Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:05 PM GMT Updated On
date_range 1 Jun 2017 1:05 PM GMTസംഘർഷാവസ്ഥക്കിടെ മദ്യശാലയിൽ മദ്യമിറക്കി
text_fieldsbookmark_border
പെരുമ്പാവൂർ: പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥക്കും ഒടുവിൽ ബിവറേജ് ഔട്ട് ലെറ്റിൽ മദ്യമിറക്കി. ബുധനാഴ്ച മദ്യം ഇറക്കുമെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ രാവിലെ മുതൽ തടിച്ചുകൂടിയ ജനകീയ സമര സമിതിക്കാരുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചാണ് മദ്യമിറക്കിയത്. ബിവറേജിലേക്കുള്ള പ്രവേശനകവാടം തൊട്ടടുത്ത തടിമില്ലിൽ നിന്ന് തടികളിട്ട് സമരക്കാർ തടസ്സപ്പെടുത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാവിലെ മുതൽ സമരക്കാരുമായി വാക്കേറ്റത്തിലായി. നിയമാനുസൃതം മദ്യം ഇറക്കാൻ അനുമതിയുണ്ടെന്നും പ്രകോപനമുണ്ടാക്കരുതെന്ന് അറിയിച്ചിട്ടും സമരക്കാർ പിന്തിരിയാൻ തയാറായില്ല. ഇതുസംബന്ധിച്ച് രണ്ട് കേസ് ഹൈകോടതിയിൽ നിലവിലുള്ളതിനാൽ അതിെൻറ വിധിക്കുശേഷമല്ലാതെ ബിവറേജ് തുറപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ പക്ഷം. എന്നാൽ, ഇത് വകെവക്കാതെ സമരക്കാരെ നേരിടാൻ സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരെക്കൂടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇറക്കി. ഇതിനിെട സമരക്കാരുമായി ഡിവൈ.എസ്.പി നടത്തിയ ചർച്ചയിൽ മതിയായ രേഖ ഉണ്ടെങ്കിൽ മദ്യം ഇറക്കാമെന്ന് അറിയിച്ചെങ്കിലും രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. മദ്യം ഇറക്കാൻ പ്രദേശത്തെ ചുമട്ട് തൊഴിലാളികളെയും പൊലീസ് ഏർപ്പാട് ചെയ്തിരുന്നു. ഉച്ചക്കുശേഷം സ്ഥലത്തെത്തിയ പെരുമ്പാവൂർ സി.ഐ പൊലീസുകാർക്ക് നിർദേശം നൽകുന്നതായി ഭാവിച്ച് സമരക്കാരുടെയും കൂടിനിന്ന ജനങ്ങളുടെയും ശ്രദ്ധ തിരിച്ച് കെട്ടിടത്തിെൻറ പിന്നിലൂടെ മദ്യം ഇറക്കുന്ന തന്ത്രമാണ് സ്വീകരിച്ചത്. മദ്യം വിറ്റതായി ബിൽ അടിച്ച് രേഖയാക്കി ബിവറേജ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചെന്ന് വരുത്തിത്തീർത്തു. ഇതിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ പി.പി. റോഡ് ഒരു മണിക്കൂറോളം ഉപരോധിച്ചു. ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ തടഞ്ഞിട്ടു. പിന്നീട് പട്ടണത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. രണ്ടുമാസത്തോളമായി നിലനിന്ന പ്രതിഷേധം വകെവക്കാതെ കഴിഞ്ഞയാഴ്ചയാണ് പാത്തിപ്പാലത്തിന് സമീപത്തെ ചെന്നിലത്ത് ബിൽഡിങ്ങിൽ വെബ്കോയുടെ അപേക്ഷപ്രകാരം ബിവറേജ് തുടങ്ങാൻ നഗരസഭ ലൈസൻസ് നൽകിയത്. സി.പി.എം നേതാവുകൂടിയായ ഒരു കൗൺസിലറുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story