Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 10:51 PM GMT Updated On
date_range 22 Nov 2018 10:51 PM GMTഎഴുത്തുകാരി മീന അലക്സാണ്ടര്‍ അന്തരിച്ചു
text_fieldsbookmark_border
ന്യുയോര്‍ക്: അന്താരാഷ്ട്ര പ്രശസ്തയായ എഴുത്തുകാരി മീന അലക്സാണ്ടര്‍ ( 67) അന്തരിച്ചു. ബുധനാഴ്ച ന്യുയോര്‍ക്കിലായിരുന്നു അന്ത്യം. കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ കുടുബാംഗമായ മീന അലഹാബാദിലാണ് ജനിച്ചത്. അഞ്ച് വയസ്സുവരെ കേരളത്തിലും അലഹാബാദിലുമായി കഴിഞ്ഞ ഇവർ തുടർന്ന് ശാസ്ത്രജ്ഞനായ പിതാവിെൻറ ജോലിയുടെ ഭാഗമായി സുഡാനിലെത്തി. ഇംഗ്ലണ്ടിലായിരുന്നു തുടർപഠനം.
ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഇവർ ഇംഗ്ലീഷ് കവിതകൾക്കു പുറമെ നിരവധി പ്രബന്ധങ്ങളുമെഴുതി. 2002ല്‍ പെന്‍ ഓപണ്‍ ബുക്ക് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2009ൽ സൗത്ത് ഏഷ്യൻ ലിറ്റററി അസോസിയേഷൻ അവാർഡ്, 2014ൽ ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷനൽ ഫെലോ എന്നിവയും നേടി. ദി ന്യൂയോര്‍ക്കര്‍, ഹാര്‍വഡ് റിവ്യൂ ഉള്‍പ്പെടെയുള്ള മാസികകളില്‍ മീനയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബർത്ത് പ്ലേസ് വിത്ത് ബറീഡ് സ്റ്റോൺസ്, ക്വുക്ലി ചേഞ്ച്ഡ് റിവർ, റോ സിൽക്ക്, ഇല്ലിട്രേറ്റ് ഹാർട്ട് തുടങ്ങിയ കവിതാ സമാഹാരങ്ങളും ‘നാമ്പള്ളി റോഡ്’, ‘മാന്‍ഹാട്ടണ്‍ മ്യൂസിക്’ എന്നിവ മീന അലക്സാണ്ടറിെൻറ നോവലുകളുമാണ്.
മലയാളിക്ക് അപരിചിതയായ തിരുവല്ലക്കാരി
കോഴിക്കോട്: ന്യൂയോർക്കിൽ നിര്യാതയായ ഇംഗ്ലീഷ് കവയത്രി മീന അലക്സാണ്ടർ മലയാളിക്ക് അത്ര പരിചിതയല്ലാത്ത എഴുത്തുകാരിയായിരുന്നു. കേരളത്തിലെ തിരുവല്ലയിൽ വേരുകളുള്ള ഇവർ 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭാംഗമായിരുന്ന എലിസബത്ത് കുരുവിളയുടെ കൊച്ചുമകളാണ്. കോഴഞ്ചേരി സ്വദേശിയായ അലക്സാണ്ടറുടെ മകളായി അലഹബാദിലാണ് ജനനം. തിരുവല്ല മാർത്തോമ അക്കാദമിക്കു സമീപത്തെ വീട്ടിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലെ വീട്ടമ്മയായിരുന്നു മാതാവ്. സർക്കാർ ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും എൻജിനീയറുമായ അലക്സാണ്ടർ പിന്നീട് ജോലിതേടി സുഡാനിലേക്ക് പോയി. പിന്നാലെ അഞ്ചാം വയസ്സിൽ മീന അമ്മയോടൊപ്പം സുഡാനിലെത്തി.
സുഡാനിലെ ഖാർത്തൂം സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിലും ഫ്രഞ്ചിലും ബിരുദം നേടിയ ഇവർ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി, ഹൈദരാബാദ് സർവകലാശാലകളിൽ ജോലിചെയ്തു. 1979ൽ ഹൈദരാബാദിൽ വെച്ചാണ് അമേരിക്കയിലെ വില്യം പാറ്റർസൺ സർവകലാശാലയിലെ ചരിത്രാധ്യാപകനായ ഡേവിഡ് ലെലിവീൽഡിനെ പരിചയപ്പെടുന്നത്.
ന്യൂയോർക് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്ററായ ജോസഫ് ലെലിവെൽഡിെൻറ സഹോദരനായ ഇദ്ദേഹത്തെ വിവാഹം കഴിച്ചതോടെയാണ് 1979ൽ അമേരിക്കയിലേക്ക് ചേക്കേറിയത്. തുടർന്ന് പ്രശസ്തമായ ന്യൂയോർക്കിലെ ഹണ്ടർ കോളജിലെ ഇംഗ്ലീഷ് വകുപ്പിലും സിറ്റി സർവകലാശാലയിലും പ്രഫസറായിരുന്നു. ആദം കുരുവിള ലെലിവൈൽഡ്, സ്വാതി മറിയം ലെലിവൈൽഡ് എന്നിവരാണ് മക്കൾ. കമലാ ദാസിെൻറയും ജയന്ത മഹാപാത്രയുടെയും ഇംഗ്ലീഷ് കവിതകൾ തന്നെ പ്രചോദിപ്പിച്ചതായി ഇവർ എഴുതിയിട്ടുണ്ട്.
1976ൽ പ്രസിദ്ധീകരിച്ച ‘ബേഡ്സ് ബ്രൈറ്റ് വിങ്സ്’ എന്ന കവിതാ സമാഹാരത്തിലൂടെയാണ് ഇവർ സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലേക്ക് പോകുംമുമ്പുള്ള ഇന്ത്യയിലെയും സുഡാനിലെയും ഇംഗ്ലണ്ടിലെയും ജീവിതത്തെ ആസ്പദമാക്കിയാണ് ഇവർ കൂടുതലും സൃഷ്ടികൾ നടത്തിയിരിക്കുന്നത്. കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും വൈകാരികതയാണ് ഇവരുടെ കൃതികളിലെ പ്രധാന ഇതിവൃത്തം.1993ൽ ഇവരുടെ ആത്മകഥയായ ‘ഫോൾട്ട് ലൈൻസ്’ പ്രസിദ്ധീകരിച്ചു.
ഇവരുടെ ജീവിതം കടന്നുപോയ അലഹബാദ്, തിരുവല്ല, കോഴഞ്ചേരി, പുണെ, ഡൽഹി, ഹൈദരാബാദ്, സുഡാൻ, ഇംഗ്ലണ്ട് തുടങ്ങിയ ഭൂമികയിലൂടെ സഞ്ചരിക്കുന്ന ആത്മകഥയിൽ ഒരു പ്രവാസി േനരിടുന്ന സ്ഥിരതയില്ലാത്ത വ്യക്തിത്വത്തിെൻറ പ്രശ്നങ്ങൾ വായിച്ചെടുക്കാനാവും. ഇവരുടെ പ്രശസ്ത കൃതിയായ ‘ദ സ്റ്റോം’ എന്ന നീണ്ടകവിത എഴുത്തുകാരനായ എബ്രഹാം കൊന്നക്കുഴി ‘കൊടുങ്കാറ്റ്’ എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഇൗ കവിതയുടെ ഒരു ഭാഗമായ ‘സീതയുടെ കഥ’ കവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ‘30 ഇന്ത്യൻ കവയത്രികൾ’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഇവർ ഇംഗ്ലീഷ് കവിതകൾക്കു പുറമെ നിരവധി പ്രബന്ധങ്ങളുമെഴുതി. 2002ല്‍ പെന്‍ ഓപണ്‍ ബുക്ക് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2009ൽ സൗത്ത് ഏഷ്യൻ ലിറ്റററി അസോസിയേഷൻ അവാർഡ്, 2014ൽ ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷനൽ ഫെലോ എന്നിവയും നേടി. ദി ന്യൂയോര്‍ക്കര്‍, ഹാര്‍വഡ് റിവ്യൂ ഉള്‍പ്പെടെയുള്ള മാസികകളില്‍ മീനയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബർത്ത് പ്ലേസ് വിത്ത് ബറീഡ് സ്റ്റോൺസ്, ക്വുക്ലി ചേഞ്ച്ഡ് റിവർ, റോ സിൽക്ക്, ഇല്ലിട്രേറ്റ് ഹാർട്ട് തുടങ്ങിയ കവിതാ സമാഹാരങ്ങളും ‘നാമ്പള്ളി റോഡ്’, ‘മാന്‍ഹാട്ടണ്‍ മ്യൂസിക്’ എന്നിവ മീന അലക്സാണ്ടറിെൻറ നോവലുകളുമാണ്.
മലയാളിക്ക് അപരിചിതയായ തിരുവല്ലക്കാരി
കോഴിക്കോട്: ന്യൂയോർക്കിൽ നിര്യാതയായ ഇംഗ്ലീഷ് കവയത്രി മീന അലക്സാണ്ടർ മലയാളിക്ക് അത്ര പരിചിതയല്ലാത്ത എഴുത്തുകാരിയായിരുന്നു. കേരളത്തിലെ തിരുവല്ലയിൽ വേരുകളുള്ള ഇവർ 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭാംഗമായിരുന്ന എലിസബത്ത് കുരുവിളയുടെ കൊച്ചുമകളാണ്. കോഴഞ്ചേരി സ്വദേശിയായ അലക്സാണ്ടറുടെ മകളായി അലഹബാദിലാണ് ജനനം. തിരുവല്ല മാർത്തോമ അക്കാദമിക്കു സമീപത്തെ വീട്ടിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലെ വീട്ടമ്മയായിരുന്നു മാതാവ്. സർക്കാർ ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും എൻജിനീയറുമായ അലക്സാണ്ടർ പിന്നീട് ജോലിതേടി സുഡാനിലേക്ക് പോയി. പിന്നാലെ അഞ്ചാം വയസ്സിൽ മീന അമ്മയോടൊപ്പം സുഡാനിലെത്തി.
സുഡാനിലെ ഖാർത്തൂം സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിലും ഫ്രഞ്ചിലും ബിരുദം നേടിയ ഇവർ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി, ഹൈദരാബാദ് സർവകലാശാലകളിൽ ജോലിചെയ്തു. 1979ൽ ഹൈദരാബാദിൽ വെച്ചാണ് അമേരിക്കയിലെ വില്യം പാറ്റർസൺ സർവകലാശാലയിലെ ചരിത്രാധ്യാപകനായ ഡേവിഡ് ലെലിവീൽഡിനെ പരിചയപ്പെടുന്നത്.
ന്യൂയോർക് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്ററായ ജോസഫ് ലെലിവെൽഡിെൻറ സഹോദരനായ ഇദ്ദേഹത്തെ വിവാഹം കഴിച്ചതോടെയാണ് 1979ൽ അമേരിക്കയിലേക്ക് ചേക്കേറിയത്. തുടർന്ന് പ്രശസ്തമായ ന്യൂയോർക്കിലെ ഹണ്ടർ കോളജിലെ ഇംഗ്ലീഷ് വകുപ്പിലും സിറ്റി സർവകലാശാലയിലും പ്രഫസറായിരുന്നു. ആദം കുരുവിള ലെലിവൈൽഡ്, സ്വാതി മറിയം ലെലിവൈൽഡ് എന്നിവരാണ് മക്കൾ. കമലാ ദാസിെൻറയും ജയന്ത മഹാപാത്രയുടെയും ഇംഗ്ലീഷ് കവിതകൾ തന്നെ പ്രചോദിപ്പിച്ചതായി ഇവർ എഴുതിയിട്ടുണ്ട്.
1976ൽ പ്രസിദ്ധീകരിച്ച ‘ബേഡ്സ് ബ്രൈറ്റ് വിങ്സ്’ എന്ന കവിതാ സമാഹാരത്തിലൂടെയാണ് ഇവർ സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലേക്ക് പോകുംമുമ്പുള്ള ഇന്ത്യയിലെയും സുഡാനിലെയും ഇംഗ്ലണ്ടിലെയും ജീവിതത്തെ ആസ്പദമാക്കിയാണ് ഇവർ കൂടുതലും സൃഷ്ടികൾ നടത്തിയിരിക്കുന്നത്. കുടിയേറ്റക്കാരുടെയും പ്രവാസികളുടെയും വൈകാരികതയാണ് ഇവരുടെ കൃതികളിലെ പ്രധാന ഇതിവൃത്തം.1993ൽ ഇവരുടെ ആത്മകഥയായ ‘ഫോൾട്ട് ലൈൻസ്’ പ്രസിദ്ധീകരിച്ചു.
ഇവരുടെ ജീവിതം കടന്നുപോയ അലഹബാദ്, തിരുവല്ല, കോഴഞ്ചേരി, പുണെ, ഡൽഹി, ഹൈദരാബാദ്, സുഡാൻ, ഇംഗ്ലണ്ട് തുടങ്ങിയ ഭൂമികയിലൂടെ സഞ്ചരിക്കുന്ന ആത്മകഥയിൽ ഒരു പ്രവാസി േനരിടുന്ന സ്ഥിരതയില്ലാത്ത വ്യക്തിത്വത്തിെൻറ പ്രശ്നങ്ങൾ വായിച്ചെടുക്കാനാവും. ഇവരുടെ പ്രശസ്ത കൃതിയായ ‘ദ സ്റ്റോം’ എന്ന നീണ്ടകവിത എഴുത്തുകാരനായ എബ്രഹാം കൊന്നക്കുഴി ‘കൊടുങ്കാറ്റ്’ എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഇൗ കവിതയുടെ ഒരു ഭാഗമായ ‘സീതയുടെ കഥ’ കവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ‘30 ഇന്ത്യൻ കവയത്രികൾ’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story