Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവീട്ടിൽ പ്രസവിച്ച...

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

text_fields
bookmark_border
kaniv ambulance
cancel
camera_alt

ആംബുലൻസ് പൈലറ്റ് നബീൽ, എമർജൻസി മെഡിക്കൽ

ടെക്നീഷ്യൻ ലിജോ മോൾ എന്നിവർ

കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊല്ലം കല്ലുവാതുക്കൽ നടക്കൽ സ്വദേശിനി 26 കാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പോകാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. പാരിപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്. നബീൽ , എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ലിജോമോൾ എന്നിവർ സ്ഥലത്തെത്തി. ലിജോമോൾ പൊക്കിൾകൊടി വേർപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റുകയും അമ്മയെയും കുഞ്ഞിനേയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulancebirthwomankaniv ambulance
News Summary - Kaniv Ambulance staff rescued the young woman and her baby who gave birth at home
Next Story