നോമ്പുകഞ്ഞിക്കായി നാനാജാതിമതസ്ഥർ എത്തുന്നു; മതസൗഹാർദത്തിെൻറ പ്രതീകമായി ഈ പള്ളി
text_fieldsകൊട്ടാരക്കര (കൊല്ലം): മതസൗഹാർദത്തിന് മാതൃകയായി മാറുകയാണ് കൊട്ടാരക്കര ജുമാ മസ്ജിദ്. മസ്ജിദിലുണ്ടാക്കുന്ന നോമ്പുകഞ്ഞിക്കായി നാടിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതിമതസ്ഥർ എത്തുന്നു. ഒട്ടനവധി ഔഷധഗുണങ്ങൾ നിറഞ്ഞ ചേരുവകൾ ചേർന്ന കഞ്ഞി ശരീരത്തിനും മനസ്സിനും ഒരുപോലെ സംതൃപ്തി നൽകുന്നു.
വർഷങ്ങളായി മുടങ്ങാതെ എല്ലാ റമദാനിലും കഞ്ഞി െവച്ച് നൽകുന്ന മുപ്പതോളം കുടുംബങ്ങൾ ജമാഅത്ത് അംഗങ്ങളിലുണ്ട്. നറുക്കെടുപ്പിലൂടെയാണ് കഞ്ഞി െവച്ച് നൽകാനുള്ള അവസരം.
അവസരം ലഭിക്കാത്തവർ അടുത്ത റമദാനിലേക്ക് പറഞ്ഞുവെക്കും. കഞ്ഞിയോടൊപ്പം നോമ്പുതുറക്കായുള്ള പഴവർഗങ്ങളും പലഹാരങ്ങളും അടങ്ങിയ ഇഫ്താർ കിറ്റും പള്ളിയിൽനിന്ന് നൽകുന്നു. ഇതിന് ഒരു ദിവസം പതിനയ്യായിരത്തോളം രൂപ ചെലവ് വരും. അതും ജമാഅത്ത് അംഗങ്ങളാണ് നൽകുന്നത്.
കൊട്ടാരക്കര ജമാഅത്തിനു കീഴിലുള്ള ഒമ്പതോളം ചെറിയ പള്ളികളിലും ഇത്തരത്തിൽ നോമ്പുകഞ്ഞി തയാറാക്കുന്നുണ്ട്. ഇത്തവണ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കഞ്ഞി വിതരണവും നോമ്പുതുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.