Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസുഖമാണോ...

സുഖമാണോ നിങ്ങൾക്ക് ? എന്ന ചോദ്യം ചോദിക്കാൻ കഴിയണം

text_fields
bookmark_border
സുഖമാണോ നിങ്ങൾക്ക് ? എന്ന ചോദ്യം ചോദിക്കാൻ കഴിയണം
cancel

വീണ്ടും ഒരു ക്രിസ്മസ് കാലം ആഗതമായി. സർവ ജനത്തിനും ഉണ്ടാകേണ്ട മഹാ സന്തോഷമായി പുൽക്കൂട്ടിൽ അവതാരം ചെയ്ത ക്രിസ്തുനാഥൻ നമുക്കെല്ലാവർക്കും സന്തോഷവും സമാധാനവും നൽകട്ടെ. ആധുനിക യുഗത്തിൽ ജീവിക്കുന്ന മനുഷ്യൻ ശാസ്ത്രവും സാങ്കേതികവിദ്യകളും പ്രബലപ്പെട്ടു എന്ന് അവകാശപ്പെടുമ്പോഴും ജീവിതഭയത്തിൽനിന്ന് ഇന്നും പുറത്തുവന്നിട്ടില്ല. ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിയെങ്കിലും ആത്മഹത്യകളുടെ എണ്ണം വല്ലാതെ പെരുകുന്ന കാഴ്ചയാണ് കാണുന്നത്.

ഒറ്റയ്ക്കുള്ള തിരക്കേറിയ ജീവിത യാത്രകൾ, സാമ്പത്തികമാണ് ജീവിതത്തിന്റെ അടിസ്ഥാനം തുടങ്ങിയ ചിന്തകൾ മനുഷ്യനെ പരാജയപ്പെടുത്തുന്നു. ഇവിടെയാണ് ക്രിസ്തുമസിന്റെ മാഹാത്മ്യം വെളിപ്പെടുന്നത്. മത്തായി 1:22 ‘‘കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും അവന് ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന പേര് വിളിക്കും’’. അതെ കൂടെ ഇറങ്ങി നിൽക്കുന്ന ഒരു വലിയ ദൈവം ഉണ്ട്. ആ സന്ദേശമാണ് ക്രിസ്മസ് എല്ലാ മനുഷ്യരോടും പങ്കുവെക്കുന്നത്. സുഖമാണോ നിങ്ങൾക്ക്? എന്ന ചോദ്യം ചോദിക്കുന്ന ഒരു ക്രിസ്മസ് ആകട്ടെ ഈ ദിനങ്ങൾ. ഭാര്യയോട്, ഭർത്താവിനോട്, അപ്പനോട്, അമ്മയോട്, മക്കളോട് ഈ ചോദ്യം ചോദിച്ചിട്ട് എത്ര കാലമായി.

കൂടെ നടക്കുന്ന ദൈവം ഈ ക്രിസ്മസ് നാളിൽ നമുക്ക് നൽകുന്ന സന്ദേശം ഇങ്ങനെയാണ് തകർന്നും നുറുങ്ങിയും മുറിവേറ്റും ഇരിക്കുന്ന നമ്മുടെ സഹോദരങ്ങളോടും പ്രിയപ്പെട്ടവരോടും എനിക്കും നിങ്ങൾക്കും പറയുവാൻ കഴിയണം. ‘‘You will never walk alone’’. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട് എന്നുള്ളത്... കണ്ണട എന്ന കവിതയുടെ ആദ്യ രണ്ടു വരികൾ ഇങ്ങനെയാണ്

‘എല്ലാവർക്കും തിമിരം നമ്മൾ എല്ലാവർക്കും തിമിരം... മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം’. 2023 വർഷത്തെ ക്രിസ്മസ് നഷ്ടപ്പെട്ട കാഴ്ചശക്തി സുവിശേഷമാകുന്ന കണ്ണടയിലൂടെ തിരിച്ചെടുത്ത് ഇമ്മാനുവൽ ആകുന്ന ദൈവത്തോടൊപ്പം ഈ ഭൂമിയിൽ യാത്രചെയ്യാം ജാതിമത വർഗ വർണ വിവേചനങ്ങൾക്ക് അതീതമായി നല്ല മനുഷ്യരായി യാത്ര തുടരാം. ഈ യാത്രയിൽ കൂടെയുള്ളവരോട് നമുക്ക് ചോദിക്കാം സുഖമാണോ.. ഉത്തരം ഇല്ല എന്നാണെങ്കിൽ നമുക്ക് ഉറപ്പു കൊടുക്കാം You will never walk alone. ഹാപ്പി ക്രിസ്മസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasJesus ChristBahrain
News Summary - Christmas-Jesus-Christ
Next Story