Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷക ധർണ തുടങ്ങി;...

കർഷക ധർണ തുടങ്ങി; കുട്ടനാടിനെ ദേശീയ പ്രാധാന്യ മേഖലയായി പ്രഖ്യാപിക്കണം

text_fields
bookmark_border
കുട്ടനാട്: കർഷകരെയും കൃഷിയെയും സംരക്ഷിക്കാനും നിലനിൽപിനുവേണ്ടി ദേശീയ പ്രാധാന്യമുള്ള കാർഷിക-പാരിസ്ഥിതിക മേഖലയായി കുട്ടനാടിനെ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി. ഒരു ജനതക്കുവേണ്ടി നെൽകൃഷി ചെയ്ത് അരി ഉൽപാദിപ്പിക്കുന്ന കർഷകർക്ക് തുടർച്ചായ കൃഷി നാശംമൂലം ഉണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാൻ വായ്പകൾ പലിശസഹിതം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണം. ദേശീയ പ്രാധാന്യമുള്ള പ്രദേശമായി കുട്ടനാടിനെ പ്രഖ്യാപിക്കാൻ കുട്ടനാട് കർഷക സംരക്ഷണ സമിതിയുമായി ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കാനും തയാറാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടനാടൻ കർഷകർ രാമങ്കരിയിൽ ആരംഭിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണ രണ്ടാം ദിനം പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജിന് അനുവദിച്ച തുകയുടെ വിനിയോഗത്തിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് കുട്ടനാട് പാക്കേജിന് കേന്ദ്രം അനുവദിച്ച തുകയില്‍ ഏറെയും കൊള്ളയടിക്കുകയായിരുന്നു. ധനവിനിയോഗം സംബന്ധിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി ഇപ്പോള്‍ മന്ത്രിയാണ്. തോമസ് ചാണ്ടി കുട്ടനാട് പാക്കേജ് നടത്തിപ്പ് സി.ബി.ഐ അേന്വഷിക്കണമെന്ന് മന്ത്രിസഭ യോഗത്തില്‍ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. കൃഷിനാശവും വർധിച്ചുവരുന്ന കൃഷിച്ചെലവും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാതെ വരുന്നതും കർഷകരെ കടക്കെണിയിലാക്കുന്നതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. സമരത്തിെൻറ രണ്ടാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടൻ കർഷകർ കടക്കെണിയിൽപ്പെടുന്നതിെൻറ ഉത്തരവാദിത്തം സർക്കാറുകൾക്ക് ഉണ്ട്. കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാറും റിസർവ് ബാങ്കും തയാറാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ആവശ്യപ്പെട്ടു. കർഷക സംരക്ഷണ സമിതി ജനറൽ കൺവീനർ സന്തോഷ് ശാന്തി അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലകൃഷ്ണൻ നായർ, ജോസി പുതുമന, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ, മനേഷ് കൈനകരി, ജയ അജയകുമാർ, സുശീല മോഹൻ, ജോസഫ് ചേക്കോടൻ, സി.ടി. തോമസ്, തോമാച്ചൻ വടുതല, തോമസുകുട്ടി തൈത്തോട്ടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story