Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2014 4:31 AM IST Updated On
date_range 9 March 2014 4:31 AM ISTജീവിതം എറിഞ്ഞുടക്കപ്പെട്ടവള്‍..
text_fieldsbookmark_border
വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം എറിഞ്ഞുടക്കപ്പെട്ടവള്‍..
നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി പിന്നെയും മുന്നോട്ടു നീങ്ങവേ
പിന്നിലേയ്ക്കൊന്നൊഴുകാനും നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു
രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോയവള്‍ക്ക് .
അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെ ഒന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,
വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,
പടിയിറങ്ങി പോയ പള്ളി കൂട വരാന്തയുടെ
പടിക്കെട്ടില്‍ നിന്നുമൊരുവട്ടം കൂടെ കുളം കര കളിക്കുവാന്‍ ,
ഒരുവട്ടം, ഒരു വട്ടം മാത്രമെന്റെയീ തഴമ്പിച്ചുറച്ച
നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു
നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..
മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്റെ
ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്റെ കാലമേ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
