Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമരുഭൂമിയിലെ...

മരുഭൂമിയിലെ അക്ഷരോത്സവം

text_fields
bookmark_border
മരുഭൂമിയിലെ അക്ഷരോത്സവം
cancel
camera_alt??????? ????? ?????????????????? ????????????? ???? ????????????? ??????????????

മലയാളത്തോട് കൂടുതൽ ഇഷ്ടം തോന്നുക, തീർച്ചയായും കേരളത്തിന് പുറത്തെത്തുമ്പോഴാണ്. പച്ചപ്പ് പോലും മുളയ്ക്കാത്ത മരുഭൂമിയിൽ എത്തുമ്പോൾ ആ സ്നേഹം പത്തിരട്ടിയാകും. പച്ചപ്പ് മാത്രം കണ്ടു തഴച്ച കണ്ണുകൾക്കു മുന്നിൽ മരുഭൂമി മടുപ്പിക്കുന്ന ഒരു കാഴ്ചയായിരിക്കാം. ആ ചൂടുകാറ്റിൽ എവിടെയെങ്കിലും കേൾക്കുന്ന ഒരിത്തിരി മലയാളം പോലും നമ്മെള കോരിത്തരിപ്പിക്കും.

മലയാള ഭാഷയെ പലവിധത്തിലൂടെ പരിപോഷിപ്പിച്ച കൃതികളും എഴുത്തുകാരും പ്രസാധകരും ഒന്നിച്ച് ആ മരുഭൂമിയിലേക്കിറങ്ങി വന്നാലോ...? അതായിരുന്നു ഷാർജയിലെ അന്താരാഷ്ട്ര പുസ്തകോത്സവം തുറന്നുതന്ന പച്ചപ്പ്. അറിവും സംസ്കാരവും വ്യാപിപ്പിക്കുക എന്ന ശൈഖ് സുൽത്താെൻറ ദർശനം മുഖമുദ്രയാക്കി നടത്തുന്ന ഷാർജയിലെ ഇൗ പുസ്തകോത്സവം ലോകത്തിലെ തന്നെ പ്രധാന മേളകളിൽ ഒന്നായിക്കഴിഞ്ഞു. ഭാഷയുടെ വസന്തകാലത്തെ മരുഭൂമിയിലേക്ക് വരവേൽക്കാനുള്ള പുസ്തകമേളയുടെ രക്ഷാധികാരിയായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക പ്രോത്സാഹനം എടുത്തു പറയേണ്ടതാണ്. സമ്പന്നമായ ഇൗ പുസ്തകോത്സവം വിവിധ നാടുകളിൽനിന്നും അറബിനാടുകളിലെത്തിയ ഗവേഷകർ, വിദ്യാർത്ഥികൾ, അക്കാദമിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പുസ്തക പ്രേമമികളുടെയും ആശ്രയകേന്ദ്രമായിട്ടുണ്ട്.

ആദ്യമായി ഗൾഫിലെത്തിയ എനിക്ക് അൽ െഎൻ നഗരിയിലെ ജീവിതം കേരളത്തിലേതുപോലെ തന്നെയാണ് അനുഭവപ്പെട്ടത്. എന്നാലും, നമ്മുടെ നാട്ടിലെ പോലെ പുസ്തകങ്ങളുടെ വലിയ ശേഖരങ്ങൾ കാണാനാവില്ലല്ലോ എന്നത് സ്വകാര്യമായ ഒരു ദുഃഖമായിരുന്നു. എന്നാൽ, ഏറെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത ഭാഷാ സരണികൾ ഒന്നിച്ചൊഴുകിയെത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പുതിയൊരനുഭവമായിരുന്നു എനിക്ക് നൽകിയത്. നാട് നൽകുന്നതുപോലെ നിഷ്കളങ്കമായ സ്നേഹവും പങ്കുവെയ്ക്കലുകളും രാജ്യഭേദമെന്യേ ഏവരെയും പരിഗണിക്കുന്ന ഇൗ പരിസരം പ്രവാസി മലയാളികളൂടെ ആത്മധൈര്യത്തിന് ആക്കം കൂട്ടും.

അറബ് രാജ്യത്തിെൻറ സാംസ്കാരിക നഗരിയായി ഷാർജയെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇൗ പുസ്തകോത്സവം. സമ്പന്നമായ സാഹിത്യ സദസ്സുകൾ, ലോകപ്രശസ്ത സാഹിത്യ പ്രതിഭകളുമായുള്ള മുഖാമുഖം, ചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ, സെമിനാറുകൾ, ഡോക്യുമെൻററി- ഫിലിം പ്രദർശനങ്ങൾ, തുടങ്ങിയവ ഇൗ മേളയെ വ്യത്യസ്തമാക്കുന്നു. ഷാർജ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ ഇടം കിട്ടുന്നത് മലയാള സാഹിത്യത്തിനാണ്.കേരളത്തോടുള്ള പ്രത്യേക മമതയും സ്നേഹവും ഭരണാധികാരികൾക്കുണ്ടെന്നു കാണിക്കുന്ന ഇൗ മേള കേരളത്തിനു ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.

11 ദിവസം നീണ്ടുനിന്ന അക്ഷരോത്സവത്തിൽ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വിൽപ്പനയ്ക്കെത്തിയത്. ഭാഷയുടെ, പ്രസാധകരുടെ ആരോഗ്യകരമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം കൂട്ടായ്മകൾ വിപണന മേളയ്ക്കുപരിയായി വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും കൂട്ടിച്ചേർക്കുന്നു. രചയിതാക്കൾക്കും സഹൃദയർക്കും തങ്ങളുടെ ആശയങ്ങൾ കൈമാറാനും ഒറ്റപ്പെട്ട പ്രവാസജീവിതത്തിനിടയിൽ തങ്ങളുടെ നാടിെൻറ സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാനും ഇൗ ചർച്ചാ വേദികൾ അവസരം നൽകുന്നു. എഴുത്തുകാെര നേരിൽ കാണാനും അവരുടെ കൈയിൽനിന്ന് പുസ്തകങ്ങൾ കൈയൊപ്പിട്ട് നേരിട്ടു വാങ്ങാനും കിട്ടുന്ന അസുലഭ സന്ദർഭം. അറിവിനെ സ്നേഹിക്കുന്ന ഭരണാധികാരികൾ ഒരു രാജ്യത്തിനു കിട്ടാവുന്ന സൗഭാഗ്യമാണ്.

ലേഖിക ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

അത്തറിെൻറ സുഗന്ധവും ഇൗത്തപ്പഴത്തിെൻറ മധുരവും മാത്രമല്ല, അക്ഷരത്തിെൻറ തെളിച്ചവും സ്വാദും വേണ്ടുവോളം പകരുന്നയിടമാണ് അറബിനാട് എന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം തെളിയിച്ചുതരുന്നു... ഇതരമതവിശ്വാസികളെ ഉൾക്കൊള്ളാനുള്ള മനോഭാവം, പാശ്ചാത്യനാടുകേളാടിണങ്ങുന്ന ജീവിത ശൈലി, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ, വ്യാപാര വ്യവസായ മേഖലകളിലെ എണ്ണമറ്റ വികസനങ്ങൾ, ഒരു മലയാളിക്ക് അറബിനാടുകളെക്കുറിച്ചുള്ള ധാരണകൾ ഇെതല്ലാമാണെങ്കിലും അറിവിനായി അക്ഷരകേളിക്കായി കാത്തിരിക്കുന്ന ഒരു ജനതയുടെ തുടിപ്പറിയാൻ എനിക്കും ഇൗ വർഷത്തെ മേളയിൽ അവസരമുണ്ടായി.


(അൽ െഎൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ അധ്യാപികയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharja Book Fair
News Summary - experience of sharja international book fair - litterateur
Next Story