Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'നെഹ്റുവും എഡ്വിനയും...

'നെഹ്റുവും എഡ്വിനയും തമ്മിലുണ്ടായിരുന്നത് സ്നേഹം മാത്രം'

text_fields
bookmark_border
നെഹ്റുവും എഡ്വിനയും തമ്മിലുണ്ടായിരുന്നത് സ്നേഹം മാത്രം
cancel

ന്യൂഡൽഹി: പതിറ്റാണ്ടുകൾ കഴിഞ്ഞും ഗോസിപ്പുകളിൽനിന്നു മായാത്ത നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റനും തമ്മിലെ ബന്ധത്തിൽ നിർണായക വെളിപ്പെടുത്തലുമായി എഡ്വിനയുടെ മകളുടെ പുസ്തകം. ഇരുവരും തമ്മിൽ അഗാധമായ സ്നേഹവും ബഹുമാനവും നിലനിന്നിരുന്നുവെന്നും എന്നാൽ, അത് ശാരീരിക ബന്ധത്തിലേക്ക് ഒരിക്കലും പോയിട്ടില്ലെന്നും പമേല ഹിക്സ്നീ മൗണ്ട്ബാറ്റൻ എഴുതിയ  ‘ഡോട്ടർ ഒാഫ് എംപയർ: ലൈഫ് ആസ് എ മൗണ്ട്ബാറ്റൻ’ എന്ന പുസ്തകം പറയുന്നു.

2012ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച പുസ്തകം അടുത്തിടെയാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ അവസാന വൈസ്റോയിയായി എത്തിയ മൗണ്ട്ബാറ്റെൻറ പത്നി എഡ്വിനക്ക് നെഹ്റുവിെൻറ അഗാധമായ പാണ്ഡിത്യത്തിലുള്ള മതിപ്പാണ് സ്നേഹത്തിലേക്കു വഴിതുറന്നത്. ബൗദ്ധികവും ആത്മീയവുമായി ഇരുവരും പങ്കുവെച്ച തുല്യത ബന്ധത്തിന് ആഴം നൽകി. നെഹ്റു അയച്ച കത്തുകളിൽ ഇരുവർക്കുമിടയിലെ സ്നേഹത്തിെൻറയും ബഹുമാനത്തിെൻറയും അഗാധതയുണ്ടെന്നും പമേല വ്യക്തമാക്കുന്നു. 

എഡ്വിന ഇന്ത്യ വിടാനൊരുങ്ങിയപ്പോൾ നെഹ്റുവിന് മരതകമാല സമ്മാനിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, നെഹ്റു സ്വീകരിക്കില്ലെന്നറിഞ്ഞ് ഇന്ദിര ഗാന്ധിക്ക് സമ്മാനിച്ചു. അടിയന്തര ഘട്ടത്തിലല്ലാതെ വിൽക്കരുതെന്ന ശാസനയോടെയായിരുന്നു കൈമാറിയത്. മാതാവിനൊപ്പം 1947ൽ ഇന്ത്യയിലെത്തുേമ്പാൾ പമേലക്ക് 17 വയസ്സുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruEdwina MountbattenLord Louis MountbattenEdwina Ashley
News Summary - My Mother Found 'Companionship' In Pandit Nehru: Mountbatten's Daughter
Next Story