പുലർന്നു, അച്ഛെൻറ വാക്കുകൾ
text_fieldsപാലക്കാട്: സാഹിത്യത്തിൽ നീ അജയ്യനാകുമെന്ന് പിതാവ് അക്കിത്തം വാസുദേവൻ നമ്പൂതി രി മകനെ ചെറുപ്പത്തിൽ ഇടക്കിടെ ഒാർമിപ്പിച്ചിരുന്നു. രാജ്യത്തെ പരമോന്നത സാഹിത്യ ബഹ ുമതിയായ ജ്ഞാനപീഠം ജീവിത സായന്തനത്തിൽ മഹാകവി അക്കിത്തത്തെ തേടിയെത്തുേമ്പാൾ പുലരുന്നത് ദീർഘദർശിയായ അച്ഛെൻറ വാക്കുകൾ. ജ്ഞാനപീഠം കരസ്ഥമാക്കുന്ന ആറാമത്തെ മലയാളിയാണ് പ്രായം 93െലത്തിയ അക്കിത്തം അച്യുതൻ നമ്പൂതിരി. ജി. ശങ്കരകുറുപ്പ് മുതൽ ഒ.എൻ.വി വരെ മലയാള സാഹിത്യത്തിലെ കുലപതികളുടെ പട്ടികയിലാണ് ഇതിലൂടെ അക്കിത്തവും ഇടംനേടുന്നത്. ആഴത്തിലുള്ള ദാർശനികതയാണ് അക്കിത്തം കവിതകളുടെ ആന്തരിക സത്ത. സ്നേഹം ചാലിച്ചെഴുതിയ മധുരമുള്ള വരികൾ.
മാനവികതയും ആത്മീയതയും ഇഴചേർന്ന വാക്കുകളുടെ മഹാപ്രവാഹം. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46ഓളം കൃതികൾ അദ്ദേഹത്തിേൻറതായുണ്ട്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന പ്രശസ്തമായ വരികൾ അക്കിത്തത്തിെൻറ ‘20ാം നൂറ്റാണ്ടിെൻറ ഇതിഹാസം’ എന്ന കൃതിയിൽ നിന്നുള്ളതാണ്. 1950കളിൽതന്നെ അക്കിത്തം കൃതികൾ രചനയുടെ വ്യത്യസ്തതകൊണ്ട് മലയാളിയുടെ മനസ്സിൽ ഇടംപിടിച്ചുതുടങ്ങിയിരുന്നു. 1952ൽ സഞ്ജയൻ അവാർഡ് കരസ്ഥമാക്കിയ ‘ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം’ പിന്നീട് ആധുനിക മലയാളം കവിതയുടെ ഭാഗമായി മാറി.
1948-49കളിൽ കമ്യൂണിസ്റ്റുകാരുമായുണ്ടായിരുന്ന സഹവർത്തിത്വമാണ് ‘ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം’ എന്ന കവിത എഴുതാൻ അക്കിത്തത്തിന് പ്രചോദനമെന്ന് പറയപ്പെടുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കമുള്ള നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.