Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2017 4:14 PM IST Updated On
date_range 13 April 2017 4:14 PM ISTകനാൽ തകർന്ന് ജലം കവിഞ്ഞൊഴുകി; കൃഷി നശിച്ചു, വീടുകൾ വെള്ളത്തിൽ
text_fieldsbookmark_border
ചാരുംമൂട്: കനാലിെൻറ അരികുതകർന്ന് ജലം കവിഞ്ഞൊഴുകി വ്യാപക കൃഷിനാശം. നിരവധി വീടുകളിൽ വെള്ളം കയറി. ചുനക്കര ഭാഗത്തേക്ക് വരുന്ന പ്രധാന കനാലിൽനിന്ന് ഉപകനാലിലേക്ക് കയറിയ വെള്ളമാണ് കവിഞ്ഞൊഴുകിയത്. വെള്ളം കയറിയതുമൂലം വിളവെടുക്കാറായ മരച്ചീനി കൃഷി വെള്ളത്തിനടിയിലായി. സമീപ പ്രദേശങ്ങളിലുള്ള നാല് വീടുകളുടെ മുറ്റത്തും വരാന്തയിലും വെള്ളം കയറി. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വീടുകളുടെ സമീപ പ്രദേശങ്ങളിൽ നട്ട പച്ചക്കറിയും വാഴകളും വെള്ളത്തിനടിയിലായി. ഉപകനാലുകളുടെ പല ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയതും വെള്ളം തിരിച്ചുവിടാൻ പാറക്കല്ലുപയോഗിച്ച് തടസ്സം സൃഷ്ടിച്ചതും ജലം കവിഞ്ഞൊഴുകാൻ കാരണമായി. ചാരുംമൂട് ജങ്ഷനിലൂടെ പോകുന്ന മെയിൻ കനാലിൽനിന്ന് ചുനക്കര തെരുവുമുക്ക്, കോമല്ലൂർ ഭാഗത്തേക്ക് തിരിച്ചിട്ടുള്ള ഉപകനാലിലും വെള്ളം കവിഞ്ഞൊഴുകി. കനാലിലെ തടസ്സം നീക്കാൻ അധികൃതർ തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഷട്ടർ സ്ഥാപിച്ച പാലങ്ങളിൽ മാംസാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി തള്ളുന്നതുമൂലമുണ്ടാകുന്ന തടസ്സം കൂടുതൽ വെള്ളം ഉപകനാലിലേക്ക് കയറാൻ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story