Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂര്‍ നഗരസഭയുടെ...

ചെങ്ങന്നൂര്‍ നഗരസഭയുടെ നടപടി വിവാദമാകുന്നു

text_fields
bookmark_border
ചെങ്ങന്നൂര്‍: മുന്‍ കൗണ്‍സിലിന്‍െറ ഐകകണ്ഠ്യേനയുള്ള പ്രമേയം അട്ടിമറിച്ച് ബിവറേജസിന്‍െറ മദ്യവില്‍പനശാലക്ക് ലൈസന്‍സ് നല്‍കി അംഗീകരിക്കാനുള്ള കൗണ്‍സിലിന്‍െറ തീരുമാനം വിവാദമാകുന്നു. ഗവ. ഐ.ടി.ഐ ജങ്ഷന് സമീപം എം.സി റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസിന്‍െറ വിദേശമദ്യ വില്‍പനശാലക്ക് ലൈസന്‍സ് നല്‍കാനാണ് ഭരണകക്ഷിയിലെ ഒരംഗത്തിന്‍െറ വിയോജനക്കുറിപ്പോടെ നഗരസഭാ കൗണ്‍സില്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തത്. കോണ്‍ഗ്രസ് അംഗവും യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറുമായ കെ. ഷിബുരാജന്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്. കഴിഞ്ഞ നഗരസഭാ ഭരണസമിതി ഐകകണ്ഠ്യേന രണ്ടുതവണ വിദേശ മദ്യവില്‍പനശാല ഐ.ടി.ഐ ജങ്ഷന് സമീപത്തുനിന്ന് മാറ്റണമെന്ന് പ്രമേയത്തിലൂടെ സര്‍ക്കാറിനോടും കലക്ടറോടും ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ഭരണസമിതിയില്‍ അംഗമായിരുന്ന പലരും പുതിയ ഭരണസമിതിയിലും അംഗമായിരിക്കെയാണ് എതിര്‍ത്ത മദ്യവില്‍പനശാലക്ക് ലൈസന്‍സ് നല്‍കി അംഗീകരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ മദ്യവില്‍പനശാലയെ അവിടെനിന്ന് മാറ്റുന്നതില്‍ നിയമതടസ്സങ്ങളുണ്ടാകും. പൊതുജനങ്ങളുടെ എതിര്‍പ്പിനത്തെുടര്‍ന്നാണ് കഴിഞ്ഞ ഭരണസമിതി മദ്യവില്‍പനശാലക്കെതിരെ രംഗത്തുവന്നത്. അന്നത്തെ യു.ഡി.എഫ് ഭരണസമിതി എടുത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി കാറ്റില്‍പറത്തിയത്. പ്രധാന റോഡുകളുടെ സമീപത്തെ ബിവറേജസിന്‍െറ മദ്യവില്‍പനശാലകള്‍ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനമാണ് നഗരസഭാ ഭരണസമിതി അട്ടിമറിച്ചത്. ഇതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സമീപവാസികള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story