Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകവിഹൃദയത്തിലെന്നും...

കവിഹൃദയത്തിലെന്നും ആറ്റൂരിലെ നാട്ടുവഴികൾ

text_fields
bookmark_border
atoor-ravi-varma
cancel

ആറ്റൂരിലെ നാട്ടുവഴികളോടും വേലിപ്പടർപ്പുകളോടുപോലും ഇഴപിരിയാനാകാത്ത ബന്ധമാ യിരുന്നു രവിവർമക്ക്. തൃശൂരിലേക്ക് താമസം മാറ്റിയെങ്കിലും സ്വന്തം പേരിനൊപ്പം ആറ്റൂരി നെ നിലനിർത്തി ബാല്യവും കൗമാരവുമെല്ലാം കളിച്ചുതീർത്ത ഗ്രാമത്തെ അദ്ദേഹം എക്കാലവും ക ൂടെക്കൂട്ടി. അടുത്ത പരിചയക്കാരും നാട്ടുകാരും പറയുക, അദ്ദേഹത്തിെൻറ ശരീരം താമസസ്ഥലത്തും മനസ്സ് മുഴുവനും ആറ്റൂരിലുമെന്നാണ്.

കുശലാന്വേഷണത്തിന് ഫോണിൽ വിളിച്ചാൽ പോലും കുളത്തിെൻറയും തോടിെൻറയും ഇടവഴികളുടെയും കാര്യങ്ങളാണ് ആദ്യം ചോദിച്ചറിയുക. ഒരുദിവസം നാട്ടിൽനിന്ന് എത്രപേർ വിളിച്ചാലും കാർത്യായനി അമ്പലത്തിെൻറ കിഴക്കേനടയിലും പടിഞ്ഞാറേ നടയിലുമുള്ള ആൽമരങ്ങളുടെ കാര്യം എല്ലാവരോടും ചോദിക്കും. ഈ അന്വേഷണം എത്ര തവണ നടത്താനും രവിവർമ മടിച്ചതേയില്ല.

ആറ്റൂർ വായനശാലയുടെ പ്രവർത്തനവുമായും പറിച്ചുമാറ്റാനാകാത്ത ബന്ധമാണുണ്ടായിരുന്നത്. ആറ്റൂർ രവിവർമ, പാഞ്ഞാൾ തുപ്പേട്ടൻ, കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് ത്രയങ്ങളുടെ കൂട്ടായ്മയിൽ ആറ്റൂരിലെയും പാഞ്ഞാളിലെയും കിള്ളിമംഗലത്തെയും വായനശാലകൾ ഒരേപോലെ വളർന്നു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് ആറ്റൂർ വായനശാലയുടെ പ്രവർത്തനത്തിലെ കൂട്ടായ്മയെയും ഭരണകൂടം സംശയത്തോടെ വീക്ഷിച്ചു. ഇക്കാലത്ത് വായനശാല വാർഷികദിനത്തിൽ രവിവർമയെ അറസ്റ്റുചെയ്യാൻ പൊലീസെത്തിയപ്പോൾ ഒളിവിൽ പോകേണ്ടിവന്നു.

ഒരു സ്വകാര്യതപോലെ സംഗീതത്തെ എന്നും കൂടെക്കൊണ്ടുനടന്നു. എല്ലാ വർഷവും ഒരുമാസം ചെന്നൈയിൽ പോയി താമസിച്ച് പ്രഗല്ഭരുടെ സംഗീതോത്സവം മുടങ്ങാതെ ആസ്വദിച്ചു. പൊതുവെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും അടുത്തകാലം വരെ എല്ലാ വർഷവും ഹിമാലയത്തിൽ പോയിരുന്നു. എല്ലാ അർഥത്തിലും ആറ്റൂർ എന്ന നാട് രവിവർമയുടെ ബലഹീനതയായിരുന്നു. മരണം വരെ ഈ ബലഹീനതയെ എല്ലാവരും അംഗീകരിച്ചു. സ്ഥിരമായി താമസിക്കാൻ ആരുമില്ലാതിരുന്നിട്ടും ആറ്റൂർ കോവിലകത്തെ പടിപ്പുര പൊളിക്കാതെ, തറവാട് വീടിെൻറ സാധ്യമായ ഭാഗങ്ങൾ നിലനിർത്തി സംരക്ഷിക്കുന്നതും രവിവർമക്ക് ആറ്റൂരിനോടുള്ള അടങ്ങാത്ത ഇഷ്ടത്തിെൻറ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspoetmalayalam newsAatoor ravi varma
News Summary - Aatoor ravi varma-Kerala news
Next Story