ഒാർമകളിൽ കത്തുകൾ പറന്നുനടന്ന ആ കാലം
text_fieldsദോഹ: കുട്ടി ജനിച്ചത്, അയൽവാസിയുടെ മരണം, വീട്ടിലെ ആട് പ്രസവിച്ചത്, നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും... എല്ലാം അറിഞ്ഞിരുന്നത് ദിവസങ്ങൾ മാത്രം സഞ്ചരിച്ചെത്തുന്ന കത്തുകളിലൂടെ ാത്രമായിരുന്ന ഒരു കാലം. വീട്ടിലെയും നാട്ടിലെയും സകല വിവരങ്ങളും കുത്തിക്കുറിച്ച നാലും അഞ്ചും പേജുള്ള കത്തുകൾ പകർന്ന ജീവിതത്തിെൻറ രസങ്ങൾ ഇന്ന് ഒാർമകൾ മാത്രമാണ്.
പേപ്പറിെൻറ മാർജിനുകളിൽ വരെ വിശേഷങ്ങൾ കുത്തിക്കുറിച്ചിരുന്നു അക്കാലത്ത്. ആഴ്ചയിൽ ഒരു ദിവസം കിട്ടുന്ന കത്തുകൾ തന്നെ ആവർത്തിച്ച് വായിച്ചിട്ടും മടുപ്പ് േതാന്നാറുണ്ടായിരുന്നില്ല. ഫോണും മൊബൈൽ ഫോണും ഇൻറർനെറ്റും വികസിക്കാത്ത കാലത്ത് വീടിനെയും നാടിനെയും പ്രവാസിയുമായി കൂട്ടിയിണക്കിയത് ആ കത്തുകൾ ആയിരുന്നു.ഭാര്യയും സഹോദരങ്ങളും മാതാവും സുഹൃത്തുക്കളും എല്ലാം പ്രവാസിയെ സന്തോഷിപ്പിച്ചിരുന്നത് കത്തിലൂടെയായിരുന്നു.
നാട്ടിലുള്ള ഒാരോരുത്തരെയും ഒാർത്ത് പ്രവാസികളും കത്തുകൾ എഴുതിയിരുന്നു. തെൻറ പ്രണയവും വിരഹവും വേദനയും സന്തോഷവും ഒാർമയും എല്ലാം കടലാസുകളിലേക്ക് വരഞ്ഞിട്ട ആ കത്തുകൾ പ്രവാസത്തിെൻറ ആത്മകഥ കൂടിയായിരുന്നു. നാട്ടിലേക്ക് പോകുന്നതും ഗൾഫിലേക്ക് മടങ്ങിവരുന്നതുമായ ഒാരോ പ്രവാസിയും ‘പോസ്റ്റ്മാൻ’ കൂടിയായിരുന്നു. ഒാരോ പ്രവാസിയുടെ കൈയിലും രണ്ടും മൂന്നും കിലോ വരെ കത്തുകൾ ഉണ്ടാകുമായിരുന്നു. നാട്ടിലെത്തിയാൽ കത്തുകൾ വിശ്വസ്ഥതയോടെ എത്തിക്കുന്നതിനായിരുന്നു ഒാരോ പ്രവാസിയും പ്രാധാന്യം നൽകിയിരുന്നത്.
നാട്ടിൽ നിന്ന് ആരെങ്കിലും ഗൾഫിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞാൽ കത്തുകളുമായി ഒാടിയെത്തിയിരുന്ന ബന്ധുക്കളെക്കുറിച്ച് ഇന്ന് ചിന്തിക്കാനാകില്ല.
കുടുംബത്തിെൻറയും മക്കളുടെയും ഫോേട്ടാകൾ അടക്കം അടങ്ങിയ ആ കത്തുകളിലൂടെയാണ് പ്രവാസി നാടിനെ കണ്ടിരുന്നത്. എഴുത്തും വായനയും അറിയാത്തവരാണ് കത്തുകളുടെ കാലത്തിൽ ഏറെ പ്രയാസപ്പെട്ടത്. ഭാര്യക്ക് കത്തെഴുതാനും ഭാര്യയുടെ കത്തു വായിപ്പിക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്നേഹിതൻമാർക്കായി കത്തുകൾ എഴുതിയവരെയും വായിച്ചുകൊടുത്തവരെയും ഇന്നും പ്രവാസ ലോകത്ത് കാണാം. ഒാരോ നിമിഷവും ശബ്ദം കേട്ടും നേരിൽ കണ്ടും പ്രവാസം കഴിച്ചുകൂട്ടുന്ന ഇൗ കാലത്തും കഴിഞ്ഞുപോയ ആ കത്തുകാലത്തിെൻറ മധുരിക്കുന്ന ഒാർമകൾ പേറുന്ന ഒരുപാട് പേർ പ്രവാസലോകത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.