ചങ്ങമ്പുഴയുടെ രമണൻ മാത്രമല്ല; കേരളത്തിലെങ്ങുമുണ്ട് രമണന്മാർ
text_fieldsകൊച്ചി: സമ്പന്നനോ ദരിദ്രനോ സ്ത്രീയോ പുരുഷനോ ഭേദമില്ലാതെ മലയാളികളാകെ നെേഞ്ചറ്റിയ കാവ്യമായിരുന്നു ചങ്ങമ്പുഴയുടെ ‘രമണൻ’. രമണെൻറയും ചന്ദ്രികയുടെയും പ്രണയകാവ്യം ഓ രോ ചുണ്ടിലും പാറിക്കളിച്ചു. 1936ലാണ് ചങ്ങമ്പുഴയുടെ ‘രമണൻ’ പുറത്തിറങ്ങിയതെങ്കിൽ അതി നുശേഷം നിരവധി രമണന്മാർ പിറവിയെടുത്തു. രമണനെന്ന കഥാപാത്രത്തെ നെേഞ്ചറ്റിയ മാതാപിതാക്കൾ ആൺമക്കൾക്ക് ആ പേരുതന്നെ നൽകി. പാലക്കാട് കുഴൽമന്ദത്തെ എസ്.രമണൻ കേരളത്തിെലത്ര രമണന്മാരുണ്ട് എന്നു ചിന്തിച്ചതു മുതലാണ് കഥയാകെ മാറുന്നത്. പഴയ ടെലിഫോൺ ഡയറക്ടറികൾ തപ്പിപ്പിടിച്ചും സൗഹൃദബന്ധങ്ങൾ ഉപയോഗിച്ചും മറ്റു രമണന്മാരെ തേടിയിറങ്ങി. കുറേനാളത്തെ അലച്ചിലിനുശേഷം 17 പേരെ കണ്ടെത്തി. 2016 നവംബറിൽ പാലക്കാട് ജില്ല ലൈബ്രറിയിൽ ഇവർ ഒത്തുകൂടി.
ചെറുകാടിൻെറ മകൻ കെ.പി. രമണൻ ആണ് ഉദ്ഘാടനം ചെയ്തത്. 2017 ജനുവരിയിൽ ഇടപ്പള്ളിയിൽ അഖിലകേരള രമണീയസംഗമം നടന്നു. മുപ്പതോളം രമണന്മാരാണ് അന്ന് പങ്കെടുത്തത്. വെറുതെ കൂട്ടായ്മകൾ നടത്തുന്നതിനുപകരം രമണീയം എന്ന ട്രസ്റ്റ് രൂപവത്കരിക്കാൻ തീരുമാനമായി. 2018ൽ തൃശൂർ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ സംഗമം നടത്തി. ഒരേ നാമധാരികളുടെ കൂട്ടായ്മകൾ നിരവധിയുണ്ടെങ്കിലും സാഹിത്യകാരെൻറ കഥാപാത്രത്തിെൻറ പേരിലുള്ളവർ ഒരുമിച്ച് കൂടുന്നത് ആദ്യമായിരിക്കുമെന്ന് ഇവർ പറയുന്നു.
അതിനുശേഷമാണ് കേരളത്തിലെ മുഴുവൻ രമണന്മാരുടെയും വിശദവിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടറി തയാറാക്കാൻ തീരുമാനിച്ചത്. ഏകദേശം 60 പേരെയാണ് ട്രസ്റ്റ് കണ്ടെത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഉെക്രയിനിലെ ഡോക്ടറായ രമണനും കൂട്ടായ്മയിലുണ്ട്.
82കാരനായ എറണാകുളം സ്വദേശിയായ രമണനാണ് ഏറ്റവും മുതിർന്ന അംഗം. പാലക്കാട് മലമ്പുഴ സ്വദേശിയായ 24 കാരനാണ് ഇളയ രമണൻ. ചങ്ങമ്പുഴയുടെ പേരിൽ തപാൽ സ്റ്റാമ്പ്, മികച്ച യുവകവിക്ക് ചങ്ങമ്പുഴ പുരസ്കാരം, ചങ്ങമ്പുഴ വിജ്ഞാനകോശം തുടങ്ങി നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് ട്രസ്റ്റ് സെക്രട്ടറി കൂടിയായ എസ്.രമണൻ പറഞ്ഞു. അതിെനക്കാളുപരി ഒരു കുഞ്ഞു രമണെൻറ തിരുപ്പിറവിക്കുള്ള കാത്തിരിപ്പിലാണ് ഇവരെല്ലാം. സാഹിത്യത്തെ സ്നേഹിക്കുന്ന, കവിതകളെ ഇഷ്ടപ്പെടുന്ന ഏതെങ്കിലും മാതാപിതാക്കൾ മകന് രമണൻ എന്നു പേരിടും എന്നുതന്നെയാണ് ഇവരുടെ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.