Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 2:32 PM GMT Updated On
date_range 10 Jun 2017 2:32 PM GMTപനിച്ചുവിറച്ച് ആലപ്പുഴ; നിറഞ്ഞ് ആശുപത്രികൾ
text_fieldsbookmark_border
ആലപ്പുഴ: പകർച്ച വ്യാധികൾ തടയാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടാകുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ൈവറൽഫീവർ, ചിക്കൻപോക്സ്, വയറിളക്കം എന്നീ രോഗങ്ങളാണ് വിവിധ ഇടങ്ങളിൽ വ്യാപിക്കുന്നത്. ഇതുവരെ 140 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കുപ്പപ്പുറം, മാരാരിക്കുളം, തണ്ണീർമുക്കം, ആര്യാട്, ചെട്ടികാട്, ആലപ്പുഴ നഗരസഭ പ്രദേശങ്ങളിൽ നിന്നായി വെള്ളിയാഴ്ച എട്ട് ഡെങ്കിപ്പനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ജനങ്ങളിൽ കൂടുതൽ ഭീതി പരത്തി എച്ച്1 എൻ1 രോഗ ബാധയും ഇടക്കിടെ ഉണ്ടാകുന്നുണ്ട്. ഇതുവരെ 50 എച്ച്1 എൻ1 കേസുകളാണ് കണ്ടെത്തിയത്. പാണാവള്ളി, മുളക്കുഴ, അരൂർ ഭാഗങ്ങളിൽനിന്ന് നാല് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 746 പേരാണ് വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 81 വയറിളക്ക കേസുകളും 20 ചിക്കൻപോക്സും വിവിധ ഇടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് പരിഗണിച്ച് സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ജില്ല, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ക്ലിനിക്കിെൻറ സേവനം ലഭ്യമാണ്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയാണ് ചില സ്ഥലങ്ങളിൽ ക്ലിനിക്കിെൻറ പ്രവർത്തനം. ചിലയിടങ്ങളിൽ ഡോക്ടർമാരുടെ അഭാവം ചികിത്സയെ ബാധിക്കുന്നുണ്ട്. അതിനാൽ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story