Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightദുബൈയിൽ നിന്ന്...

ദുബൈയിൽ നിന്ന് നീന്തിക്കയറിയ വേദാന്ത്

text_fields
bookmark_border
ദുബൈയിൽ നിന്ന് നീന്തിക്കയറിയ വേദാന്ത്
cancel

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ താരമാണ് വേദാന്ത് മാധവൻ. കഴിഞ്ഞ ദിവസം നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അഞ്ച് സ്വർണ മെഡലുകൾ നീന്തിയെടുത്ത വേദാന്തിനെ കുറിച്ച് ലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. നടൻ മാധവന്‍റെ മകൻ എന്ന നിലയിൽ നിന്ന് ഇന്ത്യ അറിയപ്പെടുന്ന നീന്തൽ താരമായി സ്വന്തം വിലാസം മാറ്റിയെഴുതിയിരിക്കുകയാണ് ഈ 18കാരൻ. ഇന്ത്യക്കായി മെഡലുകൾ വാരുമ്പോൾ അഭിമാനിക്കാൻ ദുബൈക്കും ഏറെയുണ്ട്. ദുബൈ അക്വ നേഷൻ സ്പോർട്സ് അക്കാദമിയിലൂടെ (അൻസ) വളർന്നു വന്ന താരമാണ് വേദാന്ത്.

മകന്‍റെ പരിശീലനത്തിനായി ദുബൈയിലേക്ക് ജീവിതം പറിച്ചുനട്ട മാധവനും കുടുംബത്തിനുമുള്ള സമ്മാനം കൂടിയാണ് ഈ മെഡൽവേട്ട. ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലിക്കുന്ന വേദാന്ത് യൂത്ത ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയുമാണ് സ്വന്തമാക്കിത്. മകൻ നേട്ടം മാധവൻ തന്നെയാണ് സാമുഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമയിലെ തിരക്കൊഴിവാക്കി പരമാവധി സമയം ദുബൈയിൽ മകനോടൊപ്പം ചെലവഴിക്കുകയാണ് മാധവനും ഭാര്യ സരിത ബിർജിയും. 2005 ആഗസ്റ്റ് 21ന് മുംബൈയിലാണ് വേദാന്തിന്‍റെ ജനനം. പിതാവിന്‍റെ വഴിയിൽനിന്ന്

വ്യതിചലിച്ച് സ്വന്തം നിലയിലേക്ക് മാറാനുള്ള ത്വര ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങിനെയാണ് നീന്തലിന്‍റെ വഴിയിലേക്ക് എത്തിയത്. മുംബൈ ഗുഡ്ഗാവ് സ്പോർട്സ് ക്ലബ്ബിലൂടെയാണ് തുടക്കം. 2018ൽ തായ്ലാൻഡ് ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലെ വെങ്കലമാണ് ആദ്യ അന്താരാഷ്ട്ര മെഡൽ. 2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും നേടി. 2022ൽ ബംഗളൂരുവിൽ നടന്ന ജൂനിയർ അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പിൽ വേദാന്ത് നീന്തിയെടുത്തത് ഏഴ് മെഡലാണ്.

മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് നീന്താനിറങ്ങിയ വേദാന്ത് 800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ വെള്ളിയും 100, 200, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡാനിഷ് ഓപ്പണിൽ 1500 മീറ്ററിൽ വെള്ളിയും 800 മീറ്ററിൽ സ്വർണവും നേടി. പെറുവിൽ നടന്ന ഫിന വേൾഡ് ജൂനിയേ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ 52.83 സെക്കൻഡ് സമയത്ത് നീന്തിക്കയറി കരിയർ ബെസ്റ്റ് കുറിച്ചു. മകന് ഏറ്റവും വലിയ പ്രോൽസാഹനം അഛൻ തന്നെയാണ്. താനൊരു അനുഗ്രഹീതനായ പിതാവാണെന്ന് പറയുന്ന മാധവൻ മകന്‍റെ നേട്ടങ്ങളോരോന്നും സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിക്കുന്നുമുണ്ട്.

കോവിഡ് മൂലം മുംബൈയിലെ സ്വിമ്മിങ് പൂൾ അടച്ചുപൂട്ടിയതോടെയാണ് മാധവനും ഭാര്യ സരിതയും മകനുമായി ദുബൈയിലെത്തിയത്. പിന്നീടുള്ള പരിശീലനം ഇവിടെയായിരുന്നു. ഇടവും വലവും നിന്ന് പ്രചോദനമേകി മാധവനും സരിതയും ഒപ്പമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നീന്തൽ സൗകര്യമാണ് തന്നെ ദുബൈയിലേക്ക് ആകർഷിച്ചതെന്ന് മാധവൻ പറയുന്നു. വേദാന്ത് അഭിനയവഴി തെരഞ്ഞെടുക്കാത്തതിൽ മാധവന് വിഷമമൊന്നുമില്ല. അവൻ അവന്‍റെ വഴിയെ സഞ്ചരിക്കട്ടെ എന്നതാണ് മാധവന്‍റെ ലൈൻ.

2024 പാരീസ് ഒളിമ്പിക്സാണ് വേദാന്തിന്‍റെ സ്വപ്നം. തിരക്കിട്ട ഷെഡ്യൂളിലാണ് വേദാന്ത്. രാവിലെ 4.15ന് എഴുന്നേൽക്കും. 4.30ന് പൂളിൽ പരിശീലനത്തിന് എത്തും. 4.15 മുതൽ 6.30 വരെ പരിശീലനം. ഇതിന് ശേഷം കുളിച്ച് ഭക്ഷണവും കഴിച്ച് 7.45ന് സ്കൂളിൽ. 3.15 വരെ ക്ലാസ്. വീട്ടിൽ തിരിച്ചെത്തിയാൽ ഹോംവർക്കും പഠനവും. 6.30ഓടെ വീണ്ടും പൂളിലേക്ക്. രാത്രി ഒമ്പത് വരെ ഇവിടെ പരിശീലനം. ദിവസവും അഞ്ച് മണിക്കൂറാണ് പരിശീലനം. മലയാളി കോച്ചും ഒളിമ്പ്യൻ സജൻ പ്രകാശിന്‍റെ പരിശീലകനുമായ പ്രദീപ് കുമാറാണ് വേദാന്തിനെയും നീന്തൽ പഠിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVedant Madhavan
Next Story