Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2017 2:16 PM GMT Updated On
date_range 17 March 2017 2:16 PM GMTആഭ്യന്തര വകുപ്പിെൻറ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsbookmark_border
ചെങ്ങന്നൂർ: ഹൈകോടതി ഉത്തരവിനെത്തുടർന്ന് ആഭ്യന്തര വകുപ്പിെൻറ അധീനതയിലുള്ള സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫിസിന് സമീപം പന്തപ്ലാവേലിൽ ശ്രീധരൻ നായർ കൈയേറിയ 70 ചതുരശ്രമീറ്റർ ഭൂമിയാണ് വീണ്ടെടുത്തത്. ഭൂമിയുടെ കുറച്ചുഭാഗം വഴിയായി ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വേങ്ങൂർ വീട്ടിൽ രമേശ്ബാബു നൽകിയ ഹരജിയെ തുടർന്നാണ് കൈയേറ്റം ഒഴിപ്പിക്കാൻ കലക്ടർക്ക് 2016ൽ ഹൈകോടതി നിർദശം നൽകിയത്. എന്നാൽ, റവന്യൂ വകുപ്പ് കൈയേറ്റം ഒഴിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാതിരുന്നതോടെ രമേശ് വീണ്ടും ഹൈകോടതിയെ സമീപിച്ചു. കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് കൈയേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ 10ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.വ്യാഴാഴ്ച രാവിലെ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയതോടെ വീട്ടുകാർതന്നെ മതിൽ പൊളിച്ചുനീക്കാൻ തുടങ്ങിയിരുന്നു. കൈയേറ്റം ഒറ്റദിവസംകൊണ്ടുതന്നെ ഒഴിപ്പിക്കണമെന്ന നിർദേശമുണ്ടായിരുന്നതിനാൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കി. ഭൂമി തിരികെ പിടിച്ച് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയതായി അഡീഷനൽ തഹസിൽദാർ വി. ഹരികുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story