ഈ ചിത്രങ്ങൾ പറയും; കൊല്ലരുത് പശ്ചിമഘട്ട മലനിരകളെ
text_fieldsകോഴിക്കോട്: യാത്രകൾ മാനസികോല്ലാസത്തിനു മാത്രമല്ല, ചിത്രങ്ങൾ പകർത്തുന്നത് കൗതുകത്തിനോ ആത്മ സംതൃപ്തിക്കോ വേണ്ടി മാത്രവുമല്ല. ഓരോ യാത്രക്കും ഓരോ പ്രകൃതി ചിത്രങ്ങൾക്കും ഒരു സാമൂഹികദൗത്യം നിർവഹിക്കാനുണ്ടാവും. പ്രകൃതി സംരക്ഷണമെന്ന ആ ദൗത്യവുമായി പകർത്തിയ ഒരുപിടി ചിത്രങ്ങളുടെ പ്രദർശനമൊരുക്കിയിരിക്കുകയാണ് യങ് നാചുറലിസ്റ്റ്സ് കേരള (എൻ.വൈ.കെ) എന്ന യുവകൂട്ടായ്മ.
മലമുഴക്കി എന്ന പേരിൽ ആർട്ട്ഗാലറിയിൽ തുടങ്ങിയ പ്രദർശനത്തിൽ പ്രകൃതി സംരക്ഷണ ബോധവത്കരണത്തിൽ തൽപരരായ, വന്യജീവി ഫോട്ടോഗ്രഫിയിലൂടെ കൂട്ടുചേർന്ന എട്ടുപേരാണുള്ളത്. തൃശൂർ സ്വദേശികളായ പി.എം മനോജ്, അഭിഷേക് സി.ജയപ്രകാശ്, കോഴിക്കോട്ടുകാരായ കെ.സലീഷ് കുമാർ, അഭിജിത് എസ് ബാബു, കെ.വി ഐശ്വര്യ, മലപ്പുറത്തുകാരായ സഞ്ജയ് ചേമത്ത്, ബർണാഡ് എം.തമ്പാൻ, കണ്ണൂർ സ്വദേശി എം.എ യദുമോൻ എന്നിവരാണ് പ്രദർശനത്തിനു പിന്നിൽ.
പശ്ചിമഘട്ടത്തിെൻറ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽനിന്ന് വർഷങ്ങളായി പകർത്തിയ 130 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇരപിടിക്കുന്ന കടുവയും ഇണചേരുന്ന തവളകളും നീലക്കാളയും ചിന്നാറിൽ മാത്രമുള്ള ചാമ്പൽ മലയണ്ണാനും വംശനാശ ഭീഷണി നേരിടുന്ന കാതിലക്കഴുകനും മുലപ്പാൽ കുടിക്കുന്ന കുരങ്ങനും വേഴാമ്പലുകളും പീലി വിടർത്തിയാടുന്ന മയിലും കുപ്പിവെള്ളം കൊണ്ട് ദാഹം തീർക്കുന്ന കുരങ്ങനും പുള്ളിമാനിെൻറ സ്നേഹപ്രകടനവും വെള്ളത്തിൽ നിന്ന് തലപൊക്കി നോക്കുന്ന തവളയുമെല്ലാം ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ചിലന്തി, ഈച്ച, തൊഴുകയ്യൻ പ്രാണി, ഉറുമ്പ് തുടങ്ങിയ ചിരപരിചിത ജീവികളുടെ മാക്രോ ചിത്രങ്ങളും ആനമല ടൈഗർ റിസർവ് ഉൾെപ്പടെയുള്ള പ്രകൃതി ദൃശ്യങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. റെയിൽവേ ജീവനക്കാരനായിരുന്ന മനോജ് ജോലി ഉപേക്ഷിച്ചാണ് ഫോട്ടോഗ്രഫിയിലേക്കും യാത്രയിലേക്കും തിരിഞ്ഞത്. അഭിഷേക് ഫാഷൻ ഫോട്ടോഗ്രഫി െചയ്യുന്നു. കൂട്ടത്തിലെ മറ്റുള്ളവർ ഫോട്ടോഗ്രഫിയുൾെപ്പടെ പഠിക്കുന്നവരാണ്. എൻ.വൈ.കെയുടെ ആദ്യപ്രദർശനമാണിത്. ഏപ്രിൽ എട്ടിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.