സംസ്കാരത്തിന് നേരെയുള്ള ൈകയേറ്റം –അശോകൻ ചരുവിൽ
text_fieldsതൃശൂർ: കാസർകോട് ഇരട്ടക്കൊലയിൽ ഇടത് സാംസ്കാരിക നായകർ മൗനം പാലിക്കുന്നു എന്ന ് ആരോപിച്ച് സാഹിത്യ അക്കാദമി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ ‘വാഴപ്പിണ് ടി’ പ്രതിഷേധം കേരളത്തിെൻറ ജനാധിപത്യ സംസ്കാരത്തിന് നേരെ നടന്ന ൈകയേറ്റമാണെന്ന് പ ുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി കഥാകൃത്ത് അശോകൻ ചരുവിൽ. അക്കാദമി ആസ്ഥാനത്ത് കടന്നുചെന്ന് കേരളത്തിലെ മുഴുവൻ എഴുത്തുകാർക്കും കലാകാരന്മാർക്കും നേരെ നടത്തിയ അസഭ്യപ്രകടനത്തിനെതിരെ പ്രതിഷേധിക്കാൻ അദ്ദേഹം പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
‘കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിന് സിക്ക് വംശജരുടെ തലയോടുകൾ ഹൈകമാൻഡിെൻറ അലമാരയിൽ സൂക്ഷിക്കുന്ന, ഗ്രൂപ് വഴക്കിെൻറ പേരിൽ സ്വന്തം പ്രവർത്തകരെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്ന പാർട്ടിയുടെ പ്രതിനിധികളാണ് കാസർകോട് ഇരട്ട ക്കൊലയുടെ പേരിൽ ഈ ആഭാസപ്രകടനം നടത്തിയത്. ഈ കൊലയിൽ എഴുത്തുകാരും കലാകാരന്മാരും അടക്കം മുഴുവൻ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിയതാണ്. ഉചിതമായ അന്വേഷണം നടത്തി പ്രതികളിൽ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരീക്ഷം കലുഷിതമായി നിൽക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി ആക്രമണത്തിന് പിന്നിലുള്ളത്’- അദ്ദേഹം ആരോപിച്ചു.
പ്രതികളായ തങ്ങളുടെ പ്രവർത്തകരെ ഒരു രാഷ്ട്രീയ പാർട്ടി ചരിത്രത്തിൽ ആദ്യമായി ചാഞ്ചല്യമില്ലാതെ തള്ളിക്കളഞ്ഞു എന്നതാണ് കാസർകോട് കൊലപാതകത്തെ തുടർന്നുണ്ടായ ആശ്വാസകരമായ വസ്തുത. കൊലയും ആക്രമണവും നടത്തുന്നവർ തങ്ങളുടെ ശത്രുക്കളാണെന്നും അവരെ സംരക്ഷിക്കില്ലെന്നും ആ പാർട്ടി വ്യക്തമാക്കി. ഇത്തരം സമീപനത്തിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളും വന്നാൽ സമാധാനപൂർണമായ കേരളം നിർമിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.