Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓഫിസില്‍ കയറി...

ഓഫിസില്‍ കയറി പഞ്ചായത്ത് ജീവനക്കാരെ മര്‍ദിച്ചു

text_fields
bookmark_border
ചെങ്ങമനാട്: അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിച്ച ചെങ്ങമനാട് പഞ്ചായത്ത് അസി.സെക്രട്ടറിയെയും ജീവനക്കാരെയും ഓഫിസില്‍ കയറി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തോട്ടുമുഖം സ്വദേശി ഉസ്മാന്‍ (49), ദേശം പുറയാര്‍ സ്വദേശി അജിത്ത് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കിഴക്കെ ദേശത്ത് ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍സ്കീമിന്‍െറ ദേശം സബ് കനാല്‍ പൊളിച്ച് സ്വകാര്യ വ്യക്തി മതില്‍ നിര്‍മിച്ചതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചെങ്ങമനാട് പഞ്ചായത്തിലെ എല്‍.ഡി ക്ളര്‍ക്കുമാരായ ജോഷിയും,റിബിനും സംഭവസ്ഥലത്തത്തെി നോട്ടീസ് പതിക്കാന്‍ ശ്രമിച്ചെങ്കിലും ഉടമ തടഞ്ഞു. നോട്ടീസ് ഉടമ കൈപ്പറ്റി. ഈ സമയം തെളിവിനായി ജീവനക്കാര്‍ ഫോട്ടോ എടുത്തു. അതോടെ ജീവനക്കാരെ കൈയേറ്റം ചെയ്തു. അതിനുശേഷമാണ് വൈകുന്നേരം മൂന്നരയോടെ ഉസ്മാനും, അജിത്തും പഞ്ചായത്തോഫിസില്‍ ആക്രമണം നടത്തിയത്. ഫോട്ടോയെടുത്ത കാമറ ആവശ്യപ്പെട്ടായിരുന്നു ബഹളം. റിബിനെ മര്‍ദിക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്ത് അസി.സെക്രട്ടറി കെ.എം. അബ്ദുല്‍ജലീലിനെയും മര്‍ദിച്ചു. ഓഫിസ് മുറിയുടെ ചില്ലും തകര്‍ത്തു. ബഹളം രൂക്ഷമായതോടെ പഞ്ചായത്തോഫിസില്‍ ജനം തടിച്ച് കൂടി. കാര്യമന്വേഷിച്ചത്തെിയ ജനപ്രതിനിധികളെയും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് നെടുമ്പാശ്ശേരി സ്റ്റേഷനില്‍ വിവരമറിയിക്കുകയും ഇരുവരെയും പൊലീസ് പിടികൂടുകയും ചെയ്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രസിഡന്‍റ് അടക്കം പഞ്ചായത്തംഗങ്ങളും ജീവനക്കാരും പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story