Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2019 6:02 PM GMT Updated On
date_range 20 Dec 2019 6:04 PM GMTഎം. മുകുന്ദനും കെ.ജി.എസിനും അക്കാദമി വിശിഷ്ടാംഗത്വം
text_fieldsbookmark_border
തൃശൂർ: സാഹിത്യ അക്കാദമി 2018 ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരവും അവാർഡും എൻഡോവ്മെൻറും പ്രഖ്യാപിച്ചു. എം. മുകുന്ദനും കെ.ജി. ശങ്കരപിള്ളക്കുമാണ് വിശിഷ്ടാംഗത്വം. അരലക്ഷം രൂപയും രണ്ട് പവെൻറ സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. സമഗ്രസംഭാവന പുരസ്കാരത്തിന് സ്കറിയ സക്കറിയ, ഒ.എം. അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. ജനുവരി 20ന് മന്ത്രി എ.കെ. ബാലൻ വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്കാരവും സമ്മാനിക്കുമെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വി.എം. ഗിരിജയുടെ ‘ബുദ്ധപൂർണിമ’ (കവിത), കെ.വി. മോഹൻകുമാറിെൻറ ‘ഉഷ്ണരാശി’ (നോവൽ), കെ. രേഖയുടെ ‘മാനാഞ്ചിറ’ (ചെറുകഥ), രാജ്മോഹൻ നീലേശ്വരത്തിെൻറ ‘ചൂട്ടും കൂറ്റും’ (നാടകം), പി.പി. രവീന്ദ്രെൻറ ‘ആധുനികതയുടെ പിന്നാമ്പുറം’ (സാഹിത്യ വിമർശനം), കെ. ബാബു ജോസഫ് രചിച്ച ‘പദാർഥം മുതൽ ദൈവകണം വരെ’ (വൈജ്ഞാനിക സാഹിത്യം), മുനി നാരായണ പ്രസാദിെൻറ ‘ആത്മായനം’ (ജീവചരിത്രം/ആത്മകഥ), ബൈജു എൻ. നായർ എഴുതിയ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ (യാത്രാവിവരണം), പി.പി.കെ. പൊതുവാളിെൻറ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (വിവർത്തനം), എസ്.ആർ. ലാൽ രചിച്ച ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ (ബാലസാഹിത്യം), വി.കെ.കെ. രമേഷിെൻറ ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ’ (ഹാസസാഹിത്യം) എന്നീ കൃതികൾ അവാർഡിന് അർഹമായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
ഐ.സി. ചാക്കോ എൻഡോവ്മെൻറ് അവാർഡിന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എഴുതിയ ‘ഭാഷാചരിത്രധാരകൾ’ അർഹമായി. ഉപന്യാസത്തിനുള്ള സി.ബി. കുമാർ എൻഡോവ്മെൻറിന് എതിരവൻ കതിരവെൻറ ‘പാട്ടും നൃത്തവും’, വൈദിക സാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറിന് ഡോ. സി.ആർ. സുഭദ്രയുടെ ‘ഛന്ദസ്സെന്ന വേദാംഗം’, നിരൂപണം/പഠനം എന്നിവക്കുള്ള കുറ്റിപ്പുഴ എൻഡോവ്മെൻറിന് ഡോ. കെ.എം. അനിൽ എഴുതിയ ‘പാന്ഥരും വഴിയമ്പലങ്ങളും’ എന്നിവ അർഹമായി. കവിതക്കുള്ള കനകശ്രീ എൻഡോവ്മെൻറ് ആദിവാസി വിഭാഗത്തിൽനിന്നുള്ള എഴുത്തുകാരനായ അശോകൻ മറയൂരിെൻറ ‘പച്ചവ്ട്’, വിമീഷ് മണിയൂരിെൻറ ‘ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി’ എന്നീ കൃതികൾക്ക് ലഭിച്ചു. കഥ സമാഹാരത്തിനുള്ള ഗീത ഹിരണ്യൻ എൻഡോവ്മെൻറ് അജിേജഷ് പച്ചാട്ടിെൻറ ‘കിസേബി’ക്കാണ്. ഡോ. ടി.ആർ. രാഘവൻ രചിച്ച ‘ഇന്ത്യൻ കപ്പലോട്ടത്തിെൻറ ചരിത്രം’ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെൻറിന് അർഹമായി.
തുഞ്ചൻ സ്മാരക പ്രബന്ധ മത്സര പുരസ്കാരം സ്വപ്ന സി. കോമ്പാത്തിന് ലഭിച്ചു. അവാർഡും എൻഡോവ്മെൻറും ജനുവരി 21ന് സമ്മാനിക്കും.വ്യക്തികളും പ്രസ്ഥാനങ്ങളും അക്കാദമിയിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻറുകളുടെ സമ്മാനത്തുക നാമമാത്രമാണെന്നും പുതിയ എൻഡോവ്മെൻറ് ഏറ്റെടുക്കേണ്ടന്നാണ് ഭരണസമിതി തീരുമാനമെന്നും വൈശാഖൻ പറഞ്ഞു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ടി.ഡി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. വി. സുകുമാരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വി.എം. ഗിരിജയുടെ ‘ബുദ്ധപൂർണിമ’ (കവിത), കെ.വി. മോഹൻകുമാറിെൻറ ‘ഉഷ്ണരാശി’ (നോവൽ), കെ. രേഖയുടെ ‘മാനാഞ്ചിറ’ (ചെറുകഥ), രാജ്മോഹൻ നീലേശ്വരത്തിെൻറ ‘ചൂട്ടും കൂറ്റും’ (നാടകം), പി.പി. രവീന്ദ്രെൻറ ‘ആധുനികതയുടെ പിന്നാമ്പുറം’ (സാഹിത്യ വിമർശനം), കെ. ബാബു ജോസഫ് രചിച്ച ‘പദാർഥം മുതൽ ദൈവകണം വരെ’ (വൈജ്ഞാനിക സാഹിത്യം), മുനി നാരായണ പ്രസാദിെൻറ ‘ആത്മായനം’ (ജീവചരിത്രം/ആത്മകഥ), ബൈജു എൻ. നായർ എഴുതിയ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ (യാത്രാവിവരണം), പി.പി.കെ. പൊതുവാളിെൻറ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (വിവർത്തനം), എസ്.ആർ. ലാൽ രചിച്ച ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ (ബാലസാഹിത്യം), വി.കെ.കെ. രമേഷിെൻറ ‘ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ’ (ഹാസസാഹിത്യം) എന്നീ കൃതികൾ അവാർഡിന് അർഹമായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം.
ഐ.സി. ചാക്കോ എൻഡോവ്മെൻറ് അവാർഡിന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എഴുതിയ ‘ഭാഷാചരിത്രധാരകൾ’ അർഹമായി. ഉപന്യാസത്തിനുള്ള സി.ബി. കുമാർ എൻഡോവ്മെൻറിന് എതിരവൻ കതിരവെൻറ ‘പാട്ടും നൃത്തവും’, വൈദിക സാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി എൻഡോവ്മെൻറിന് ഡോ. സി.ആർ. സുഭദ്രയുടെ ‘ഛന്ദസ്സെന്ന വേദാംഗം’, നിരൂപണം/പഠനം എന്നിവക്കുള്ള കുറ്റിപ്പുഴ എൻഡോവ്മെൻറിന് ഡോ. കെ.എം. അനിൽ എഴുതിയ ‘പാന്ഥരും വഴിയമ്പലങ്ങളും’ എന്നിവ അർഹമായി. കവിതക്കുള്ള കനകശ്രീ എൻഡോവ്മെൻറ് ആദിവാസി വിഭാഗത്തിൽനിന്നുള്ള എഴുത്തുകാരനായ അശോകൻ മറയൂരിെൻറ ‘പച്ചവ്ട്’, വിമീഷ് മണിയൂരിെൻറ ‘ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി’ എന്നീ കൃതികൾക്ക് ലഭിച്ചു. കഥ സമാഹാരത്തിനുള്ള ഗീത ഹിരണ്യൻ എൻഡോവ്മെൻറ് അജിേജഷ് പച്ചാട്ടിെൻറ ‘കിസേബി’ക്കാണ്. ഡോ. ടി.ആർ. രാഘവൻ രചിച്ച ‘ഇന്ത്യൻ കപ്പലോട്ടത്തിെൻറ ചരിത്രം’ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെൻറിന് അർഹമായി.
തുഞ്ചൻ സ്മാരക പ്രബന്ധ മത്സര പുരസ്കാരം സ്വപ്ന സി. കോമ്പാത്തിന് ലഭിച്ചു. അവാർഡും എൻഡോവ്മെൻറും ജനുവരി 21ന് സമ്മാനിക്കും.വ്യക്തികളും പ്രസ്ഥാനങ്ങളും അക്കാദമിയിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻറുകളുടെ സമ്മാനത്തുക നാമമാത്രമാണെന്നും പുതിയ എൻഡോവ്മെൻറ് ഏറ്റെടുക്കേണ്ടന്നാണ് ഭരണസമിതി തീരുമാനമെന്നും വൈശാഖൻ പറഞ്ഞു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ടി.ഡി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. വി. സുകുമാരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story