Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_right‘ബേപ്പൂർ സുൽത്താൻ’...

‘ബേപ്പൂർ സുൽത്താൻ’ തടവിൽ കഴിഞ്ഞ  പൊലീസ് സ്റ്റേഷൻ പൈതൃക കേന്ദ്രമായേക്കും 

text_fields
bookmark_border
vaikom-muhammad-basheer
cancel

കൊല്ലം: ബേപ്പൂർ  സുൽത്താൻ എന്ന് പേരുകേട്ട കഥകളുെട സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറും മറ്റ് നിരവധി സ്വാതന്ത്ര്യ സമരനേതാക്കളും തടവുശിക്ഷയനുഭവിച്ച കൊല്ലത്തെ പഴയ ‘കസബ പൊലീസ് സ്റ്റേഷൻ’ പൈതൃക കേന്ദ്രമാവാൻ വഴിതെളിയുന്നു. റവന്യൂവകുപ്പിന് കീഴിലുള്ള ഇൗ പുരാതന കെട്ടിടം വിട്ടുകിട്ടിയാൽ ‘ആർക്കൈവ്സ്-ഹെറിറ്റേജ് മ്യൂസിയം’ തുടങ്ങാൻ സംസ്ഥാന പുരാരേഖാ വകുപ്പ് സന്നദ്ധത അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് റവന്യൂവകുപ്പിന് നൽകി.

കസബ സ്റ്റേഷൻ കെട്ടിടത്തിൽ പതിറ്റാണ്ടുകളായി താലൂക്ക് ഒാഫിസാണ് പ്രവർത്തിച്ചിരുന്നത്. താലൂക്ക് ഒാഫിസിന് പുതിയ കെട്ടിടം നിർമിച്ച സാഹചര്യത്തിൽ ലോക്കപ്പ് അടക്കമുള്ള പഴയ കെട്ടിടം പൈതൃക സ്മാരകമാക്കണമെന്ന ആവശ്യം വിവിധകോണുകളിൽനിന്ന് ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പൈതൃകം അനാവരണം ചെയ്യുന്ന വിവിധ പുരാരേഖകളുൾപ്പെടുന്ന ‘ആർക്കൈവ്സ് മ്യൂസിയവും ഹെറിറ്റേജ് സെൻററും ഇവിടെ സജ്ജീകരിക്കാൻ സന്നദ്ധമാണെന്ന് പുരാരേഖാ വകുപ്പ് അറിയിച്ചത്. 

സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിർണായകമായ പല സംഭവങ്ങൾക്കും കൊല്ലം കസബ സ്റ്റേഷൻ സാക്ഷിയായിട്ടുണ്ട്. 1940കളിലാണ് വൈക്കംമുഹമ്മദ് ബഷീർ ഇവിടെ തടവുകാരനായിരുന്നത്. െകാല്ലത്തെ തടവുകാലം പിന്നീട് രചനകളിലും സംഭാഷണവേളകളിലുമൊക്കെ ബേപ്പൂർ സുൽത്താൻ ഒാർമിക്കുകയും ചെയ്തു. തകഴിയുൾപ്പെടെയുള്ളവർ പലപ്പോഴും കസബയിൽ ബഷീറിനെ സന്ദർശിക്കാനുമെത്തിയിരുന്നു. സി. കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള, ആർ.ശങ്കർ, ടി.കെ. ദിവാകരൻ തുടങ്ങി കസബയിലെ തടവറയിൽ കഴിഞ്ഞവരേറെ. 

സ്വാതന്ത്ര്യ സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടിൽനിന്ന് ഇവിടെയെത്തുകയും കസബ സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെടുകയും ചെയ്ത ശിവരാജപാണ്ഡ്യെൻറ ഒാർമകളും ഇൗ കെട്ടിടം ഉയർത്തുന്നുണ്ട്. കെട്ടിടം ലഭ്യമായാൽ വിദ്യാർഥികൾക്കും ചരിത്രാന്വേഷകർക്കും ഇത് ഏറെ പ്രേയാജനകരമാവുംവിധത്തിൽ കൊല്ലം ജില്ലയുടെ ചരിത്രരേഖകൾ പ്രദർശിപ്പിക്കുന്ന മികച്ച മ്യൂസിയം ആരംഭിക്കാനാവുമെന്ന് പുരാരേഖാ വകുപ്പ് ഡയറക്ടർ പി. ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvaikom-muhammad-basheerbeypure sulthankasaba police station
News Summary - police station in which basheer detained to be legacy
Next Story