ഏഴു വയസ്സുകാരന്റെ കവിതസമാഹാരം ഒരുങ്ങുന്നു
text_fieldsകോട്ടയം: അക്ഷരമൊപ്പിച്ച് മലയാളം കൂട്ടിവായിക്കാനായിട്ടില്ലെങ്കിലും ഏഴുവയസ്സുകാരൻ സദാശിവ് കൃഷ്ണക്ക് കാണുന്നതെല്ലാം കവിതയാണ്. കാറ്റും മഴയും പുഴയും പൂക്കളുമെല്ലാം അവെൻറ കവിതകളിൽ നിറയും.
ഈ രണ്ടാംക്ലാസുകാരെൻറ 24 കവിതകളടങ്ങിയ സമാഹാരം പുറത്തിറക്കാനൊരുങ്ങുകയാണ് കറൻറ് ബുക്സ്. നാലര വയസ്സ് മുതലാണ് കവിതകേളാട് കൂട്ടുകൂടിത്തുടങ്ങിയത്. മകൻ ചൊല്ലുന്ന കവിതകൾ അമ്മ ശ്രീജ ജോഷി ദേവാണ് പുസ്തകത്തിലേക്ക് പകർത്തിയെഴുതുന്നത്.
അങ്ങനെ 43 കവിതകളാണ് സദാശിവ് ഇതുവരെ എഴുതിയത്. കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന സദാശിവ് പ്രകൃതിയുമായി ബന്ധപ്പെട്ട് ഏതൊരു വിഷയം നൽകിയാലും നിമിഷങ്ങൾകൊണ്ട് കവിത ചമക്കും. ചിത്രംവരയും ഗിത്താറും വായനയും ഫോട്ടോഗ്രഫിയുമാണ് മറ്റ് ഇഷ്ടവിഷയങ്ങൾ. പ്രകൃതിദൃശ്യങ്ങളെയും പക്ഷികളെയും പകർത്താനാഗ്രഹിച്ച് അതിനായി കാമറയും സ്വന്തമാക്കി.
വായിക്കാൻ ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമായി തെരഞ്ഞെടുക്കും. വായിച്ചുകൊടുക്കുന്നത് അമ്മയാണ്. എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലെ ബഹിരാകാശ ശാസ്ത്രജ്ഞനാവാണ് ആഗ്രഹം. കോട്ടയം സ്വദേശികളായ ഡോ. ജോഷിയുടെയും അഡ്വ. ശ്രീജ ജോഷി ദേവിെൻറയും മകനാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ വിദ്യാർഥിയായ സദാശിവ്. ഇപ്പോൾ എറണാകുളം ഇടപ്പള്ളിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.