Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 1:27 PM GMT Updated On
date_range 3 Jun 2017 1:27 PM GMTചേർത്തലയുടെ വടക്കൻ മേഖലയിൽ പനി പടരുന്നു
text_fieldsbookmark_border
പൂച്ചാക്കൽ: കാലവർഷം തുടങ്ങിയതോടെ ചേർത്തലയുടെ വടക്കൻ മേഖലയിൽ പനി പടരുന്നു. മേഖലയിൽ കൊതുകുശല്യം രൂക്ഷമായി. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാതിരുന്നത് മേഖലയെ പകർച്ചവ്യാധി ഭീഷണിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എച്ച്-1എൻ -1 പനി ബാധിച്ച് പള്ളിപ്പുറത്ത് ഒരാൾ മരിച്ചിരുന്നു. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയവയും മേഖലയിൽ ധാരാളം റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഗ്രാമ പഞ്ചായത്ത് പരിധികളിലും ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടരീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്. ശുചിത്വമിഷെൻറ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നേരേത്ത നൽകിയിരുന്നു. ഇതിെൻറ പ്രാരംഭപ്രവർത്തനങ്ങളും തുടങ്ങിയതാണ്. ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, പഞ്ചായത്തുകളിൽ ആശാ വർക്കർമാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാതിരുന്നതിനാലാണ് ശുചീകരണ പ്രവർത്തനങ്ങൾ പാളിയത്. അരൂക്കുറ്റി കമ്യൂണിറ്റി ഹെൽത്ത് സെൻററിന് കീഴിലാണ് തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം എന്നീ ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പൊതുജനങ്ങൾക്കുള്ള ബോധവത്കരണ പരിപാടികൾ പോലും അവതാളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story