Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാർ ക്രിസോസ്റ്റം...

മാർ ക്രിസോസ്റ്റം എന്ന 'സ്വര്‍ണനാവുകാരന്‍'

text_fields
bookmark_border
Mar chrysostom
cancel
camera_alt

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

സ്രഷ്ടാവിലേക്കുള്ള വഴി അവിടത്തെ സൃഷ്ടികളിലൂടെയാണ്' എന്ന കാഴ്ചപ്പാടാണ് അന്തരിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപോലീത്തയെ വ്യത്യസ്തനാക്കിയത്. പക്ഷേ, നര്‍മമധുരമായ സംഭാഷണശൈലിയും വശ്യമായ പെരുമാറ്റരീതികളും അതുല്യമായ വ്യക്തിത്വവുമാണ് മർത്തോമസഭയുടെ ഈ വലിയ മെത്രാപോലീത്തയെ സാധാരണക്കാർക്കിടയിലും പ്രിയങ്കരനാക്കിയത്. സഭയോ മതമോ ജാതിപരിഗണനകളോയില്ലാതെ, സമീപിക്കുന്ന സകലർക്കും സ്നേഹം മാത്രം നൽകുന്ന മഹാ വ്യക്തിത്വം.

മാര്‍ത്തോമ സഭയുടെ വികാരി ജനറാളായിരുന്ന അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നായിരുന്നു  മാർ ക്രിസോസ്റ്റത്തിന്‍റെ ജനനം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ആലുവ യൂനിയന്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നിന്ന് ബി.എ. ഡിഗ്രി സമ്പാദിച്ച ഫിലിപ് ഉമ്മന്‍ എന്ന യുവാവ് പിന്നീട് അങ്കോളയിലെ മിഷനറി പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ് ചെയ്തത്.

1942 മുതല്‍ 44 വരെ അവിടെ പ്രവര്‍ത്തിച്ചു. ബംഗളൂരു യു.ടി കോളജില്‍ ശാസ്ത്രപഠനം നിര്‍വഹിച്ച ശേഷമാണ് 1944 ജനുവരി ഒന്നിന് ശെമ്മാശ പട്ടവും ജൂണ്‍ മൂന്നിന് കശീശപട്ടവും സ്വീകരിച്ചത്. സ്വര്‍ണനാവുകാരന്‍ എന്ന വിശേഷണമാണ് സഭാചരിത്രം മാര്‍ ക്രിസോസ്റ്റത്തിന് നല്‍കിയത്. അത് തികച്ചും സാര്‍ഥകമാക്കുന്ന പ്രഭാഷണ ചാതുര്യമാണ് ആ പേരു സ്വീകരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവും പ്രദര്‍ശിപ്പിക്കുന്നത്.

ഭദ്രാസനത്തിന്‍റെ ചുമതലയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ടില്‍ കാന്‍റര്‍ബറിയിലെ സെന്‍റ് അഗസ്റ്റിന്‍ കോളജില്‍ ഉപരിപഠനം നിര്‍വഹിച്ച അദ്ദേഹം മടങ്ങിവന്ന് കോട്ടയം-കുന്നംകുളം ഭദ്രാസനത്തിന്‍റെ എപ്പിസ്കോപ്പായായി 1954ല്‍ ചുമതലയേറ്റു. ഇതേകാലത്ത് മാര്‍ത്തോമ വൈദിക സെമിനാരിയില്‍ പ്രിന്‍സിപ്പലിന്‍റെ ചുമതലയും നിര്‍വഹിച്ചിരുന്നു. പിന്നീട് അടൂര്‍-കൊട്ടാരക്കര ഭദ്രാസനത്തിന്‍റെ എപ്പിസ്കോപ്പയായും പ്രവർത്തിച്ചു. കേരള ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെയും സി.എ.എസ്.എയുടെയും പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1978 മേയിൽ സഫ്രഗന്‍ മെത്രാപ്പോലീത്തയായും 1999 മാര്‍ച്ച് 15ന് ഓഫിഷ്യേറ്റിങ് മെത്രാപ്പോലീത്തയായും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്തു. ശ്ലാഘനീയമായ ഭരണ നൈപുണ്യവും നയതന്ത്രജ്ഞതയുമാണ് അദ്ദേഹം കർമമേഖലകളിലെല്ലാം പ്രദര്‍ശിപ്പിച്ചത്. നിരണം- മാരാമണ്‍ ഭദ്രാസനത്തിന്‍റെ ഭരണച്ചുമതലയും നിര്‍വഹിച്ചിരുന്നു. 2007 ഒക്ടോബര്‍ ഒന്നുമുതല്‍ സഭയുടെ ഭരണച്ചുമതലയില്‍ നിന്ന് സ്വയം ഒഴിഞ്ഞ് കോഴഞ്ചേരി മാരാമണ്‍ ജൂബിലി ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

വിരമിക്കല്‍ എന്നതിന് പുതിയ അര്‍ഥമാണ് സ്വജീവിതം കൊണ്ട് മാര്‍ ക്രിസോസ്റ്റം നല്‍കിയത്. അനേകരുടെ അടുത്തേക്ക് അദ്ദേഹമെത്തി, അനേകര്‍ അദ്ദേഹത്തിന്‍റെ അടുത്തുവന്ന് നിര്‍വൃതിദായകമായ സാന്നിധ്യം അനുഭവിച്ചറിയുകയും ചെയ്തു. സഭയിലെ അംഗങ്ങൾ മാത്രമല്ല വിവിധ മത-സാംസ്കാരിക പ്രസ്ഥാനങ്ങളും വിവിധ മതസ്ഥരായ സാധാരണക്കാരും മാര്‍ ക്രിസോസ്റ്റത്തിന്‍റെ ഉപദേശവും സാന്നിധ്യവും തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marthoma sabhaMar chrysostom
News Summary - Mar chrysostom The 'Golden Tongue Man'
Next Story