അടവുകളുടെ ആവനാഴി
text_fieldsനിലമ്പൂരിലെ ആർ.ആർ.സി ക്ലബിലെ മൈതാനത്ത് കൂട്ടുകാർ പന്ത് തട്ടി കളിക്കാനിറങ്ങുേമ്പാൾ കരാേട്ടയിൽ കമ്പം തോന്നിയ ഒരു പയ്യനുണ്ടായിരുന്നു. ബ്രൂസ്ലി സിനിമകളായിരുന്നു അടവുകളുടെ ലോകത്തേക്ക് അവനെ പിടിച്ചു കൊണ്ടുവന്നത്. അടവുകൾ പയറ്റിത്തുടങ്ങിയതോടെ പതിയെ ആയോധന കലകളെക്കുറിച്ചുള്ള അയാളുടെ ധാരണകൾ മാറിത്തുടങ്ങി. കരാേട്ടയിൽനിന്ന് തൈക്വാൻഡോയിലേക്ക് ചുവട് മാറുന്നതോടെ പുതിയ ധാരണകൾക്കും ചിന്തകൾക്കും ആക്കംകൂടി. ഇതൊരു ആക്രമണ പദ്ധതിയല്ലെന്നും മറിച്ച്, അച്ചടക്കത്തിെൻറയും ആരോഗ്യ ജീവിതത്തിെൻറയും മാർഗമെന്നും തിരിച്ചറിഞ്ഞതോടെ ആ കലയുടെ പ്രചാരകനായി മാറി. ആ പ്രചാരക ജോലി അന്ന് ഏറ്റെടുത്ത മാസ്റ്റർ അബ്ദുറഹ്മാൻ മംഗലശ്ശേരി എന്ന സായ്ഹൂൻ അബ്ദുറഹ്മാൻ ഇന്ന് ത െൻറ 58ാമത്തെ വയസ്സിലും തൈക്വാൻഡോയെ നെഞ്ചേടുചേർത്തുള്ള മുന്നേറ്റത്തിലാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറം, ഇൻറർനാഷനൽ തൈക്വാൻഡോ ഫെഡറേഷെൻറ പരമോന്നത ബഹുമതി അടക്കമുള്ള നിരവധി അംഗീകാരങ്ങളാണ് അബ്ദുറഹ് മാനെ തേടിയെത്തിയത്.
തൈക്വാൻഡോ ഫെഡറേഷെൻറ ആഗോള അംബാസഡർമാരിൽ ഒരാളായ ഇദ്ദേഹത്തിന് ഇൗ ആയോധന കലയിലും അതിെൻറ സംഘാടനത്തിലും അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം ഇന്ത്യക്കാരിൽ പ്രമുഖമെന്ന വിശേഷമാണ് ഏറെ ചേരുക. തൈക്വാൻഡോ യു.എ.ഇയുടെ ഒൗദ്യോഗിക മാസ്റ്ററും അവിടെ, ഇത്തരം കലകളെ സ്കൂൾ കരിക്കുലത്തിെൻറ ഭാഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളും അബ്ദുറഹ് മാൻ തന്നെ. തൈക്വാൻഡോയുടെ കുലപതി ജനറൽ ചോയ് ഹോങ് ഹിയുമായി നേരിട്ട് ബന്ധമുള്ള അപൂർവം മാസ്റ്റർമാരിലൊരാൾ. ഇങ്ങനെ പോകുന്നു അബ്ദുറഹ്മാൻ എന്ന 58കാരെൻറ വിശേഷണങ്ങൾ.
നിലമ്പൂരിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന അബ്ദുറഹ്മാന് പല കാരണങ്ങളാൽ പഠനം തുടരാനായില്ല. അക്കാലത്ത് പലരും ചെയ്യുന്നതു പോലെ ഗൾഫ് ഭാഗ്യപരീക്ഷണത്തിന് അബ്ദുറഹ്മാനും മുതിർന്നു. അതിനിടയിലാണ് കരാേട്ട കമ്പം തുടങ്ങിയതും പരിശീലനം ആരംഭിച്ചതുമെല്ലാം. കുറച്ചു കാലത്തെ സൗദി പ്രവാസത്തിനുശേഷം വീണ്ടും നാട്ടിലേക്ക്. 80കളുടെ തുടക്കത്തിലാണ് തൈക്വാൻഡോ പരിശീലനം ആരംഭിക്കുന്നത്. 1986ൽ, ഇൻറർനാഷനൽ തൈക്വാൻഡോ ഫെഡറേഷെൻറ (െഎ.ടി.എഫ്) ആദ്യ ബ്ലാക് ബെൽറ്റ് ലഭിച്ചതോടെ പൂർണശ്രദ്ധ ഇതിൽ മാത്രമായി. കടുത്ത സാമ്പത്തിക പ്രയാസത്തിലും നാട്ടുകാരുടെയും കുടുംബത്തിലെയുമടക്കം എതിർപ്പും പരിഹാസങ്ങളും അതിജീവിച്ച് തൈക്വാൻഡോ പിന്തുടർന്നു.
തുടർന്നാണ് യു.എ.ഇയിലെത്തുന്നതും അവിടെ നിന്ന് രാജ്യാന്തര പ്രശസ്തനാകുന്നതും. െഎ.ടി.എഫിെൻറ സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുള്ള സൗത്ത് ഇന്ത്യയിലെ ഒരേയൊരു മാസ്റ്റർ. ഏഷ്യൻ തൈക്വാൻഡോ ഫെഡറേഷെൻറ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി കമ്മിറ്റിയുടെ ചെയർമാൻ, യു.എ.ഇ െഎ.ടി.എഫ് തൈക്വാൻഡോ ഫെഡറേഷൻ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിക്കുന്ന ഇദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളുടെ എ ക്ലാസ് അമ്പയർ കൂടിയാണ്. ജപ്പാൻ, കൊറിയ, ഇറ്റലി, ബൾഗേറിയ, തായ്ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നടന്ന നൂറുകണക്കിന് അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട ഇൗ കരിയറിനിടെ നിരവധി അംഗീകാരങ്ങളും അബ്ദുറഹ് മാനെ തേടിയെത്തി. 2009ൽ മികച്ച ഇൻറർനാഷനൽ ഇൻസ്ട്രക്ടർക്കുള്ള മെഡൽ ഇദ്ദേഹത്തിനാണ് ലഭിച്ചത്. ഇപ്പോൾ, തൈക്വാൻഡോയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ െഎ.ടി.എഫ് ഒാർഡറും ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.
അച്ചടക്കവും ആരോഗ്യ പൂർണവുമായ ജീവിതം നയിക്കാൻ തൈക്വാൻഡോ പോലുള്ള കലകൾ അഭ്യസിക്കുന്നത് ഉപകരിക്കുമെന്നാണ് മാസ്റ്ററുടെ പക്ഷം. ‘ഞാൻ സ്വാതന്ത്ര്യത്തിെൻറയും നീതിയുടെയും വാഹകനാകുമെന്നും സമാധാനപൂർണമായ ലോകത്തിനായി നിലകൊള്ളുമെന്നു’മാണ് െഎ.ടി.എഫിെൻറ പ്രതിജ്ഞ വാചകങ്ങളിലൊന്ന്. െതെക്വാൻഡോ അഭ്യാസം ഇത് ശരിവെക്കുന്നു. കൃത്യനിഷ്ഠത, അച്ചടക്കം എന്നിവയിൽ ഇദ്ദേഹം വിട്ടുവീഴ്ചക്കില്ല. തെൻറ കീഴിൽ പരിശീലനത്തിനെത്തുന്നവർ തൈക്വാൻഡോയിൽ മാത്രമല്ല, പഠനത്തിലും മുൻപന്തിയിലാണ്. ശാരീരികക്ഷമത മാത്രമല്ല, മാനസികോന്മേഷവും ഇതിലൂടെ ലഭിക്കുന്നുണ്ട്. നാംതന്നെ അറിയാതെ നമ്മുടെ ജീവിതത്തിൽ ചില അച്ചടക്കങ്ങളും ശീലങ്ങളും ഇതിലൂടെ സ്വായത്തമാക്കും. കിക്കും (തൈ) പഞ്ചും (ക്വാൻ) എല്ലാവർക്കും പഠിക്കാം, ചെയ്യാം. പേക്ഷ, ഡോ ( വേ ഒാഫ് ലൈഫ്) ആണ് പ്രധാനം. അതുകൊണ്ടുതന്നെ, ഇത്തരം ആയോധന കലകൾ പാഠ്യപദ്ധതിയുടെ കൂടെ ഭാഗമാക്കണമെന്നാണ് മാസ്റ്ററുടെ വാദം. യു.എ.ഇ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. കേരളത്തിലും ഇത് നടപ്പാക്കാവുന്നതേയുള്ളൂ. അതിനായുള്ള ചില ശ്രമങ്ങളും അബ്ദുറഹ്മാൻ നടത്തി. അധികാരികൾക്ക് ഇതിെൻറ പ്രാധാന്യം വിവരിച്ച് കത്തുകളയച്ചു. സമീപഭാവിയിൽതന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നു തന്നെയാണ് മാസ്റ്ററുടെ പ്രതീക്ഷ.
രണ്ടര പതിറ്റാണ്ട് യു.എ.ഇയിൽ ഇൻസ്ട്രക്ടറായി ചെലവഴിച്ച അബ്ദുറഹ്മാൻ ഇപ്പോൾ കുറച്ചുകാലമായി നാട്ടിലാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, തെൻറ സ്വപ്നപദ്ധതി സാക്ഷാത്കരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. നാട്ടിൽ സ്വന്തമായി ഒരു െഎ.ടി.എഫ് കേന്ദ്രം സ്ഥാപിച്ച് അതിനെ തൈക്വാൻഡോയുടെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുക^അതാണ് മാസ്റ്ററുടെ ആഗ്രഹം. ഗൾഫിലെ സമ്പാദ്യമെല്ലാം ഇതിനായി മാറ്റിവെച്ചാണ് അദ്ദേഹം നിലമ്പൂരിൽ ഫാസ് വേ ഒാഫ് ലൈഫ് എന്ന പേരിൽ െഎ.ടി.എഫ് പരിശീലനകേന്ദ്രം തുടങ്ങിയത്.
മൂന്ന് വയസ്സു മുതൽ 60 വയസ്സുവരെയുള്ള മുന്നൂറോളം പേർ ഇപ്പോൾ പരിശീലനത്തിനെത്തുന്നുണ്ട്. മാസ്റ്റർ നേരിട്ടാണ് കാര്യങ്ങൾ നോക്കുന്നതെന്നതിനാൽ സ്ഥാപനത്തിൽ കേറിച്ചെല്ലുന്ന ആർക്കും അതിെൻറ അന്താരാഷ്ട്ര സ്വഭാവം എളുപ്പത്തിൽ അനുഭവപ്പെടും. ഭാവിയിൽ ഇൗ കേന്ദ്രം െഎ.ടി.എഫിെൻറ മത്സരങ്ങൾക്ക് വേദിയാക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഇപ്പോൾതന്നെ മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും റിഫ്രഷർ കോഴ്സിനായി പലരും ഫാസിലെത്തുന്നുണ്ട്. െഎ.ടി.എഫുമായി ബന്ധപ്പെട്ട് മറ്റൊരു സ്വപ്നംകൂടിയുണ്ട് അദ്ദേഹത്തിന്. ഒളിമ്പിക്സിൽ െഎ.ടി.എഫ് തൈക്വാൻഡോ ഉൾപ്പെടുത്തുക എന്നതാണത്. അന്താരാഷ്ട്രതലത്തിൽ ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത ഒളിമ്പിക്സിൽ ഇതുണ്ടാവുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെക്കുന്നു.
മാസ്റ്റർക്ക് കുടുംബവും തൈക്വാൻഡോയും രണ്ടല്ല. അദ്ദേഹത്തിേൻറത് ഒരു തൈക്വാൻഡോ കുടുംബമാണെന്നും വേണമെങ്കിൽ പറയാം. മകൻ ഹാഷിക് റഹ്മാൻ െഎ.ടി.എഫിെൻറ ഫിഫ്ത്ത് ഡാൻ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുള്ള ആളാണ്. ഇപ്പോൾ പിതാവിെൻറ വഴിയേ ദുബൈയിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്നു. ഭാര്യ ആയിഷയും മകൾ ഹാഷിറയും പേരക്കുട്ടികളുമെല്ലാം മാസ്റ്റർക്ക് സപ്പോർട്ടുമായി കൂടെയുണ്ട്.
രാവിലെ നാലു മണിക്ക് ആരംഭിക്കുന്നതാണ് അബ്ദുറഹ്മാെൻറ ഒരു ദിവസം. രാവിലെ അഞ്ചു മണിയോടെ വർക്ക് ഒൗട്ട് ആരംഭിക്കും. സ്വയം കുറച്ച് പരിശീലനം ചെയ്ത് കഴിയുേമ്പാേഴക്ക് ഒാരോരോ ബാച്ചുകളായി അവർ എത്തിത്തുടങ്ങും. ഒാരോ ബാച്ചിനൊപ്പം വർക്ക് ഒൗട്ട് ചെയ്താണ് അവരെ പരിശീലിപ്പിക്കുന്നത്. അങ്ങനെ പ്രതിദിനം ഏഴ് മണിക്കൂറോളം പരിശീലനം നടത്താറുണ്ട്. അഞ്ച് ബാച്ചുകളെയാണ് ഒാരോ ദിവസവും പരിശീലിപ്പിക്കുന്നത്. അപൂർവമായി മാത്രമേ ഇത്തരം പരിശീലനങ്ങൾ ഇല്ലാതിരിക്കാറുള്ളൂ. എന്നാൽ, അത്തരം യാത്രകൾ പോലും തൈക്വാൻഡോക്ക് വേണ്ടിയായിരിക്കും. ഭക്ഷണമെനുവിൽ പഴങ്ങൾക്കാണ് പ്രാധാന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.