Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_right91ാമത് ശിവഗിരി...

91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
sivagiri pilgrimage
cancel

വർക്കല: 91ാമത് ശിവഗിരി തീർത്ഥാടന കാലത്തിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി അഞ്ചുവരെയാണ് ഇക്കുറി തീർത്ഥാടനം. തിക്കുംതിരക്കും ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായിട്ടാണ് പരിപാടികള്‍ നേരത്തേതന്നെ ആരംഭിക്കുന്നതെന്ന് മഠം അധികൃതർ അറിയിച്ചു.

ഭക്തജനങ്ങള്‍ക്ക് അറിവുനല്‍കുന്നതിന്‍റെ ഭാഗമായി 29വരെ പ്രഭാഷണങ്ങളും വിശേഷാല്‍ സമ്മേളനങ്ങളും നടക്കും. 16 മുതല്‍ 20വരെ ദിവസവും രാവിലെ 10 മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രബോധനം നടക്കും.

21ന് രാവിലെ മുതല്‍ പാരമ്പര്യവൈദ്യ സമ്മേളനം നടക്കും. വൈദ്യ പരിശോധനയും സൗജന്യ ചികിത്സയും ഉണ്ടാകും. 22 മുതല്‍ 25 വരെ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ സ്വാമി സച്ചിദാനന്ദ നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും നടക്കും.

സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ധ്യാന സന്ദേശം നല്‍കും. സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്‌, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ഥ എന്നിവര്‍ ഗുരു രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തില്‍ പങ്കാളികളാകും. 26ന് നടക്കുന്ന സര്‍വ്വമത സമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഉദ്ഘാടനം ചെയ്യും.

27ന് ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണ സഭയുടെ സമ്മേളനം ഉണ്ടായിരിക്കും. 28ന് നടക്കുന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ധി സമ്മേളനം കവി വിശ്വമംഗലം സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്‍. തമ്പാന്‍, പ്രഫ. സഹൃദയന്‍ തമ്പി, മലയാലപ്പുഴ സുധന്‍ എന്നിവര്‍ സംസാരിക്കും.

ശിവഗിരി തീര്‍ത്ഥാടന മത്സരപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണംചെയ്യും. 29ന് ഗുരുദേവന്‍ ശിവഗിരിയില്‍ ആരംഭിച്ച മാതൃകാപാഠശാലയുടെ ശതാബ്ദി, ശ്രീനാരായണ തീര്‍ത്ഥര്‍സ്വാമികള്‍ ആരംഭിച്ച കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം സ്കൂളിന്‍റെ നവതി ആഘോഷവും ഉണ്ടാകും.

ഗുരു ധര്‍മ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ 21ന് സര്‍വ്വമതസമ്മേളന പദയാത്രയും വൈക്കത്ത് നിന്നു24ന് വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും പത്തനംതിട്ടയില്‍നിന്ന് കുമാരനാശാന്‍ സ്മൃതി പദയാത്രയും ഉണ്ടായിരിക്കും.

ഇതുകൂടാതെ വിവിധ എസ്.എന്‍.ഡി.പി യൂണിയനു കളുടെയും ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നൂറിലധികം പദയാത്രകള്‍ ശിവഗിരിയില്‍ എത്തി ചേരും. ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ശിവഗിരി കണ്‍വെന്‍ഷന്‍ സെന്‍റർ, ശിവഗിരി ഗസ്റ്റ്ഹൗസ്, ദൈവദശക ശതാബ്ദി മന്ദിരം, ശങ്കരാനന്ദ നിലയം, സമീപ പ്രദേശങ്ങളിലെ സ്കൂളുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

91ാത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ തമിഴ്-കന്നട സമ്മേളനവും

വർക്കല: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിൽ ഡിസംബര്‍ 31 ന് തമിഴ്-കന്നട സമ്മേളനം നടക്കും. കേരളം കഴിഞ്ഞാല്‍ ഗുരു സാമൂഹിക സേവനം ചെയ്ത രണ്ടു സംസ്ഥാനങ്ങളാണ് തമിഴ്നാടും കര്‍ണാടകവും. ഗുരു തമിഴ്നാട്ടില്‍ പല ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ഗോകര്‍ണ്ണനാഥക്ഷേത്രം സ്ഥാപിച്ചു.

ഇതിന്‍റെ സ്മരണയിലാണ് ഇക്കുറി തമിഴ്, കന്നട സമ്മേളനം സംഘടിപ്പിക്കാൻ ശിവഗിരി മഠം തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഇല്ലത്തുപിള്ളമാര്‍ സമൂഹവും കര്‍ണാടകയിലെ ബില്ലവ സമുദായവും ഗുരുവിനെ ആസ്ഥാന ഗുരുവായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.

ഡിസംബര്‍ 31ന് തീര്‍ത്ഥാടന ഘോഷയാത്രയില്‍ അഖിലേന്ത്യ ഇല്ലത്തുപിള്ളമാര്‍ സംഘത്തിന്‍റെ 150 പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന സമ്മേളനത്തില്‍ ഇല്ലത്തുപിള്ളമാര്‍ പ്രസിഡന്‍റ് ശക്തിവേല്‍, ജനറല്‍ സെക്രട്ടറി എന്‍.എസ്. പൂര്‍ണ്ണചന്ദ്രന്‍, കോഓഡിനേറ്റര്‍ എസ്. മാടസ്വാമി, ഗുരുധര്‍മ്മപ്രചരണസഭ സംസ്ഥാന പ്രസിഡന്‍റ് എന്‍. ഇളങ്കോ എന്നിവര്‍ പങ്കെടുക്കും.

കര്‍ണാടകയിൽനിന്ന് ബില്ലവ സമുദായ നേതാക്കളും നിരവധി പ്രതിനിധികളും പങ്കെടുക്കും. ശ്രീനാരായണ ഗുരു ദി ജ്ഞാനി ഓഫ് ആക്ഷന്‍ എന്ന സ്വാമി സച്ചിദാനന്ദയുടെ ഇംഗ്ലീഷ് കൃതിയുടെ തമിഴ് തര്‍ജ്ജമയും സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ വിജയിപ്പിക്കുന്നതിനുവേണ്ടി 17ന് കുറ്റാലത്ത് വെച്ച് അഖിലേന്ത്യ ഇല്ലത്തുപിള്ളമാര്‍ സംഘത്തിന്‍റെ സംസ്ഥാന സമ്മേളനം നടക്കും. വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ഗുരു ജ്യോതി ധര്‍മ്മസംഘം പ്രസിഡന്‍റ് സാവാമി സച്ചിദാനന്ദ മഹാസമാധിയില്‍നിന്ന് ജ്വലിപ്പിച്ച് അഖിലേന്ത്യ ഇല്ലത്തുപിള്ളമാര്‍ സംഘം പ്രസിഡന്‍റ് ശക്തിവേലിനെ ഏല്‍പ്പിച്ചു.

ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സ്വാമി ഹംസതീര്‍ത്ഥ, എന്‍.എന്‍. പൂര്‍ണ്ണചന്ദ്രന്‍, കോഓഡിനേറ്റര്‍ എസ്. മാടസ്വാമി, മനോഹരന്‍ മൂന്നാര്‍, രാജ്കുമാര്‍ മൂന്നാര്‍, ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോട്ടയം കുമിളി, തേനി, മധുര, കാരൈക്കുടി, ശിവകാശി -ശ്രീവല്ലിപുത്തൂര്‍, രാജപാളയം വഴിയാണ് ജ്യോതി യാത്ര കുറ്റാലത്ത് എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sivagiri PilgrimageTrivandrum News
News Summary - 91st Sivagiri Pilgrimage Begins on friday
Next Story