Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാമനകളുടെ സഞ്ചാരപഥങ്ങൾ
cancel
Homechevron_rightLIFEchevron_rightSpiritualitychevron_rightകാമനകളുടെ...

കാമനകളുടെ സഞ്ചാരപഥങ്ങൾ

text_fields
bookmark_border

ഭാരതീയ ഇതിഹാസങ്ങളുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് സ്ത്രീകഥാപാത്രങ്ങളാണ്. കൈകേയിയുടെ ദാസിയായ മന്ഥര മുതൽ അത് ആരംഭിക്കുന്നു. ദശരഥൻ മുമ്പ് നൽകിയ വരങ്ങൾ ചോദിക്കാൻ കൈകേയിയോട് ആവശ്യപ്പെടുന്നത് മന്ഥരയാണ്. അത് അവതരിപ്പിക്കേണ്ട സന്ദർഭം, രീതി, സഫലമാക്കുന്നതിനുള്ള വഴികൾ എന്നിവയെല്ലാം അവർ ഉപദേശിക്കുന്നുണ്ട്. അതനുസരിച്ച് പ്രവർത്തിച്ചതു കൊണ്ടാണ് പട്ടാഭിഷേകം മുടങ്ങിയതും ശ്രീരാമാദികൾക്ക് വനത്തിൽ പോകേണ്ടി വന്നതും.

വനവാസകാലത്ത് മറ്റൊരു വഴിത്തിരിവുണ്ടാക്കിയത് രാവണെൻറ സഹോദരി ശൂർപ്പണഖ. കാലകേയന്മാരുമായുള്ള യുദ്ധത്തിൽ രാവണൻ അബദ്ധവശാൽ വധിച്ച വിദ്യുജ്ജിഹ്വനായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. വിധവയായിത്തീർന്ന അവൾ തനിക്കിഷ്ടമുള്ളയാളെ ഭർത്താവായി ലഭിക്കുന്നതിന് ഈ ലോകം മുഴുവനും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. രാമലക്ഷ്മണന്മാരും സീതയും ദണ്ഡകാരണ്യത്തിലെത്തിയതറിഞ്ഞ് അവരെ നേരിട്ടു കാണാൻ തീരുമാനിച്ചു. അതിന് ഒരു സുന്ദരീരത്നത്തിന്‍റെ വേഷം ധരിച്ച് പർണാശ്രമത്തിൽ പ്രവേശിച്ചു.

ശ്രീരാമനെ കണ്ട മാത്രയിൽ കാമപരവശയായി സ്വയം പരിചയപ്പെടുത്തി ഇംഗിതം അറിയിച്ചു. താൻ വിവാഹിതനും ഭാര്യാസമേതനുമാണെന്നു പറഞ്ഞ് രാമൻ ശൂർപ്പണഖയെ ലക്ഷ്മണനരികിലേക്ക് വിട്ടു. ലക്ഷ്മണനോടും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ശ്രീരാമ ദാസനാണ് താനെന്നും സുന്ദരിയായ അവൾ ദാസിയാകേണ്ടവളല്ലെന്നും കുലാചാരശീലങ്ങളെല്ലാം തുറന്നുപറഞ്ഞാൽ രാമൻതന്നെ അവളെ സ്വീകരിക്കുമെന്നും പറഞ്ഞു. തന്നെ ശുശ്രൂഷിക്കാൻ നിലവിൽ ഒരാളുണ്ടെന്നും സഹോദരന് അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തെ സമീപിക്കുന്നതാകും ഉചിതമെന്നും അറിയിച്ച് ലക്ഷ്മണെൻറ അടുത്തേക്കുതന്നെ വീണ്ടും തിരിച്ചയച്ചു.

തനിക്ക് ശൂർപ്പണഖയിൽ ഒരാഗ്രഹവുമില്ലെന്നറിയിച്ച് ലക്ഷ്മണൻ ഒരിക്കൽകൂടി ജ്യേഷ്ഠനെ കാണാൻ ആവശ്യപ്പെട്ടു. രാമന്‍റെ മുന്നിൽചെന്ന് പലതരത്തിൽ അപേക്ഷിച്ചിട്ടും കാമിതം നടക്കാത്തതിൽ ശൂർപ്പണഖക്ക് കടുത്ത ഇച്ഛാഭംഗവും കോപവുമുണ്ടായി. മായാരൂപം വെടിഞ്ഞ് സ്വന്തം രൂപംകൈക്കൊണ്ട് അവൾ സീതക്കുനേരെ അലറിയടുത്തു. ഇതുകണ്ട ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും മുലകളും വാളാൽ മുറിച്ചുകളഞ്ഞു. ഇതാണ് സീതാപഹരണം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്ക് വഴിമരുന്നിട്ടത്.

ഇവിടെ രാമലക്ഷ്മണന്മാർ ശൂർപ്പണഖയുടെ അടങ്ങാത്ത കാമനകൾക്ക് ശുഭപ്രതീക്ഷ നൽകി അവളെയിട്ട് പന്താടി. നിജസ്ഥിതി ധരിപ്പിച്ച് ശൂർപ്പണഖയെ നേരത്തെ പിന്തിരിപ്പിക്കാമായിരുന്നു. എന്നാൽ, ആ മായാമോഹിനീരൂപത്തെ പെട്ടെന്ന് കൈയൊഴിയുന്നതിനുള്ള മനുഷ്യസഹജമായ വൈമനസ്യമാണ് അവിടെ പ്രവർത്തിച്ചതെന്ന് വ്യക്തം. എന്നാൽ, ശൂർപ്പണഖയിലെ തടയപ്പെട്ട കാമം േക്രാധമായും അത് പടിപടിയായി ഉയർന്ന് ബുദ്ധിനാശമായും പരിണമിച്ചതുകൊണ്ടാണ് അവൾ തനിനിറമെടുത്ത് കൈയേറ്റത്തിന് മുതിർന്നത്. ഇങ്ങനെ നിർബാധം സഞ്ചരിച്ച് വിവിധ നിലകളിൽ പ്രവർത്തിച്ച അടങ്ങാത്ത കാമനകളാണ് ഒരു വംശത്തെ സർവനാശത്തിലേക്ക് നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamramayanamramayana masam
Next Story