Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 11:35 AM GMT Updated On
date_range 28 Jun 2017 11:35 AM GMTകായംകുളത്ത് െഎക്യത്തിെൻറ ഇൗദ്ഗാഹ്
text_fieldsbookmark_border
കായംകുളം: വിശ്വാസികൾക്ക് പെരുന്നാൾ സമ്മാനവുമായി കായംകുളത്ത് െഎക്യത്തിെൻറ ഇൗദ്ഗാഹ്. ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുൽ മുജാഹിദീൻ, കായംകുളം മുസ്ലിം അസോസിയേഷൻ എന്നീ സംഘടനകളുടെ യോജിച്ച ഇടപെടലാണ് സംയുക്ത ഇൗദ്ഗാഹിന് കളമൊരുക്കിയത്. കായംകുളം ഇൗദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എം കോളജ് മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് അണിനിരന്നത്. കരുനാഗപ്പള്ളി സലഫി മസ്ജിദ് ഇമാം എസ്. ഇർഷാദ് സ്വലാഹി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. സങ്കുചിത താൽപര്യങ്ങൾക്ക് കീഴടങ്ങാതെ യോജിക്കാവുന്ന മേഖലകളിൽ സഹകരണത്തോടെ മുന്നേറാൻ വിശ്വാസി സമൂഹം തയാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അസഹിഷ്ണുത നിറഞ്ഞ ഫാഷിസത്തിെൻറ രാഷ്ട്രീയ അധികാരം അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സ്വസ്ഥമായി സഞ്ചരിക്കാൻ കഴിയുന്നില്ല. നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെയും ന്യൂനപക്ഷ വിഭാഗത്തെയും കൊന്നൊടുക്കുന്നു. ഫാഷിസത്തിെൻറ ഭീകരരൂപം അടുക്കളയിൽവരെ എത്തിക്കഴിഞ്ഞു. കാലഘട്ടത്തിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സമുദായത്തിനുള്ളിൽ െഎക്യപ്പെടലുകളാണ് രൂപപ്പെടേണ്ടത്. ഭിന്നതയുടെ ആഴം കുറക്കുന്ന തരത്തിെല സംയുക്ത ഇൗദ്ഗാഹുകൾ മാതൃകപരമാണ്. യോജിക്കാൻ കഴിയാവുന്ന പരമാവധി മേഖലകളിൽ തുടർന്നും ഒന്നിച്ചുപ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story