Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗഹൃദം നടിച്ച്...

സൗഹൃദം നടിച്ച് സ്വര്‍ണമാല തട്ടിയെടുത്തയാൾ കഞ്ചാവ് വില്‍പനക്കിടെ പിടിയിൽ

text_fields
bookmark_border
മട്ടാഞ്ചേരി: സൗഹൃദം നടിച്ച് യുവാവില്‍നിന്ന് സ്വർണമാല തട്ടിയെടുത്ത കേസിലെ പ്രതി ഫോര്‍ട്ട്കൊച്ചി പൊലീസിെൻറ പിടിയിലായി. ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില്‍ വീട്ടില്‍ ജീമോന്‍ സെബാസ്റ്റ്യനെയാണ് (21) എസ്.ഐ ജോസഫ് ആൻറണി നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാലക്കാട് പയ്യനടം പുതിയകുടി വീട്ടില്‍ പി. വിപിെൻറ മാലയാണ് തട്ടിയെടുത്തത്. കലൂര്‍ ദേശാഭിമാനി റോഡിലെ ഹോസ്റ്റലില്‍ യുവാവിനൊപ്പം താമസിച്ച് സൗഹൃദത്തിലായശേഷമായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് എത്തിച്ചശേഷം മാല കൂട്ടുകാരനെ കാണിച്ച് തിരികെ നല്‍കാമെന്ന് പറഞ്ഞ് വാങ്ങി മുങ്ങുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ പ്രതി തട്ടിപ്പുവിവരം പറയുകയും യുവാവിനെ എത്തിച്ച് തിരിച്ചറിയുകയുമായിരുന്നു. കഞ്ചാവ് വില്‍പനക്കും ഇയാള്‍ക്കെതിരെ കേസെടുത്തു. മാല ഇയാൾ എറണാകുളത്തെ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തില്‍ പണയം വെച്ചതായി മൊഴി നല്‍കി. ചെങ്ങമനാട് സ്വദേശിയിൽനിന്ന് 40,000 രൂപയും ബൈക്കും തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ചന്തിരൂര്‍ സ്റ്റേഷനില്‍ ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് തട്ടിപ്പ് നടത്തിയത്. അഡീഷനല്‍ എസ്.ഐ സി.എൽ. സുരേഷ്, എ.എസ്.ഐ രഘുനന്ദൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉമേഷ് ഉദയൻ, ഗോഡ്വിന്‍, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story