Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരണ്ടുകോടിയുടെ...

രണ്ടുകോടിയുടെ തട്ടിപ്പ്; മാവേലിക്കരയില്‍ ചിട്ടി സ്ഥാപനം പൂട്ടി സീല്‍ ചെയ്തു

text_fields
bookmark_border
മാവേലിക്കര: ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് അമൃതശ്രീ ചിറ്റ്സിന്‍െറ മാവേലിക്കരയിലെ ഓഫിസ് പൂട്ടി സീല്‍ചെയ്തു. രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 20ഓളം കേസുകളാണ് മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന് ലൈസന്‍സോ മറ്റു രേഖകളോ ഇല്ല. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഉടമ എറണാകുളം ചെറായി പതിശ്ശേരില്‍ വീട്ടില്‍ ശിവദാസനെ (45) മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിലെ മാനേജര്‍ക്കെതിരെയും കേസുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്. തട്ടിപ്പിനിരയായവര്‍ വെള്ളിയാഴ്ച രാവിലെ 10ന് മാവേലിക്കര സ്റ്റേഷനില്‍ എത്തണമെന്ന് എസ്.ഐ അറിയിച്ചു. കഴിഞ്ഞദിവസം പരിശോധനക്ക് ശേഷമായിരുന്നു ഓഫിസ് പൂട്ടി സീല്‍ ചെയ്തത്. പരിശോധനയില്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു. മാവേലിക്കര സബ് രജിസ്ട്രാര്‍ എം. ഷരീഫ്, എസ്.ഐമാരായ സി. ശ്രീജിത്ത്, കെ.ബി. മഹാദേവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story