എല്ലാവരുടെയും ആഘോഷമായിരുന്ന റമദാൻ നാളുകൾ
text_fieldsനാവായിക്കുളം ഇടമൺനില എന്ന ഗ്രാമത്തിലെ എെൻറ വീടിന് നൂറു മീറ്റർ അകലെയാണ് കുന്നോട് മുസ്ലിം ജമാഅത്ത്. ഒരു വേർതിരിവുമില്ലാതെ വിവിധ മതവിശ്വാസികൾ ഇടകലർന്ന് ജീവിച്ചിരുന്ന പ്രദേശം. സാംസ്കാരികമായി ഒൗന്നത്യം നിറഞ്ഞ സൗഹൃദങ്ങളായിരുന്നു നാട്ടിലെ കുട്ടിക്കാലത്തെ മുതൽകൂട്ട്. സങ്കുചിതമായ വിവേചനമോ ചിന്തയോ അന്ന് ആരെയും അലട്ടിയിരുന്നില്ല. സ്കൂളിൽ കൂട്ടുകാർ നോമ്പ് നോറ്റിരിക്കുേമ്പാൾ അവരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കാറില്ല. കുട്ടികളെങ്കിലും അത്രമാത്രം പരസ്പര ബഹുമാനവും സ്നേഹവുമായിരുന്നു ഞങ്ങൾ സൂക്ഷിച്ചിരുന്നത്.
റമദാൻ കാലമെന്നാൽ കുട്ടിക്കാലത്ത് ഏറ്റവും പ്രധാനം രുചിയൂറുന്ന വിഭവങ്ങൾ ലഭിക്കുന്ന നാളുകൾ എന്നതായിരുന്നു. സമീപവീടുകളിലേക്കൊക്കെ ഹലുവയും മറ്റ് പലഹാരങ്ങളുമുണ്ടാക്കാൻ ഞങ്ങളുടെ വീട്ടിൽ നിന്നാണ് വലിയ വാർപ്പ് കൊണ്ടുപോയിരുന്നത്. ആ വാർപ്പ് തിരിച്ചെത്തുേമ്പാൾ അതിനൊപ്പം വൈവിധ്യമാർന്ന പലഹാരങ്ങളുമുണ്ടാവും.
ആ രുചിയോർമകളിലേക്ക് പോകുേമ്പാൾ ഒരിക്കലും മറക്കാനാകാത്തതാണ് നോമ്പുതുറ വിഭവമായ കഞ്ഞി. ഒൗഷധഗുണമേറെയുള്ള ആ നോമ്പുകഞ്ഞി കുടിക്കാൻ മാത്രം അയൽപക്കങ്ങളിലേക്ക് ഒാടിയെത്തിയിരുന്നു. അക്കാലത്ത് ഇൗന്തപ്പഴമൊക്കെ സാധാരണക്കാരുടെ വീടുകളിൽ അപൂർവമായിരുന്നു.
നോമ്പ് മാസം പൂർത്തിയായി പെരുന്നാൾ എത്തുേമ്പാൾ അയൽവീടുകളിൽ നിന്ന് തേടിയെത്തിയിരുന്ന ഒറട്ടിയും പോത്തിറച്ചിയും ഇന്നും ഏറ്റവും പ്രിയപ്പെട്ട രുചിയോർമയാണ്. പെരുന്നാൾ സ്പെഷലായ ആ ഒറട്ടി രുചിക്കായി മാത്രം പെരുന്നാളിനായി കാത്തിരുന്ന കാലം എന്ന് പറഞ്ഞാലും അധികമാകില്ല. ആ ദിവസങ്ങളിൽ ഞങ്ങളുടെ വീടുകളിൽ ആഹാരം ഉണ്ടാക്കേണ്ട കാര്യമേയില്ലായിരുന്നു.
ഇന്ന് ആഘോഷപൂർവം നടക്കുന്ന ഇഫ്താർ സംഗമങ്ങളുടെ കാലത്ത് നിന്ന് തിരിഞ്ഞുനോക്കുേമ്പാൾ ആ പഴയകാലത്തെ ലളിതമായ നോമ്പുതുറകളാണ് സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും ആത്മാർഥതയുടെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെന്ന് പറയാനാണ് ഇഷ്ടം. അവരുടെ ആഘോഷം, ഞങ്ങളുടെ ആഘോഷം എന്ന വേർതിരിവില്ലാതെ എല്ലാവരുടേതുമായിരുന്ന ആഘോഷങ്ങളുടെ സംസ്കാരം വലിയ സന്ദേശമായിരുന്നു.
ഉത്സവപ്പറമ്പുകളിൽ പോലും ഇതരമതസ്ഥർക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ ഉയരുന്ന കാലത്തെത്തി നിൽക്കുേമ്പാൾ അത്തരം സൗഹൃദങ്ങൾ നൽകുന്ന ഉൗഷ്മളതയും സ്നേഹവും നഷ്ടമാകുന്നു എന്ന വസ്തുത സമൂഹം ചിന്തിക്കുന്നുപോലുമില്ല എന്നത് ദുഃഖകരമാണ്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.