Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 2:52 PM GMT Updated On
date_range 4 May 2017 2:52 PM GMTവരട്ടാറിന് വഴി തെളിയുന്നു: പുനരുജ്ജീവനത്തിന് ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി െഎസക്
text_fieldsbookmark_border
ചെങ്ങന്നൂർ: ധനമന്ത്രി തോമസ് ഐസക് വരട്ടാറിലെ പുതുക്കുളങ്ങര ചപ്പാത്ത് സന്ദര്‍ശിച്ചു. വരട്ടാറിെൻറ ഉദ്ഭവ സ്ഥാനമായ പുതുക്കുളങ്ങര മുതൽ പടനിലം വരെയുള്ള ഒരുകി.മീറ്ററോളം നടന്ന് സ്ഥിതിഗതി നേരിട്ട് മനസ്സിലാക്കിയ മന്ത്രി, പുനരുജ്ജീവനമെന്ന നാട്ടുകാരുടെ സ്വപ്നത്തിന് പ്രതീക്ഷ നല്കി. ഇത് ഒരു മാതൃകയായി കണ്ട് ആവശ്യമായ നടപടി സ്വീകരിക്കും. തൊഴിലുറപ്പ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഇതിന് ഏകോപിപ്പിക്കുമെന്നും- മന്ത്രി പറഞ്ഞു. ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. രാജീവ് ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രി എത്തിയത്. ആലപ്പുഴ, -പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വരട്ടാറില്‍ മുമ്പ് പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഇരവിപേരൂർ, കുറ്റൂര്‍ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നദി തെളിക്കുന്ന ജോലി നടത്തിയെങ്കിലും ആഴം കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലി ചുവപ്പുനാടയിൽ കുരുങ്ങി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്, ചെങ്ങന്നൂര്‍ നഗരസഭ എന്നീ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ല. മാത്രമല്ല, കോയിപ്രത്ത് മുള വെട്ടിയെന്ന പേരില്‍ ചെങ്ങന്നൂര്‍ റവന്യൂ അധികൃതര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞത് വിവാദമായിരുന്നു. വകുപ്പുകളുടെ ഏകോപനത്തിനും ജില്ലകള്‍ തമ്മിെല ഭരണപരമായ തടസ്സങ്ങള്‍ ഒഴിവാക്കാനും വരട്ടാര്‍ െഡവലപ്മെൻറ് അതോറിറ്റിയോ ഏകോപനത്തിന് സമിതിയോ വേണമെന്ന മുന്‍ പഠനസമിതികളുടെ റിപ്പോര്‍ട്ട് എന്‍. രാജീവ് മന്ത്രിയോട് വിശദീകരിച്ചു. ജലവിഭവമന്ത്രിക്ക് വ്യക്തിപരമായി അറിവുള്ളതും അദ്ദേഹത്തിെൻറ മണ്ഡലത്തിെൻറ ഒരുഭാഗത്തുകൂടി കടന്നുപോകുന്നതുമായ വരട്ടാറിെൻറ പുനരുജ്ജീവനത്തിന് മാത്യു ടി. തോമസ് തന്നെ മുന്‍കൈയെടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പിെൻറ നേതൃത്വത്തിൽതന്നെ തിരുവനന്തപുരത്ത് വകുപ്പുതലത്തില്‍ യോഗം വിളിക്കും. മന്ത്രിക്കൊപ്പം കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന് കെ. അനന്തഗോപന്‍, ഹരിതകേരളം മിഷന് ഡയറക്ടര്‍ ടി.എൻ. സീമ, ശുചിത്വ മിഷന് മുന്‍ ഡയറക്ടർ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story