Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമൂന്നര...

മൂന്നര വയസ്സിനുള്ളിൽ മൂന്നു റെക്കോഡ് ബുക്കുകളിൽ ഇടം പിടിച്ച് സ്വാതിക്

text_fields
bookmark_border
മൂന്നര വയസ്സിനുള്ളിൽ മൂന്നു റെക്കോഡ് ബുക്കുകളിൽ ഇടം പിടിച്ച് സ്വാതിക്
cancel
camera_alt

സ്വാതിക് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റുമായി                                                                      ചിത്രം: വി.കെ. ഷഫീർ

കേവലം മൂന്നര വയസ്സു മാത്രമാണ് സ്വാതിക് ശ്രീകുമാറിെൻറ പ്രായം. ഈ കൊച്ചുപ്രായത്തിനുള്ളിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്‌സ്, ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ ഇൗ കൊച്ചുമിടുക്കൻ ഇടംപിടിച്ചുകഴിഞ്ഞു. മൃഗങ്ങളുടെയും അവയുടെ ചെറുപ്പത്തിൽ പറയുന്ന പേരും ഇംഗ്ലീഷിൽ റെക്കോഡ് വേഗത്തിൽ പറഞ്ഞാണ് സ്വാതിക് റെക്കോഡ് നേട്ടം കൈവരിച്ചത്. 110 മൃഗങ്ങളുടെ പേരുകൾ നാലു മിനിറ്റ് പത്ത് സെക്കൻഡ് കൊണ്ട് പറഞ്ഞാണ് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചത്. 108 മൃഗങ്ങളുടെ പേരുകൾ 4.32 മിനിറ്റുകൊണ്ട് പറഞ്ഞതായിരുന്നു റെക്കോഡ്. ഏഷ്യ ബുക്‌സും ഇൻറർനാഷനൽ ബുക്‌സും കൂടി ഈ നേട്ടം അംഗീകരിച്ചതായി അറിയിച്ചിട്ടുണ്ട്.

ബർക്കയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ശരത്കുമാറിെൻറയും അഞ്ജുവിെൻറയും ഏക മകനാണ് സ്വാതിക്. നന്നേ കുഞ്ഞായിരിക്കുന്ന സമയത്തേ നിരീക്ഷണ പാടവം പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. പിച്ച വെച്ച് നടക്കുന്ന സമയത്ത് പക്ഷിമൃഗാദികളുടെ ശബ്ദം അനുകരിക്കുന്നതും അവയെ കാണുന്നതും ഏറെ ഇഷ്ടമായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലെ ഒരു പോസിറ്റിവ് വശമാണ് റെക്കോഡ് എന്ന് സ്വാതിക്കിെൻറ പിതാവ് ശരത് പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പാണ് ഇവർ നാട്ടിലേക്കു പോകുന്നത്. നാട്ടിലെ ആ സമയത്തെ അനുഭവങ്ങൾ ഏതൊരു പ്രവാസിക്കും എന്നപോലെ ഇവർക്കും സുഖകരമായിരുന്നില്ല. ഐസൊലേഷനുശേഷം വീടിനുള്ളിൽതന്നെ കഴിച്ചുകൂട്ടിയ സമയത്താണ് മകെൻറ ഇൗ കഴിവ് ശരിക്കും തിരിച്ചറിയുന്നത്.

മൃഗങ്ങളുടെയും അവയുടെ കുട്ടികൾക്ക് പറയുന്ന പേരും അനായാസമായി പറയാൻ തുടങ്ങി. അതോടൊപ്പംതന്നെ വിവിധ രാജ്യങ്ങളിലെ ദേശീയപതാകകൾ, കറൻസികൾ, വിവിധ കാറുകളുടെ മോഡലും പേരും എല്ലാം സ്വാതിക് പറയും. എല്ലാവരും പറയുന്നതും ചിന്തിക്കുന്നതും എല്ലാം ഗിന്നസ് ബുക്കിൽ വരുവാനാണ്. എന്നാൽ, അതിനുള്ള ചവിട്ടുപടിയായി ഇന്ത്യ ബുക്സ് റെക്കോഡ്‌സ് ഉെണ്ടന്ന് പലർക്കും അറിയില്ലെന്ന് മാതാവ് അഞ്ജു പറഞ്ഞു.

ഈ നേട്ടം കരസ്ഥമാക്കിയതിന് അമ്മ അഞ്ജുവിനോടാണ് സ്വാതിക് നന്ദി പറയുന്നത്. വലുതാകുമ്പോൾ അമ്മാവനെ പോലെ പട്ടാളക്കാരനാകണം എന്നാണ് ഇൗ കൊച്ചുമിടുക്കെൻറ ആഗ്രഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:record bookSwathik
Next Story