കൽപാത്തിയിൽ ഇന്ന് ദേവരഥ സംഗമം
text_fieldsകൽപാത്തി രഥോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥ പ്രയാണം
പാലക്കാട്: കൽപാത്തിയിൽ ഞായറാഴ്ച ദേവരഥ സംഗമം. പതിനായിരങ്ങളൊഴുകുന്ന അഗ്രഹാര വീഥിയിൽ വൈകീട്ട് ദേവരഥങ്ങൾ സംഗമിക്കും. ശനിയാഴ്ച രണ്ടാം തേരുത്സവം ആഘോഷമായി. ദേവദേവകൾക്കൊപ്പം കൽപാത്തിയും ഭക്തരും പ്രദക്ഷിണം നടത്തി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും ഗണപതിയും വള്ളി-ദൈവസമേത സുബ്രഹ്മണ്യ സ്വാമിയും മന്തക്കര മഹാഗണപതിയും ശനിയാഴ്ച രഥത്തിലേറി പ്രദക്ഷിണം നടത്തി.
ഞായറാഴ്ച പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങുന്നതോടെ അഗ്രഹാരവീഥി ദേവഭൂമിയായി മാറും. തേരുമുട്ടിയിൽ സംഗമിക്കുന്ന ദേവരഥ സംഗമം കാണാൻ പതിനായിരങ്ങൾ കൽപാത്തിയിലേക്ക് ഒഴുകും.
ഭഗവാനെ ഗ്രാമത്തിലൂടെ ഭക്തരുടെ അടുത്തേക്ക് എത്തിക്കാൻ നൂറുകണക്കിനാളുകളാണ് തേരു വലിക്കാനെത്തുക. തിങ്കളാഴ്ച കൊടിയിറക്കത്തോടെ രഥോത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

