Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 10:47 AM GMT Updated On
date_range 8 Jun 2017 10:47 AM GMTകുഴികൾ മൂടിയില്ല: പൈപ്പ് കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
ഹരിപ്പാട്: ആലപ്പുഴ കുടിെവള്ള പദ്ധതിക്കായി പൈപ്പ് ഇടാൻ എടുത്ത കുഴികൾ മൂടാത്തതിലും റോഡ് യാത്രായോഗ്യമാക്കാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികളും ഓട്ടോറിക്ഷ ൈഡ്രവർമാരും ചേർന്ന് എൻജിനീയറെ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഒാടെ വീയപുരം രണ്ടാം വാർഡിൽ വീയപുരം കിഴക്കേ ക്കരയിലായിരുന്നു സംഭവം. കരുമാടിയിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ച ഒന്നര മീറ്ററോളം വ്യാസവും 30 അടിയിലധികം നീളവുമുള്ള അധികംവന്ന പൈപ്പുകൾ ആലപ്പുഴ കുടിെവള്ള പദ്ധതിയുടെ ചുമതലയുള്ള ആലപ്പുഴ ഡിവിഷൻ സബ്എൻജിനീയറുടെ നേതൃത്വത്തിൽ കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റവേയാണ് പ്രദേശവാസികളും ൈഡ്രവർമാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. കുഴികൾ മൂടി റോഡ് സഞ്ചാരയോഗ്യമാക്കിയതിന് ശേഷം പൈപ്പുകൾ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് വീയപുരം എസ്.െഎ സ്ഥലത്തെത്തി പൊതുമരാമത്ത് എടത്വ ഡിവിഷൻ സബ്എൻജിനീയറെ വിളിച്ചുവരുത്തി ചർച്ച നടത്തി. കുഴി അഞ്ചുദിവസത്തിനകം കരാറുകാരെകൊണ്ട് മൂടിപ്പിക്കാമെന്ന് ആലപ്പുഴ ഡിവിഷൻ സബ്എൻജിനീയർ പൊലീസിെൻറ സാന്നിധ്യത്തിൽ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. യാത്രായോഗ്യമല്ലാത്ത പ്രദേശങ്ങളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിന് മുന്നോടിയായി ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകിയതിെൻറ അടിസ്ഥാനത്തിൽ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. ചർച്ചയിൽ എസ്.ഐ ജിജിൻ തോമസ്, വാർഡ് മെംബർ ആബിദാബീവി, പൊതുമരാമത്ത് സബ് എൻജിനീയർ ബീന ജോൺ, വാട്ടർ അതോറിറ്റി ആലപ്പുഴ ഡിവിഷൻ സബ്എൻജിനീയർ ബെൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story