Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരോധന ഉത്തരവ്...

നിരോധന ഉത്തരവ് പാലിക്കുന്നില്ല: അനധികൃത ഇഷ്്ടികച്ചൂളകൾ ചളി എടുക്കുന്നതായി പരാതി

text_fields
bookmark_border
ചെങ്ങന്നൂർ: റവന്യൂ അധികൃതരുടെ നിരോധന ഉത്തരവ് കാറ്റിൽ പറത്തി ബുധനൂർ പഞ്ചായത്തിൽ അനധികൃത ഇഷ്ടികച്ചൂളകൾ വ്യാപകമായി നിലം കുഴിച്ച് ചളി എടുക്കുന്നതായി പരാതി. എണ്ണയ്ക്കാട്, കടമ്പൂർ, ബുധനൂർ കിഴക്ക്, ബുധനൂർ പടിഞ്ഞാറ് എന്നിവിടങ്ങളിൽനിന്നാണ് ചളി എടുക്കുന്നത്. അനധികൃത ചളി എടുപ്പും മണൽവാരലും പഞ്ചായത്തിലെ നെൽപാടങ്ങളിൽ പലതും വെള്ളക്കെട്ടായി മാറി കൃഷിക്ക് അനുയോജ്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി. ശേഷിക്കുന്ന നിലങ്ങളെങ്കിലും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർവകക്ഷിയോഗ തീരുമാനമനുസരിച്ച് കലക്ടർ ചളിയെടുപ്പും മണൽവാരലും നിരോധിച്ചത്. നിരോധനം ലംഘിച്ച് ചളി എടുക്കുന്നവർക്കെതിരെ നെൽവയൽ തണ്ണീർത്തട നിയമമനുസരിച്ച് കേസെടുത്ത് നെൽവയലുകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story