കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനാധിപത്യ സ്വഭാവം തകർക്കാൻ ശ്രമം- പ്രഭാവർമ
text_fieldsന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനാധിപത്യ സ്വഭാവം നശിപ്പിക്കാനുള്ള ശ്രമം നടന്നതായി നിർവാഹക സമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കവി പ്രഭാവർമ. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം തകർത്ത് അതിനെ നോമിനേറ്റഡ് സമിതി ആക്കാനുമുള്ള ശ്രമമാണ് നടന്നത്. പാനൽ നിർത്തി വിജയിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്നും പ്രഭാവർമ പറഞ്ഞു.
അക്കാദമിയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. സാഹിത്യ അക്കാദമിയുടെ മത നിരപേക്ഷ സ്വഭാവം തകർക്കാൻ ശ്രമം നടന്നപ്പോൾ അതിനെ എതിർത്തയാളാണ് ചന്ദ്രശേഖർ കമ്പാർ. കമ്പാർ തങ്ങളുടെ ആളാണെന്ന് തെറ്റിധാരണ ഉണ്ടാക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും പ്രഭാവർമ കൂട്ടിച്ചേർത്തു.
മലയാള ഭാഷാ പ്രതിനിധി തെരഞ്ഞെടുപ്പിൽ ഡോ: എൻ അജിത് കുമാർ മത്സരിച്ചില്ല. മറ്റു ഭാഷകളിൽ നിന്നുള്ള അംഗങ്ങളാണ് പ്രഭാവർമയെ പിന്താങ്ങിയത്. അക്ബർ അഹമ്മദ് (ബംഗാൾ) , ധ്രുവ ജ്യോതി ബോറ (അസം) എന്നിവർ പ്രഭാവർമയെ പിന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.