Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര വിഹിതം: കുടിശ്ശിക കിട്ടാത്തതിന് പിന്നിൽ സംസ്ഥാന സർക്കാറിെൻറ വീഴ്ച –എം.പി

text_fields
bookmark_border
ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽനിന്നും ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാറിെൻറ പിടിപ്പുകേടാണെന്ന് കെ.സി. വേണുഗോപാൽ എം.പി. കൂലിയിനത്തിൽ കിട്ടേണ്ട കുടിശ്ശിക പോലും കേരളത്തിന് കിട്ടിയില്ല. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച തമിഴ്നാടിന് കേന്ദ്രത്തിൽനിന്നും 2481 കോടി അനുവദിച്ചപ്പോൾ കേരളത്തിന് 140 കോടി രൂപ മാത്രമാണ് കിട്ടിയത്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തി. കേരളം സമയബന്ധിതമായി നൽകേണ്ട പല റിപ്പോർട്ടുകളും നൽകുന്നില്ലെന്ന പരാതിയാണ് കേന്ദ്രത്തിനുള്ളത്. പദ്ധതിയുടെ പുരോഗതി ഉൾപ്പെടുന്ന സ്ഥിതിവിവര റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല. ആസ്തി വികസനത്തിന് മുൻഗണന നൽകണമെന്നും അത് പ്രകാരം എത്ര ആസ്തികൾ സൃഷ്ടിച്ചുവെന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് അത് നൽകിയില്ല. ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കാത്തതാണ് വിഹിതം കുറയാൻ കാരണമായി കേന്ദ്രം പറയുന്ന കാരണങ്ങൾ. പണം കിട്ടാത്തതിനാൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കൂലി പോലും തൊഴിലാളികൾക്ക് ഉടനെ കിട്ടാതെ വരും. നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാൻ സംസ്ഥാനം തയാറാകാത്തത് കാരണം പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകി. അതല്ല, കേന്ദ്രം പറയുന്നത് വസ്തുതാവിരുദ്ധമാണെങ്കിൽ അക്കാര്യം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story