Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 12:19 PM GMT Updated On
date_range 20 March 2017 12:19 PM GMTഎക്സൈസ് -പൊലീസ് പരിശോധന: കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
ആലപ്പുഴ: എക്സൈസും പൊലീസും വിരിച്ച വലയിൽ വിവിധ ഇടങ്ങളിൽ നിന്നായി കഞ്ചാവുമായി അഞ്ചുപേർ പിടിയിലായി. ആലപ്പുഴയിൽ കഞ്ചാവുമായി രണ്ടുപേരെ സൗത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ വെള്ളക്കിണർ വാർഡിൽ ഉമാപറമ്പ് വീട്ടില്‍ സച്ചിൻ (19), ആലപ്പുഴ വട്ടയാൽ വാർഡിൽ, ഇല്ലിയ്ക്കല്‍ പുരയിടം വീട്ടില്‍ ജുബൈദ് (22) എന്നിവരാണ് അറസ്റ്റിലായത്. സച്ചിനെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പരിസരത്തുനിന്നും ജുബൈദിനെ ഗവ. ഗേൾസ് സ്കൂളിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. ഇരുവരുടെയും കൈയിൽ കാൽകിലോ കഞ്ചാവ് വീതമുണ്ടായിരുന്നു. സച്ചിൻ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞദിവസം ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ തൃശൂർ സ്വദേശിയായ ഇർഫാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇർഫാനും സച്ചിനും ജുബൈദും ഒന്നിച്ചാണ് സേലം, നാമക്കൽ എന്നിവിടങ്ങളില്‍നിന്നും കഞ്ചാവ് തീവണ്ടി മാർഗം ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴ ബീച്ച്, പുന്നമട എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഒരുപൊതി 500 രൂപ എന്ന നിരക്കിലാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ മേൽനോട്ടത്തിൽ സ്പെഷൽ ഓപറേഷന് ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ സൗത്ത് എസ്.ഐ എം.കെ. രാജേഷ്, എസ്.ഐ മുരളീധരൻ, എസ്.ഐ ദീപക്, എസ്.ഐ പ്രേംസ്കുമാർ, സി.പി.ഒ മാരായ, ലാലു അലക്സ് ഗോപുകൃഷ്ണൻ, അരുൺകുമാര്‍, ഹരികൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അരൂരിൽ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണംചെയ്യുന്ന സംഘത്തെ എക്സൈസ് പിടികൂടി. ഇവരിൽനിന്ന് 10 ഗ്രാം വീതമുള്ള പൊതി കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. പാണാവള്ളി വെളീപ്പറമ്പിൽ റിജാസ് (21), അരൂക്കുറ്റി മേക്കേരി ചിറയിൽ അരുൺ (24), അരൂക്കുറ്റി ശാലുഭവനത്തിൽ സജിൻ കൃഷ്ണ (19) എന്നിവരെയാണ് കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ കെ.ജി. ജോസഫ് ജർസണിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ വടുതലയിലെ ഒരു സ്കൂളിലെ മുൻ വിദ്യാർഥികളാണ്. ഈ ബന്ധംവെച്ച് സ്കൂളിലെ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് ഇവരാണെന്ന് എക്സൈസ് പറഞ്ഞു. അടിപിടിക്കേസും ഇവർക്കെതിരെയുണ്ട്. വടുതല സ്കൂളിന് സമീപത്തെ ആൾത്താമസമില്ലാത്ത പുരയിടത്തിൽ ഏഴോളം പേർ ചേർന്ന് കഞ്ചാവ് ഉപയോഗിക്കുമ്പോഴാണ് പിടിയിലാകുന്നത്. ബാക്കിയുള്ളവർ ഒാടി രക്ഷപ്പെട്ടു. സ്കൂൾ കുട്ടികളാണ് ഇവരുടെ പ്രധാന ഇരകളെന്ന് എക്സൈസ് പറഞ്ഞു. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story