Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 11:38 AM GMT Updated On
date_range 10 April 2017 11:38 AM GMTയു.ഡി.എഫ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നതായി ആക്ഷേപം
text_fieldsbookmark_border
ചെങ്ങന്നൂർ: യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് വ്യാപകമായി കള്ളക്കേസ് എടുക്കുന്നതായി പരാതി. നടപടിയിൽ മുന്നണി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ജനങ്ങൾ പൂർണമായി സഹകരിച്ച ഹർത്താൽ തികച്ചും സമാധാനപരമായിരുന്നു. എന്നാൽ, നിസ്സാരസംഭവത്തിെൻറ പേരിൽ പൊലീസ് അകാരണമായി വധശ്രമംപോലുള്ള വകുപ്പുകൾ ചുമത്തി ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സ്‌റ്റേഷനിൽ പിടിച്ചുവെക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. കണ്ടാലറിയാവുന്നവർ എന്ന പേരിൽ കേസെടുത്ത് നിരപരാധികളായ പ്രവർത്തകരുടെ വീടുകളിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ്. ഇത് നീതീകരിക്കാനാകില്ല. സി.പി.എം നേതാക്കളുടെ രഹസ്യനിർേദശത്തെത്തുടർന്ന് കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് എൽ.ഡി.എഫ് സർക്കാറിനും പൊലീസിനുമെതിരെ ഉയരുന്ന ജനരോഷം അടിച്ചമർത്താനാണ്. അത് വെറും വ്യാമോഹം മാത്രമാണെന്നും ചെയർമാൻ ഗിരീഷ് ഇലഞ്ഞിമേൽ, കൺവീനർ പി.വി. ജോൺ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story