Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right...

കാറോട്ടമത്സരത്തിലെ റാണി ഇനി പരിശീലക പദവിയിലും

text_fields
bookmark_border
The queen of car racing is now the coach
cancel
camera_alt

അഫ്നാൻ

Listen to this Article

റിയാദ്: 'ഓട്ടോക്രോസ്സ്' കാറോട്ടമെന്ന കായിക മത്സരത്തെ നെഞ്ചിലിട്ട് ലാളിച്ച അഫ്‌നാൻ എന്ന സൗദി യുവതി ആൺചങ്കൂറ്റത്തെ വെല്ലുവിളിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ട്രാക്കിലിറങ്ങിയത്. കാറോട്ടത്തിലെ കിരീടം ഓടി പിടിക്കാനുള്ള അവളുടെ അഭിനിവേശം പലതവണയും വിജയം കണ്ടു.

എതിരാളിയുടെ മിടിപ്പറിഞ്ഞ് ട്രാക്കിൽ പൊടിപാറിയ മത്സരം കാഴ്ചവെക്കുന്ന അഫ്‌നാൻ സൗദിയിലെ പല പ്രാദേശിക മത്സരങ്ങളിലും താരമായിട്ടുണ്ട്. ആരവങ്ങൾ ആർത്തിരമ്പുന്ന ഗാലറികൾ സൃഷ്‌ടിക്കുന്നത് അഫ്നാന് ഹോബിയാണ്. കാറോട്ടത്തിൽ മാത്രമല്ല അമേരിക്കയിലെ സ്വകാര്യ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബയോമെഡിക്കൽ എൻജിനീയറിങ്ങിലും ബിരുദമുണ്ട് ഇവർക്ക്. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ മെഡിക്കൽ എൻജിനീയറായി തൊഴിലെടുക്കുന്നതിനിടെയാണ് ഈ നേട്ടങ്ങളെല്ലാം.

റൈസിങ് പ്രേമികളുടെ ഇഷ്‌ടതാരം കൂടിയാണ് ഈ പ്രതിഭ. ഇനിയുള്ള നാളുകളിൽ കാറോട്ടത്തിൽ അഭിനിവേശമുള്ളവരെ പ്രാപ്‌തരാക്കാൻ ലൈസൻസോടെ ട്രാക്കിലേക്ക് ഇറങ്ങുകയാണ് അഫ്‌നാൻ അൽ മാർഗലാനി. ഓട്ടോക്രോസ് പരിശീലക ലൈസൻസ് സ്വന്തമാക്കുന്ന ആദ്യത്തെ സൗദി പെൺകുട്ടി എന്ന സവിശേഷത കൂടിയുണ്ട് അഫ്നാന്റെ ഈ നേട്ടത്തിന്. സഹോദരൻ ഫഹദിന്റെ കറുകളോടും കാറോട്ടത്തോടുമുള്ള കമ്പമാണ് അഫ്നാനെ ട്രാക്കിലെത്തിച്ചത്. സഹോദരനുമായി ഡിജിറ്റൽ മത്സരങ്ങൾ നടത്തി സ്കോർ ചെയ്താണ് യഥാർഥ ട്രാക്കിലേക്കുള്ള കാൽവെപ്പ്.

അപകടം പതിയിരിക്കുന്ന മത്സര ഇനമായതിനാൽ മാതാപിതാക്കൾക്ക് ഭയമായിരുന്നു. വീട്ടിലുള്ളവരെ മത്സരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി സമ്മതം നേടി. ഇന്ന് അവർ മകളുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയും അവളുടെ അഭിവൃദ്ധിയിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

ആഗ്രഹിച്ചാൽ എന്തും നേടാനാകുമെന്നും നിങ്ങൾ സ്വപ്നം കാണുന്ന മേഖലയെക്കുറിച്ച് പ്രാഥമിക ധാരണയും അഭിനിവേശവും കഠിനശ്രമവും കൈമുതലുണ്ടെങ്കിൽ നിങ്ങൾക്ക് യാത്ര തുടരാമെന്നും ദൈവസഹായത്താൽ ലക്ഷ്യത്തിലെത്തുമെന്നും അഫ്‌നാൻ പറയുന്നു. വർഷം മുമ്പ് പുരുഷന്മാർക്ക് മേധാവിത്വമുള്ള മേഖലയിലാണ് ഞാൻ കാലെടുത്ത് വെച്ചത്. തുടക്കത്തിൽ കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഇത് ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നു. ഇന്ന് സാഹചര്യം അടിമുടി മാറി കൂടുതൽ പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ ഈ കായികമേഖലയിലേക്ക് ചുവടുവെക്കുന്നുണ്ട്. ചെലവേറിയ വിനോദമാണിതെന്നും അതിനാൽ സ്പോൺസർമാരെ കണ്ടെത്തലും പ്രധാന ഘടകമാണെന്നും അഫ്‌നാൻ കൂട്ടിച്ചേർത്തു.

റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ സൗദി പ്രവിശ്യകളിൽ നടന്ന കാറോട്ട മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചാണ് അഫ്നാൻ വലിയ മത്സരങ്ങളിൽ എത്തുന്നത്. പരിശീലന ലൈസൻസ് കിട്ടിയതോടെ ഒരു വലിയ സ്വപ്നത്തിന് പരിസമാപ്തി കുറിക്കുകയാണ്. വാർത്ത പുറത്തുവന്നതോടെ ട്വിറ്റർ ഉൾെപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ അഫ്നാന് അഭിനന്ദന പ്രവാഹമാ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coachAfnanThe queen of car racing
News Summary - The queen of car racing is now the coach
Next Story