Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുരുതിക്കളമായി ...

കുരുതിക്കളമായി ചേര്‍ത്തല–അരൂക്കുറ്റി റോഡ്

text_fields
bookmark_border
വടുതല: ചേര്‍ത്തല-അരൂക്കുറ്റി റോഡ് ചോരക്കളമായി മാറുന്നു. അരൂക്കുറ്റി മാത്താനം ക്ഷേത്രം, കൊമ്പനാമുറി, ആയിരത്തെട്ട്, വടുതല ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അപകടം പതിവായത്. കൂടുതലും ബൈക്ക് യാത്രക്കരാണ് അപകടത്തില്‍പെടുന്നത്്. കഴിഞ്ഞദിവസം എറണാകുളം ചളിക്കവട്ടം സ്വദേശികളായ മാതാവും മകനും അപകടത്തില്‍പെട്ടതാണ് അവസാന സംഭവം. നെടുപ്പള്ളിവെളി സലാമിന്‍െറ ഭാര്യ നസീമ(43), മകന്‍ നുജൂം(22) എന്നിവരാണ് അപകടത്തില്‍പെട്ടത്. എതിരെവന്ന പിക്-അപ് വാന്‍ റോഡിലെ കുഴിയില്‍ ചാടാതെ തിരിക്കുന്നതിനിടെ നസീമയും മകനും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരും എറണാക്കുളത്തെ സ്വാകര്യ ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ വടുതല മുതല്‍ അരൂക്കുറ്റി വരെ വീതിയില്ലാത്തതാണ് അപകടത്തിന്‍െറ ആക്കം കൂട്ടുന്നത്. കഷ്ടിച്ച് ഒരു ബസിന് പോകാവുന്ന വീതി മാത്രമാണ് റോഡിനുള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. അമിത വേഗത്തിലത്തെി മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. ഇവിടെ നടന്ന അപകടങ്ങളില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. പലര്‍ക്കും ഗുരുതര പരിക്കേറ്റു. മാത്താനം, കൊമ്പനാമുറി, തൃച്ചാറ്റുകുളം തുടങ്ങിയ സ്ഥലങ്ങളിലെ കൊടും വളവുകളില്‍ സൂചനാ ബോര്‍ഡുകള്‍ പോലുമില്ല. രാത്രി റോഡിലെ വളവ് ശ്രദ്ധയില്‍പെടാതെ വാഹനങ്ങള്‍ വീടുകളിലേക്കും മറ്റും ഇടിച്ചുകയറുന്നതും പതിവാണ്. ബസുക്കള്‍ക്ക് സ്റ്റോപ്പുകളില്‍ പാര്‍ക്ക് ചെയ്യാനും സംവിധാനമില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സ്ഥലങ്ങളില്‍റോഡിന് വീതികൂട്ടണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തിലും നടപടിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story