Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകുതിച്ചു പായുന്ന...

കുതിച്ചു പായുന്ന സ്വപ്നങ്ങൾ VIDEO

text_fields
bookmark_border
CA-Krishna
cancel
camera_alt??.?. ????? ????? ???????????

ചുവന്ന സായാഹ്നത്തില്‍ പുത്തന്‍വേലിക്കര ഉള്‍ഗ്രാമത്തിലെ കവലയില്‍ നിന്നവരെല്ലാം ആ കുതിര കുളമ്പടിയില്‍ കാതോര ്‍ത്തു. റോഡരികിലൂടെ ഒരു പതിനാറുകാരി കുതിരയുമായി കുതിച്ചുവരുന്നു, ആ വരവ് കണ്ടു നിന്നവരുടെല്ലാം മുഖത്ത് ആവേശത് തിെൻറയും അഭിമാനത്തിെൻറയും തിളക്കമുണ്ടായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ ആളുകളെ കൈവീശിക്കാണ ിച്ച് ആ പെണ്‍കുട്ടി കടന്നുപോയി. കുതിരയുടെ കുളമ്പടി കാതില്‍നിന്ന് അകന്നുപോകുന്നതുവരെ അവര്‍ ശ്വാസമടക്കിപ്പി ടിച്ച് അവളെ ഏറെ ദൂരം നോക്കിനിന്നു... ഒറ്റ നിമിഷം കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടിയ പെണ്‍കുട്ടിയാണത്...

അവള്‍ക്ക ായി ഒരു നാട് മുഴുവന്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും കാത്തു നില്‍ക്കുകയാണിപ്പോള്‍. ഞൊടിയിടയില്‍ പ്രശംസയുട െ കൊടുമുടി കയറിയ ആ പെണ്‍കുട്ടിയാണ് സി.എ. കൃഷ്ണ. തൃശൂര്‍, മാള സ്വദേശിയായ പൂജാരി അജയ് കാളിന്ദിയുടെയും ഇന്ദുവി െൻറയും ഏക മകള്‍. അന്നും പതിവുപോലെയൊരു ദിവസമായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന ദിനമായതിനാല്‍ ത െൻറ ഓമനയായ കുതിരപ്പുറത്താണ് യാത്ര പുറപ്പെട്ടത്. സ്‌കൂള്‍ യൂനിഫോമില്‍ പുസ്തകസഞ്ചിയുമായി കുതിരപ്പുറത്തേറ ിപ്പോകുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ചിലര്‍ അതിശയിച്ചുനിന്നു. ക്ഷണനേരം കൊണ്ടാണ് എല്ലാം മാറിമറിയുന്നത്. ലോക ത്തിെൻറ വിവിധ കോണില്‍ നിന്നും ആ പെണ്‍കുട്ടിയെ തേടി ഫോണ്‍ കാളുകള്‍ എത്തി. അവളുടെ ഫോട്ടോകള്‍ സൈബര്‍ ലോക ത്ത് പാറിപ്പറക്കാന്‍ തുടങ്ങി.

CA-Krishna

കുതിരക്കമ്പം കുഞ്ഞുനാള്‍ മുതല്‍
കുതിരപ്പുറത്ത് യുദ്ധംചെയ്ത് വിജയംവരിച്ച ധ ീര വനിതകളുടെ കഥകള്‍ എന്നും അച്ഛന്‍ കൃഷ്ണക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. അന്നു മുതല്‍ ആനയോടും കുതിരയോടും എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. അതിെൻറ പുറത്തു കയറി നാടൊട്ടാകെ ഗമയില്‍ സഞ്ചരിക്കണം, അതായിരുന്നു അവളുടെ മനസ്സിലെ വലിയ ആഗ്രഹം. ഉത്സവത്തിനോ മറ്റോ പോകുമ്പോള്‍ ആനയെയൊക്കെ കണ്ടാല്‍ കുറച്ചുനേരം നോക്കിനില്‍ക്കും. ഓരോ തവണ കാണുമ്പോഴും മനസ്സിലുള്ള ആഗ്രഹത്തിന് ഒന്നുകൂടി ശക്തി കൂടും. ഏഴാംക്ലാസില്‍ പഠിക്കുേമ്പാഴാണ് ആദ്യമായി കുതിരയെ കാണുന്നത്. മാളയിലെ രാജു ഡേവിസ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. അവിടെ കുട്ടികള്‍ക്കായി കുതിരസവാരി പരിശീലനത്തിനായി ഒരാള്‍ എത്തി. വൈകാതെ പരിശീലനം ആരംഭിച്ചു. ആദ്യമൊക്കെ ഭയമായിരുന്നു. മകളുടെ അതിരുകളില്ലാത്ത സന്തോഷത്തിന് ആ അച്ഛനും അമ്മയും എന്നും സാക്ഷികളായുണ്ടായിരുന്നു. അങ്ങനെയാണ് ഒരു പിറന്നാള്‍തലേന്ന് രാത്രി അച്ഛന്‍ മകള്‍ക്കായി ഒരു കുഞ്ഞു വെള്ളക്കുതിരയുമായി വീട്ടിലേക്ക് എത്തുന്നത്. അവള്‍ അതിന് ധീര വനിതയുടെ പേരുതന്നെ ഇട്ടു. ഝാന്‍സി റാണി. സ്‌നേഹത്തോടെ അവള്‍ അതിനെ റാണി എന്നു വിളിച്ചു.

CA-Krishna

സാധാരണ കുടുംബത്തിലാണ് കൃഷ്ണ ജനിച്ചത്. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായ അച്ഛന്‍ തെൻറ വരുമാനത്തില്‍ നിന്നാണ് മകള്‍ക്കായി ഈ സമ്മാനത്തിനായുള്ള തുക കണ്ടെത്തിയത്. ലക്ഷത്തോളം രൂപ മുടക്കിയാണ് അന്ന് ആ കുതിരയെ വാങ്ങിയത്. അതിനായി ഒരുപാട് ദൂരം തേടിയലഞ്ഞു. ഒടുവില്‍ ബംഗളൂരുവില്‍നിന്നാണ് കുതിരയെ കിട്ടിയത്. റാണി വന്നതിനുശേഷമാണ് കുതിരസവാരി വിശദമായി പഠിക്കണമെന്ന് തോന്നിയത്. അന്നുമുതല്‍ അതുവരെയില്ലാത്ത തരത്തില്‍ എന്തോ ഒരു മോഹം കൃഷ്ണക്ക് വന്നുദിച്ചു. മകളുടെ പരിശീലനം മികവുറ്റതാക്കാന്‍ അച്ഛന്‍ രണ്ട് പരിശീലകരെയും കണ്ടെത്തി. ഡാനി ഡേവിഡ്‌സും അഭിജിത്ത് കോട്ടപ്പുറവും. അവരുടെ ശിക്ഷണത്തില്‍ കുതിരയെ ഒറ്റക്ക് കൊണ്ടുപോകാവുന്ന തരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കൃഷ്ണ പരിശീലനം നേടി.

റോഡിലേക്ക് വന്ന ഝാന്‍സി റാണി
കുതിരയെ മെരുക്കിയശേഷം അവെളയും കൊണ്ട് ആദ്യമായി പതുക്കെ റോഡിലേക്കിറങ്ങിയതായിരുന്നു കൃഷ്ണ. ആ ദിവസം ഒരിക്കലും മറക്കാനും കഴിയില്ല. കാരണം അത്രയും വലിയ വീഴ്ചയാണ് കൃഷ്ണക്ക് അന്നുണ്ടായത്. റാണി രണ്ടുകാലില്‍ നിന്ന് മേലോട്ട് പൊങ്ങി. നടുവും തല്ലി കൃഷ്ണ താഴെ വീണു, കാലില്‍ ചവിട്ടു കിട്ടി, റോഡിലിടിച്ച് തലമുറിഞ്ഞു. അന്ന് നാട്ടുകാരൊക്കെ കുതിരയെ വാങ്ങിക്കൊടുത്തതിന് അച്ഛെനയും അമ്മെയയും വഴക്കു പറഞ്ഞു. പരിക്കുകളൊക്കെ ഭേദമായപ്പോള്‍ കുതിരയുമായി വീണ്ടുമിറങ്ങി. അന്ന് മാള ടൗണിലേക്കാണ് പോയത്. അന്നൊക്കെ ആരാണ് കുതിരപ്പുറത്ത് വരുന്നതെന്ന് കൗതുകത്തോടെ നോക്കുന്നവരായിരുന്നു ഭൂരിഭാഗവും. പിന്നീടാണ് കൃഷ്ണയെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്.

CA-Krishna

റൈഡിന് പോകുമ്പോള്‍ എന്നും റാണിയുടെ ചവിട്ടും തൊഴിയും ഉറപ്പാണ്. മെരുക്കിയെടുക്കാന്‍ ദിവസങ്ങളെടുത്തു. പരിചരിക്കുന്നതും കൃഷ്ണ തന്നെയാണ്. സ്‌കൂളില്‍നിന്ന് വന്നാല്‍ പിന്നെ റാണിയുടെ അടുത്തുനിന്ന് മാറാന്‍ കൃഷ്ണക്ക് സമയമുണ്ടാകാറില്ല. കുറുമ്പ് കൂടിവന്നപ്പോഴാണ് റാണിയെ വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അവള്‍ പോയതോടെ വീട്ടിലെ ഒരാള്‍ നഷ്ടപ്പെട്ട വേദനയായിരുന്നു കൃഷ്ണക്ക്. മകളുടെ വിഷമം കണ്ട് ആ പിതാവ് പിന്നീടൊന്നും ആലോചിച്ചില്ല. കുതിരയെ അന്വേഷിച്ച് വീണ്ടുമിറങ്ങി. ബംഗളൂരുവിലും തമിഴ്നാട്ടിലുമെല്ലാം ഒത്തിരി ദിവസം അലഞ്ഞു. ഒടുവില്‍ ഒരു സുന്ദരിക്കുതിരയെ തമിഴ്‌നാട്ടില്‍നിന്ന് കണ്ടുപിടിച്ചു. അതിന് ജാന്‍വി എന്നും പേരിട്ടു. അപ്പോഴും റാണിയെപോലെയൊരു വെള്ള കുഞ്ഞു കുതിരയെയായിരുന്നു കൃഷ്ണ പ്രതീക്ഷിച്ചിരുന്നത്. അതിന് ഒരുപാട് ശ്രമം നടത്തി. ഇതിനിടെ മറ്റൊരാളെ കൃഷ്ണക്ക് കൂട്ടായിക്കിട്ടി. വെള്ള നിറമല്ലെങ്കിലും അവനെ കൃഷ്ണക്ക് ഒരുപാട് ഇഷ്ടമായി. അതാണ് ഇപ്പോഴുള്ള റാണാ കൃഷ്.

പരിഹാസം, അഭിനന്ദനം
വീട്ടില്‍ എന്തെങ്കിലും ചെറിയ ചെറിയ സാധാനങ്ങളൊക്കെ വാങ്ങാന്‍ കടയില്‍പോകുന്നത് കൃഷ്ണയാണ്, ഒപ്പം റാണയുമുണ്ടാകും. അവനെയുംകൊണ്ട് രാവിലെയും വൈകീട്ടും നാട്ടില്‍ കറങ്ങുന്നത് കൃഷ്ണക്ക് ഹരമാണ്. അപ്പോഴൊക്കെ മാള കുരുവിലശ്ശേലി വീടിെൻറ പടി കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ പലരും പരിഹസിച്ചു. ഇതിലൊന്നും കൃഷ്ണ പതറിയില്ല. ഒരു പെണ്‍കുട്ടി കുതിരപ്പുറത്തേറി നാടു ചുറ്റുന്നതിെൻറ പേരിലായിരുന്നു അത്. മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് ഈ പെണ്‍കുട്ടി. പത്താം ക്ലാസിലെ അവസാന പരീക്ഷക്ക് മറ്റു കുട്ടികള്‍ പതിവുപോലെ ബസില്‍ യാത്രചെയ്തപ്പോള്‍ കൃഷ്ണ കുതിരപ്പുറത്ത് മൂന്നര കിലോമീറ്ററോളം സഞ്ചരിച്ചാണ് സ്‌കൂളില്‍ എത്തിയത്. അത് പരിശീലകന്‍തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലിട്ടു. ഇതോടെ കൃഷ്ണയുടെ തലവര മാറി. ലോകമെമ്പാടും ഈ ദൃശ്യം പ്രചരിച്ചു. ലോകത്തിെൻറ വിവിധ കോണില്‍ നിന്ന് വലിയ വലിയ വ്യക്തികള്‍ പ്രശംസ കൊണ്ട് ഈ പെണ്‍കുട്ടിയെ മൂടി.

CA-Krishna

ജോക്കി ലൈസന്‍സ്
കൃഷ്ണയെക്കുറിച്ചറിഞ്ഞ മൈസൂരുവിലെ റേഴ്‌സ് ഹോഴ്‌സ് അക്കാദമിയിലെ പരിശീലകന്‍ പന്തയക്കുതിരകളെ ഓടിക്കാനുള്ള ജോക്കി ലൈസന്‍സ് നേടാനുള്ള സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു. തെൻറ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളക്കുന്നതുപോലെയാണ് കൃഷ്ണക്ക് ആ ദിവസങ്ങളത്രയും അനുഭവപ്പെട്ടത്. അഞ്ചുമാസത്തെ പരിശീലനത്തിനുശേഷം വിജയിച്ചാല്‍ കേരളത്തില്‍ ജോക്കി ലൈസന്‍സുള്ള ആദ്യ വനിത എന്ന ബഹുമതിയും പതിനാറുകാരി തന്നെ സ്വന്തമാക്കും. ലക്ഷങ്ങള്‍ ചെലവഴിച്ചാല്‍ മാത്രം ലഭിക്കുന്ന പരിശീലനമാണ് കൃഷ്ണക്ക് ലഭിക്കുന്നത്. ഇതില്‍ താമസവും ഭക്ഷണവും യൂനിഫോമും സ്വന്തമായി ഒരുക്കണമെന്നായിരുന്നു അവരുടെ നിബന്ധന. അേതകുറിച്ചൊന്നും തീരുമാനമാകാതെ നില്‍ക്കുമ്പോഴാണ് എക്‌സൈസ് കമീഷണര്‍ സാക്ഷാല്‍ ഋഷിരാജ് സിങ് തന്നെ നേരിട്ടഭിനന്ദിക്കാന്‍ വീട്ടിലെത്തുന്നത്. അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ കൃഷ്ണയും വീട്ടുകാരുമെല്ലാം അമ്പരന്നു. കൃഷ്ണയുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം തന്നെ താമസസൗകര്യവും യൂനിഫോമും നല്‍കാമെന്ന് ആ പെണ്‍കുട്ടിക്ക് ഉറപ്പു നല്‍കി. ഇപ്പോള്‍ മൈസൂരിലെ റേഴ്‌സ് ഹോഴ്‌സ് അക്കാദമിയില്‍ പരിശീലനത്തിലാണ് ഈ പെൺകുട്ടി.

വിടാത്ത കുതിരപ്രേമം
മറ്റെല്ലാവര്‍ക്കും വാഹനങ്ങളോടാണ് ഭ്രമമെങ്കില്‍ കൃഷ്ണക്ക് എന്നും കുതിരകളെ തന്നെയാണ് ഇഷ്ടം. ആദ്യം ലൈസന്‍സ് എടുക്കണം, കുതിരയോട്ടത്തില്‍ പങ്കെടുക്കണം, അതിന് കുതിരയോട്ടങ്ങളെ കുറിച്ച് പഠിക്കണം. കുതിര സവാരിയിൽ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളും കാണണം. ഇതാണ് ഈ പെൺകുട്ടിയുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി എന്ത് കഠിനപ്രയത്‌നത്തിനും അവള്‍ റെഡിയാണ്. കുതിരസവാരിയിലെന്ന പോലെ അറിയപ്പെടുന്ന ഒരു ഡ്രമ്മര്‍ ആകണമെന്നതും കൃഷ്ണയുടെ മനസ്സിലെ മറ്റൊരാഗ്രഹമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanHorse Riderwoman Horse RiderJockey Licence HolderMysore Race Horse AcademyKerala FirstMala Thrissur
News Summary - Woman Horse Rider CA Krishna in Mala, Thrissur -Lifestyle News
Next Story