Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightതെരുവിൽ നൂർജഹാന്‍റെ...

തെരുവിൽ നൂർജഹാന്‍റെ പോരാട്ടം പൊന്നുമോൾക്ക് വേണ്ടി  

text_fields
bookmark_border
noorjahan
cancel

പത്താം വയസിലാണ് നൂർജഹാന് കനത്ത പനി വന്നത്, രണ്ടാഴ്ച്ചകളോളം ആശുപത്രികളിൽ കിടന്നു. പനി വിട്ട് മാറാതെ കുറേ നാളുകൾ, പനിയിൽ നിന്ന് നേരിയ രീതിയിൽ ശമനം വന്നപ്പോൾ അത് നേരെ പിള്ളവാതമായി മാറി. പിന്നെ അരക്ക് താഴെ തളർന്ന് കുറച്ചു നാൾ കിടത്തത്തിലായിരുന്നു. ശരീരം തളർന്നിട്ടും വിധിയോട് പൊരുതി മുന്നേറുകയാണ് സ്വന്തം മകൾക്കു വേണ്ടി നൂർജഹാൻ’. 

കാഞ്ഞങ്ങാട് ആവിക്കരയിലെ നൂർജഹാന് ജീവിതം ഒരു പോരാട്ടമാണ്. കഴിയുന്ന ജോലികളെല്ലാം ചെയ്യും. രണ്ട് കാലുകൾ തളർന്നു പോയെങ്കിലും മകളുടെ പഠനത്തിനു വേണ്ടി കാഞ്ഞങ്ങാേട്ടയും മറ്റു വീടുകളിലും പോയി സഹായിക്കും. വീട്ടുകാർ എന്തെങ്കിലും സഹായിച്ചാൽ അത് വാങ്ങിക്കും. തെരുവിൽ തനിക്ക് ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം ചെയ്യും. വേളാങ്കണ്ണിയിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയിരിക്കുകയാണ് മകൾ ജമീല. അവിടെ ക്വാർേട്ടഴ്സിലാണ് മകൾ താമസിക്കുന്നത്. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ എന്‍റെ മോൾക്ക് ജോലി കിട്ടുമെന്നും അപ്പോൾ എന്‍റെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും കരഞ്ഞു കൊണ്ട് നൂർജഹാൻ പറഞ്ഞു. 

45 വർഷം മുമ്പാണ് നൂർജഹാനും കുടുംബവും കാസർകോട് ജില്ലയിലെത്തുന്നത്. ആദ്യ നാളുകളിൽ ഒരു പലകയിൽ ടയറുകൾ ഫിറ്റ് ചെയ്ത് ഭർത്താവ് കയറിട്ട് വലിച്ച് കൊണ്ടു പോകുമായിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഇബ്രാഹിം മരിച്ച് പോയി. ഭർത്താവ് മണരപ്പെട്ടതോട് കൂടിയാണ് നൂർജഹാൻ ഏകയാവുന്നത്. കാഞ്ഞങ്ങാെട്ട ആവിക്കരയിലാണ് നൂർജഹാന്‍റെ താമസം. കാലിൽ ചുറ്റും ടയറിന്‍റെ ട്യൂബ് കൊണ്ടും ചാക്ക് കൊണ്ടും മറച്ചിരിക്കുകയാണ്. ഇഴഞ്ഞ് ഇഴഞ്ഞ് നടക്കുന്നത് കൊണ്ടു തന്നെ കാലിലും മറ്റും മുറിവ് വന്ന് തൊലി പൊട്ടി വ്രണം വന്നിരുന്നു. അതിന് ശേഷമാണ് കാല് മുഴുവനായി ട്യൂബ് കൊണ്ടും ചാക്ക് കൊണ്ടും മറച്ചത്. 

ആവിക്കരയിലെ ക്വാർേട്ടഴ്സിൽ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് തന്നെ ഭക്ഷണങ്ങളും മറ്റും നല്ലവരായ അയൽവാസികളും മറ്റു പള്ളികളിൽ നിന്നുമാണ് എത്തിക്കുന്നത്. നഗരത്തിലൂടെ രണ്ട് കൈകളും നിലത്ത് കുത്തി കാലുകൾ നിലത്തിട്ടിഴച്ച് പോകുന്നത് കണ്ടാൽ ആരുടെയും മനസലിഞ്ഞ് പോകും. രാവിലെ എട്ട് മണിക്ക് ക്വാർേട്ടഴ്സിൽ നിന്ന് പുറത്തിറങ്ങുന്ന നൂർജഹാൻ രാത്രി വൈകീട്ടാണ് ക്വാർേട്ടഴ്സിലേക്കെത്തുന്നത്. ജില്ലയിലെ തന്നെ പല സ്ഥലങ്ങളിലും ഇഴഞ്ഞ് ഇഴഞ്ഞ് കൊണ്ടെത്തും. യാത്ര ചെയ്യുന്ന സമയത്ത് ബസിൽ കയറാനും ഇറങ്ങാനുമൊക്കെ കൂടെയുള്ളവർ സഹായിക്കും. 

പരിചക്കാരായ അയൽവാസികളുടെ ഫോണിൽ നിന്ന് ഇടവിട്ട ദിവസങ്ങളിൽ മകളെ വിളിക്കും. മകളുടെ കാര്യങ്ങളൊക്കെ തന്നെ അന്വേഷിക്കും. മകളെ വിട്ട് നിൽക്കുന്നുണ്ടെങ്കിലും ഫോണിലൂടെ സംസാരിച്ച് വേദനകൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ മനസിൽ തികഞ്ഞ സന്തോഷമുണ്ടെന്ന് നൂർജഹാൻ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWorld Mother's DayNoor JahanHandicapped MomUdmaLifestyle News
News Summary - World Mother's Day: Handicapped Mom Noor Jahan in Udma Living For Her Daughter -Lifestyle News
Next Story