Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ്-ഉംറ...

ഹജ്ജ്-ഉംറ സേവനനിയമങ്ങൾ പരിഷ്‌കരിച്ചു; നിയമലംഘനങ്ങൾക്ക് ശക്തമായ ശിക്ഷ

text_fields
bookmark_border
ഹജ്ജ്-ഉംറ സേവനനിയമങ്ങൾ പരിഷ്‌കരിച്ചു; നിയമലംഘനങ്ങൾക്ക് ശക്തമായ ശിക്ഷ
cancel

റിയാദ്: തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയശേഷം കരട് നിയമമാക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽവരുക.

തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. നിരവധി പുതിയ നിർദേശങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച കരട് നിയമത്തിൽ ഉൾപ്പെടുന്നു. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷനടപടികൾ സ്വീകരിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന സർവിസ് സ്ഥാപനങ്ങൾക്ക് അഞ്ചുലക്ഷം റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകും. കൂടാതെ വിദേശികളാണെങ്കിൽ നാട് കടത്തുകയുംചെയ്യും. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പു നൽകുക, പിഴ ചുമത്തുക, ലൈസൻസ് റദ്ദ് ചെയ്യുക, താൽക്കാലികമായി പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ശിക്ഷ നടപടികളിൽ ഉൾപ്പെടും. ഹജ്ജ് മന്ത്രാലയത്തിൽനിന്നും ബന്ധപ്പെട്ട ഡിപ്പാർട്മെൻറുകളിൽ നിന്നും മുൻകൂട്ടി അനുമതി നേടാതെതന്നെ സ്വീകരിക്കാവുന്ന ശക്തമായ ശിക്ഷനടപടികളും പുതിയ നിയമാവലി വ്യവസ്ഥചെയ്യുന്നുണ്ട്.

സേവനങ്ങളിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കു പകരം മറ്റൊരു സർവിസ് കമ്പനിയെ ഏൽപ്പിക്കാൻ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. ഇതിന് വരുന്ന അധിക ചെലവുകൾ വീഴ്ചവരുത്തിയ സ്ഥാപനത്തിൽനിന്ന് ഈടാക്കും. സേവനസ്ഥാപനങ്ങളുടെ നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷനടപടികളും വിദഗ്ധ സമിതിയുടെ ശിപാർശപ്രകാരം മന്ത്രിയുടെ അംഗീകാരത്തോടെയാണ് നടപ്പാക്കുക.

കരാർപ്രകാരമുള്ള സേവനങ്ങൾ നൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കാതെവന്നാൽ അതിന് തുല്യമായ തുക തീർഥാടകർക്ക് തിരിച്ചുനൽകേണ്ടിവരും. രാജ്യത്തിനകത്തും പുറത്തുംനിന്ന് വരുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahHajjService Rules
News Summary - Revised Hajj Umrah Service Rules
Next Story