Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 8:02 PM IST Updated On
date_range 10 Jun 2017 8:02 PM ISTഎ.ടി.എം കവർച്ച: ചോദ്യംചെയ്യൽ തുടരുന്നു
text_fieldsbookmark_border
ആലപ്പുഴ: ചെങ്ങന്നൂർ എ.ടി.എം കവർച്ച കേസിലെ പ്രതി സുരേഷ്കുമാറിനെ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ചങ്ങനാശ്ശേരിയിൽനിന്ന് ഇയാളെ ആലപ്പുഴയിൽ എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായ മാരാരിക്കുളം, കായംകുളം സി.ഐമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി എന്നിവർ മേൽനോട്ടം വഹിക്കുന്നുണ്ട്. തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുമെന്ന് പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനോട് പ്രതി സഹകരിക്കുന്നതായാണ് വിവരം. എം.ടി.എം കവര്‍ച്ചക്ക് ഡല്‍ഹിയില്‍ പിടിയിലായ സംഘം കേരളത്തിന് പുറത്തും എം.ടി.എം കവര്‍ച്ച നടത്തിയിരുന്നതായി സുരേഷ് കുമാർ സമ്മതിച്ചു. ഇയാളുടെ മൊഴിയനുസരിച്ച് ഹരിയാന സ്വദേശികളായ നാലുപേര്‍കൂടി കവര്‍ച്ചയില്‍ പങ്കാളികളാണ്. ഇവരെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഡല്‍ഹി പൊലീസിലെ ഹെഡ്കോൺസ്റ്റബിളായ അസ്ലുബ് ഖാനാണ് മോഷണസംഘത്തലവനെന്നും കണ്ടെത്തിയിട്ടുണ്ട്. ചെങ്ങന്നൂർ ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍നിന്നായി 13 ലക്ഷം രൂപയാണ് സംഘം കവര്‍ച്ച ചെയ്തത്. മറ്റു ചില സ്ഥലങ്ങളിൽ മോഷണശ്രമവും നടത്തിയിരുന്നു. എ.ടി.എമ്മുകളിലെ സി.സി.ടി.വിയില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story