Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്‍റര്‍ നാഷനല്‍ ഫിലിം...

ഇന്‍റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 22 മുതല്‍ 24 വരെ മൂവാറ്റുപുഴയില്‍

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന മൂവാറ്റുപുഴ ഇന്‍റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 22 മുതല്‍ 24 വരെ വെട്ടുകാട്ടില്‍ തിയറ്ററില്‍ നടക്കുമെന്ന് സംഘാടക സമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22ന് വൈകുന്നേരം നാലിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. സിനിമാരംഗത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി നല്‍കുന്ന പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് നല്‍കും. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രശസ്ത ബംഗാളി നടിയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ ഡോ. സത്രുപ സന്യാല്‍, സിനിമാ നിരൂപകനും നിര്‍മാതാവും ജൂറി അംഗവുമായിരുന്ന മീരാ സാഹിബ്, സംവിധായകരായ ഡോ. ബിജു, അവിര റബേക്ക, മനോജ് കാന, ബിനു തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. സുവര്‍ണ ചകോരം ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടിയ ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് ഉദ്ഘാടന ചിത്രം. സ്ത്രീകളുടെ ചെറുത്തുനില്‍പിന്‍െറ കഥപറയുന്ന ബംഗാളി ചിത്രം രാജ കഹാനി, ഓപാല, മണിപൂരി ചിത്രം അഫ്സ്പ, മലയാള ചിത്രമായ ചായില്യം എന്നിവയും കുട്ടികളുടെ കഥപറയുന്ന ഒറ്റാല്‍, ദി കളേഴ്സ് ഓഫ് ദി മൗണ്ടന്‍ (കൊളംബിയ), അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്‍െറ ചിത്രം ദി പ്രസിഡന്‍റ്, പരിസ്ഥിതി സംബന്ധമായ മണ്‍റോ തുരുത്ത്, വലിയ ചിറകുള്ള പക്ഷികള്‍, സ്റ്റാനിന, നെഗലുകള്‍, കുട്ടിപ്പടങ്ങളായ കളിപ്പാവ, എന്‍ട്രി, കുമിളകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര മേളയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എല്‍.കെ.ജി മുതല്‍ 10ാംക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ചിത്രമത്സരം സംഘടിപ്പിക്കും. 5000ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ സിനിമാ നഗറില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ യു.ആര്‍. ബാബു പറഞ്ഞു. ഇതിന് പുറമെ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സിനിമാ ആസ്വാദന കുറിപ്പ് തയാറാക്കല്‍ മത്സരവും നടത്തും. മേളയുടെ പ്രചാരണാര്‍ഥം ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 21 മുതല്‍ 26 വരെ വിവിധ കോളജുകളിലും ഗ്രാമപ്രദേശങ്ങളിലും സഞ്ചരിക്കുന്ന സിനിമാ പ്രദര്‍ശനം നടത്തും. ചലച്ചിത്ര മേളയിലേക്ക് ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് 200 രൂപ നിരക്കില്‍ പാസുകള്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. രാവിലെ 11.30 മുതല്‍ വൈകുന്നേരം 8.30 വരെയാണ് പ്രദര്‍ശന സമയം. ഫിലിം സൊസൈറ്റി പ്രസിഡന്‍റ് പ്രകാശ് ശ്രീധര്‍, സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story