Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightജ്യേഷ്ഠന് സമ്മാനമായി ...

ജ്യേഷ്ഠന് സമ്മാനമായി ‘ദുരിതജീവിത ട്രാക്കിലൂടെയുള്ള’ അലീനയുടെ ട്രിപ്പിൾ സ്വർണ നേട്ടം

text_fields
bookmark_border
ജ്യേഷ്ഠന് സമ്മാനമായി  ‘ദുരിതജീവിത ട്രാക്കിലൂടെയുള്ള’  അലീനയുടെ ട്രിപ്പിൾ സ്വർണ നേട്ടം
cancel
camera_alt

അലീന ലാലു

കുട്ടിക്കാലം മുതൽ വിധി നൽകിയ ജീവിതദുരിതം അലീനയുടെ ട്രിപ്പിൾ സ്വർണനേട്ടത്തിന് പ്രചോദനമായി. ദീർഘദൂര ഓട്ടമത്സരത്തിൽ ഭാവിയുടെ വാഗ്ദാനമായി മാറുകയാണ് ഈ കുരുന്ന്.

ഒമ്പതാം തരം വരെയുള്ള ജീവിതത്തിൽ പലകുറി പല ജീവിത പരീക്ഷണങ്ങൾ ഏൽക്കേണ്ടിവന്ന അലീന ജില്ല സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ 3000 മീ., 1500 മീ. ദീർഘദൂര ഓട്ടമത്സരങ്ങളിലും ക്രോസ്കൺട്രിയിലും സ്വർണം നേടുമ്പോഴും അതിന്‍റെ പൂർണ അവകാശം നൽകുന്നത് 14 ാം വയസ്സുമുതൽ കുടുംബഭാരം ചുമലിലേറ്റിയ സഹോദരൻ അരുണിന്. ഇടുക്കി കുമളി നാലംമൈൽ പായിക്കാട് വീട്ടിൽ ബിന്ദുവിന്‍റെ മകൾക്ക് ഇനിയും എത്തിപ്പിടിക്കാൻ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി, അതിന് കൂട്ടായി സഹോദരനും.

തന്‍റെ നേട്ടങ്ങൾക്ക് എന്നും ഒപ്പം നിൽക്കുന്നത് സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അരുണാണെന്ന് പറയുമ്പോൾ അവൾക്ക് അഭിമാനം. വിധി മെഡിക്കൽ പിഴവിന്‍റെ രൂപത്തിൽ ജീവിതം കവർന്ന മറ്റൊരു സഹോദരനും തനിക്കും വേണ്ടി ചെറുപ്രായത്തിൽ ജീവിതഭാരം ചുമലിലേറ്റിയ ആളാണ് അരുണെന്ന് പറയുമ്പോൾ അവൾക്ക് നൂറ് നാവ്. അലീന കൈക്കുഞ്ഞായിരിക്കുമ്പോഴാണ് സഹോദരൻ ബിപിനെ നായ് മാന്തിയത്.

ഉടൻ അടുത്ത ആശുപത്രിയിൽ പോയി പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവെപ്പെടുത്തെങ്കിലും മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് ശരീരം സ്തംഭിച്ച് കിടപ്പിലായി. അങ്ങനെ കുടുംബത്തിന്‍റെ ഭാരം അരുൺ ഏറ്റെടുത്തു. 14 വർഷം ബിപിനെ പരിചരിച്ചതുൾപ്പെടെ അരുണായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബിപിൻ മരിച്ചതിനെ തുടർന്ന് പിന്നീട് അലീനയായി അരുണിന്‍റെ ഏക പ്രതീക്ഷ.

പിതാവ് ഉപേക്ഷിച്ചുപോയ കുടുംബത്തിന് താങ്ങായി സഹോദരൻ മാറിയപ്പോൾ പകരം നൽകാൻ അലീനയുടെ കായിക സ്വപ്നങ്ങൾക്കും ചിറകുവെച്ചു. കഴിഞ്ഞ സ്കൂൾ മേളയിൽ അമരാവതി എച്ച്.എസ്.എസിന് വേണ്ടി ട്രാക്കിലിറങ്ങിയ അലീനയുടെ പ്രകടനം കണ്ട് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിന്‍റെ പരിശീലകൻ സജിമോൻ അലീനയെ ഒപ്പം കൂട്ടി.

അങ്ങനെ കോരുത്തോട്ടിലെത്തിയ അലീന മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ട്രിപ്പിൾ സ്വർണനേട്ടം കൈവരിച്ചത്. മത്സരങ്ങളുടെ സമയക്രമവും കാലിനേറ്റ പരിക്കുമാണ് കേരളത്തിന്‍റെ ഭാവി കായികവാഗ്ദാനമായ ഈ 15കാരിയുടെ നാലാം സ്വർണം നഷ്ടപ്പെടുത്തിയത്. സബ് ജില്ല മത്സരത്തിനിടയിൽ സ്പൈക്കിട്ട് കാലിനേറ്റ പരിക്കുമായാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ അലീന ഓടിയത്. ഒട്ടേറെ സ്വപ്നങ്ങളുമായാണ് ഈ ഭാവി കായിക വാഗ്ദാനം ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aleenatriple gold achievement
News Summary - Aleena's triple gold achievement
Next Story